തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്തു.
ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെ കസ്റ്റംസ് ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ കെ. രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
ഇതിനു പിന്നാലെ ശിവശങ്കർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ നേരിട്ട് ഹാജരാവുകയായിരുന്നു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്.
സ്വർണം എത്തിയശേഷം സ്വപ്നയുടെ ഫോണിൽ 234 വിളികൾ
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം എത്തിയ ശേഷം കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ 9072551105 എന്ന നന്പരിലേക്ക് എത്തിയത് 234 കോളുകൾ.
മേയ് 30നു സ്വർണം എത്തിയ ശേഷം ജൂണ്‍ അഞ്ചിനു ബാഗേജ് തുറന്നതു വരെയുള്ള സ്വപ്നയുടെ ഒരു ഫോണിൽ നിന്നു മാത്രമുള്ള വിളികളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഈ വിളികൾ കേന്ദ്രീകരിച്ചാണു പ്രധാന അന്വേഷണം. ഇതടക്കം സ്വപ്നയുടെ ഫോണിലെത്തിയ 1656 വിളികളുടെ വിശദാംശങ്ങളാണു പരിശോധിച്ചു വരുന്നത്. ഇതിൽ ഒട്ടേറെ പ്രമുഖരുണ്ടെന്നാണു വിവരം.
ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെ കസ്റ്റംസ് ശിവശങ്കറിനു നോട്ടീസ് നൽകിയിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ കെ. രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
ഇതിനു പിന്നാലെ ശിവശങ്കർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ നേരിട്ട് ഹാജരാവുകയായിരുന്നു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്.
സ്വർണം എത്തിയശേഷം സ്വപ്നയുടെ ഫോണിൽ 234 വിളികൾ
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം എത്തിയ ശേഷം കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ 9072551105 എന്ന നന്പരിലേക്ക് എത്തിയത് 234 കോളുകൾ.
മേയ് 30നു സ്വർണം എത്തിയ ശേഷം ജൂണ്‍ അഞ്ചിനു ബാഗേജ് തുറന്നതു വരെയുള്ള സ്വപ്നയുടെ ഒരു ഫോണിൽ നിന്നു മാത്രമുള്ള വിളികളുടെ വിശദാംശങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഈ വിളികൾ കേന്ദ്രീകരിച്ചാണു പ്രധാന അന്വേഷണം. ഇതടക്കം സ്വപ്നയുടെ ഫോണിലെത്തിയ 1656 വിളികളുടെ വിശദാംശങ്ങളാണു പരിശോധിച്ചു വരുന്നത്. ഇതിൽ ഒട്ടേറെ പ്രമുഖരുണ്ടെന്നാണു വിവരം.