തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ പ്ലാൻ ഫണ്ടിൽനിന്നു തുക ചെലവഴിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ മൂന്നാം ഗഡു അടുത്തയാഴ്ച അനുവദിക്കും.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്ൈറൻ, റിവേഴ്സ് ക്വാറന്റൈൻ, ആശുപത്രികൾക്കുള്ള അധികസഹായം, ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കൽ, കമ്യൂണിറ്റി കിച്ചൻ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻഫണ്ടിൽ നിന്നു തുക ചെലവഴിക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏർപ്പെടുത്തും. ഡിപിസികൾ ഇത്തരം പ്രോജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി.
ഇത്തരത്തിൽ പ്രൊജക്ടുകൾക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിൽ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദനീയമായ പ്രോജക്ടുകൾക്കുള്ള തുക ജില്ലാ കളക്ടറിൽനിന്നും റീ ഇന്പേഴ്സ്മെന്റായി അനുവദിക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. ബാക്കിയുള്ള പണം പ്ലാൻഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കും.
ദുരിതാശ്വാസ നിധിയിൽനിന്നും ആവശ്യമായ അധിക പണം ലഭ്യമാക്കുന്നതിന് നിർദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക പണം ലഭ്യമാക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് സാന്പത്തികമായി പ്രതിസന്ധികളുണ്ടാകരുത് എന്നതുകൊണ്ടാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്ൈറൻ, റിവേഴ്സ് ക്വാറന്റൈൻ, ആശുപത്രികൾക്കുള്ള അധികസഹായം, ട്രീറ്റ്മെന്റ് സെന്ററുകൾ സ്ഥാപിക്കൽ, കമ്യൂണിറ്റി കിച്ചൻ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ഡിപിസിയുടെ മുൻകൂർ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്ലാൻഫണ്ടിൽ നിന്നു തുക ചെലവഴിക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏർപ്പെടുത്തും. ഡിപിസികൾ ഇത്തരം പ്രോജക്ടുകൾ പിന്നീട് സാധൂകരിച്ചാൽ മതി.
ഇത്തരത്തിൽ പ്രൊജക്ടുകൾക്കുവേണ്ടി ചെലവഴിക്കുന്ന പണത്തിൽ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദനീയമായ പ്രോജക്ടുകൾക്കുള്ള തുക ജില്ലാ കളക്ടറിൽനിന്നും റീ ഇന്പേഴ്സ്മെന്റായി അനുവദിക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. ബാക്കിയുള്ള പണം പ്ലാൻഫണ്ടിന്റെ ഭാഗമായി അധികമായി അനുവദിക്കും.
ദുരിതാശ്വാസ നിധിയിൽനിന്നും ആവശ്യമായ അധിക പണം ലഭ്യമാക്കുന്നതിന് നിർദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക പണം ലഭ്യമാക്കും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് സാന്പത്തികമായി പ്രതിസന്ധികളുണ്ടാകരുത് എന്നതുകൊണ്ടാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.