തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതികളിലായ പി.എസ്. സരിത്തിനെയും സ്വപ്ന സുരേഷിനെയും മന്ത്രിമാർ അടക്കമുള്ള പ്രമുഖർ പലതവണ വിളിച്ചതിന്റെ രേഖകൾ പുറത്ത്.
ഉന്നത വിദ്യാഭ്യാസ- പ്രവാസികാര്യ മന്ത്രി കെ.ടി. ജലീൽ ഒട്ടേറ തവണ സ്വപ്നയെ ഫോണിൽ വിളിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസർ നസീം യുഎഇ കോണ്സലേറ്റിലെഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം എത്തിയശേഷവും സ്വപ്നയെ വിളിച്ചിരുന്നതായും ഫോണ്‍ രേഖകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ, സ്വപ്നയെ കൂടാതെ സ്വർണക്കടത്തു കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തിനെ 14 തവണ വിളിച്ചതായും വ്യക്തമായി.
മന്ത്രി കെ. ടി. ജലീലിന്റെ 9447896600 എന്ന മൊബൈൽ നന്പരിൽ നിന്നു സ്വപ്ന സുരേഷിന്റെ 9072551105 എന്ന നന്പരിലേക്ക് ഒൻപതു തവണയാണ് 26 ദിവസത്തിനുള്ളിൽ വിളിച്ചത്. ജൂണ്‍ ഒന്നു മുതൽ 26 വരെയായിരുന്നു മന്ത്രിയുടെ ഫോണ്‍ വിളി. ഒൻപതിൽ എട്ടു തവണയും മന്ത്രിയുടെ ഫോണിൽ നിന്നു സ്വപ്നയെ വിളിക്കുകയായിരുന്നു.ഒരു തവണ തിരിച്ചും. 195 സെക്കൻഡ് വരെ നീളുന്ന കോളുകൾ ഇതിലുണ്ട്. ഇക്കാലയളിനിടയിൽ ഒരു തവണ എസ്എംഎസ് സന്ദേശം അയച്ചു. ജൂണ്‍ ഒന്ന്, രണ്ട്, അഞ്ച്, എട്ട്, 16, 23, 24, 25, 26 തീയതികളിലായിരുന്നു ഫോണ്‍ വിളികൾ.
കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ ഏപ്രിൽ 20നും ജൂണ്‍ ഒന്നിനുമിടയിൽ 14 തവണ ശിവശങ്കർ വിളിച്ചതായും വ്യക്തമായി. ശിവശങ്കറിന്റെ ഔദ്യോഗിക നന്പറായിരുന്ന 98477977000 എന്ന ഫോണിൽനിന്നു സരിത്തിന്റെ 9526274534 എന്ന നന്പരിലേക്കാണു വിളിച്ചത്. 755 സെക്കൻഡ് വരെ നീളുന്ന ഫോണ്‍ സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. ഒരു ദിവസം അഞ്ചുതവണ ഇരുവരും പരസ്പരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ ദിവസങ്ങളുടെ പ്രത്യേകതകളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ടെന്നാണു വിവരം.
സർക്കാർ പദവികളൊന്നും വഹിക്കാത്ത, സർക്കാർ സ്ഥാപനങ്ങളുമാ യോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത, സരിത്ത് എന്തിനു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നതിൽ ദുരൂഹതയുണ്ട്. യുഎഇ കോണ്‍സലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണു സ്വപ്ന സുരേഷുമായി സംസാരിച്ചതെന്നാണ് മന്ത്രി കെ.ടി. ജലീലിന്റെ വാദം.
റംസാൻ കാലത്ത് യുഎഇ കോണ്‍സലേറ്റിൽനിന്നു തീരപ്രദേശത്തെയും മറ്റും നിർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. ഇക്കുറി കോവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. താനും യുഎഇ കോണ്‍സലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുടർന്ന് അദ്ദേഹം നിർദേശിച്ച പ്രകാരമാണു സ്വപ്നയെ വിളിച്ചതെന്നുമാണു മന്ത്രി യുടെ വിശദീകരണം.
ഉന്നത വിദ്യാഭ്യാസ- പ്രവാസികാര്യ മന്ത്രി കെ.ടി. ജലീൽ ഒട്ടേറ തവണ സ്വപ്നയെ ഫോണിൽ വിളിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസർ നസീം യുഎഇ കോണ്സലേറ്റിലെഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം എത്തിയശേഷവും സ്വപ്നയെ വിളിച്ചിരുന്നതായും ഫോണ്‍ രേഖകൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ, സ്വപ്നയെ കൂടാതെ സ്വർണക്കടത്തു കേസിലെ ഒന്നാംപ്രതി പി.എസ്. സരിത്തിനെ 14 തവണ വിളിച്ചതായും വ്യക്തമായി.
മന്ത്രി കെ. ടി. ജലീലിന്റെ 9447896600 എന്ന മൊബൈൽ നന്പരിൽ നിന്നു സ്വപ്ന സുരേഷിന്റെ 9072551105 എന്ന നന്പരിലേക്ക് ഒൻപതു തവണയാണ് 26 ദിവസത്തിനുള്ളിൽ വിളിച്ചത്. ജൂണ്‍ ഒന്നു മുതൽ 26 വരെയായിരുന്നു മന്ത്രിയുടെ ഫോണ്‍ വിളി. ഒൻപതിൽ എട്ടു തവണയും മന്ത്രിയുടെ ഫോണിൽ നിന്നു സ്വപ്നയെ വിളിക്കുകയായിരുന്നു.ഒരു തവണ തിരിച്ചും. 195 സെക്കൻഡ് വരെ നീളുന്ന കോളുകൾ ഇതിലുണ്ട്. ഇക്കാലയളിനിടയിൽ ഒരു തവണ എസ്എംഎസ് സന്ദേശം അയച്ചു. ജൂണ്‍ ഒന്ന്, രണ്ട്, അഞ്ച്, എട്ട്, 16, 23, 24, 25, 26 തീയതികളിലായിരുന്നു ഫോണ്‍ വിളികൾ.
കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ ഏപ്രിൽ 20നും ജൂണ്‍ ഒന്നിനുമിടയിൽ 14 തവണ ശിവശങ്കർ വിളിച്ചതായും വ്യക്തമായി. ശിവശങ്കറിന്റെ ഔദ്യോഗിക നന്പറായിരുന്ന 98477977000 എന്ന ഫോണിൽനിന്നു സരിത്തിന്റെ 9526274534 എന്ന നന്പരിലേക്കാണു വിളിച്ചത്. 755 സെക്കൻഡ് വരെ നീളുന്ന ഫോണ്‍ സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. ഒരു ദിവസം അഞ്ചുതവണ ഇരുവരും പരസ്പരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ ദിവസങ്ങളുടെ പ്രത്യേകതകളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ടെന്നാണു വിവരം.
സർക്കാർ പദവികളൊന്നും വഹിക്കാത്ത, സർക്കാർ സ്ഥാപനങ്ങളുമാ യോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത, സരിത്ത് എന്തിനു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നതിൽ ദുരൂഹതയുണ്ട്. യുഎഇ കോണ്‍സലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണു സ്വപ്ന സുരേഷുമായി സംസാരിച്ചതെന്നാണ് മന്ത്രി കെ.ടി. ജലീലിന്റെ വാദം.
റംസാൻ കാലത്ത് യുഎഇ കോണ്‍സലേറ്റിൽനിന്നു തീരപ്രദേശത്തെയും മറ്റും നിർധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. ഇക്കുറി കോവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങി. താനും യുഎഇ കോണ്‍സലേറ്റ് ജനറലുമായി സംസാരിച്ചെന്നും തുടർന്ന് അദ്ദേഹം നിർദേശിച്ച പ്രകാരമാണു സ്വപ്നയെ വിളിച്ചതെന്നുമാണു മന്ത്രി യുടെ വിശദീകരണം.