കൊച്ചി: സ്വർണക്കള്ളക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും കസ്റ്റംസും എൻഐഎയും ആരംഭിച്ച അന്വേഷണത്തിന്റെ പ്രഥമഘട്ടം കുറ്റമറ്റരീതിയിൽ മുന്നേറുന്നു. അന്വേഷണസംഘത്തിന്റെ ചടുല നീക്കങ്ങളിൽ പകച്ചുനിൽക്കുകയാണ് പ്രതിസ്ഥാനത്തുള്ളവരും സംസ്ഥാന സർക്കാരും. അന്വേഷണം ഏറ്റെടുത്തു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ എൻഐഎയ്ക്കായി. രാജ്യാന്തര ബന്ധമുള്ള കേസെന്ന നിലയിൽ ജാഗ്രതയോടെയാണ് ഓരോ നീക്കവും.
നയതന്ത്ര ചാനലിലൂടെ നടത്തിയ സ്വർണക്കടത്ത് ഇതാദ്യമായാണ് പിടികൂടുന്നത്. മുഖ്യപ്രതി സരിത്ത് നൽകിയ മൊഴിയിലൂടെ പലതവണ ഇതുപോലെ സ്വർണം കടത്തിയതായി വെളിവായിട്ടുണ്ട്. 15 കോടിയോളം രൂപ വിലവരുന്ന സ്വർണം കടത്തുന്പോഴാണു പ്രതികൾ പിടിയിലാകുന്നത്. രാജ്യത്തെതന്നെ സ്വർണക്കടത്തു നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ്. ഇതിനു പിന്നാലെ മൂവാറ്റുപുഴക്കാരൻ ജലാലും നാടകീയമായി കീഴടങ്ങി. കൂടുതൽ അറസ്റ്റുകൾ വരാനിരിക്കുന്നു.
സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപത് കോടിയോളം വിലമതിക്കുന്ന സ്വർണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സ്വർണക്കടത്തിനു നേതൃത്വം നൽകുന്നതായി സംസ്ഥാന പോലീസും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു റിപ്പോർട്ട് എൻഐഎയ്ക്കു പോലീസ് കൈമാറിയതായി അറിയുന്നു.
സിനിമാ നടിമാരെയും സെലിബ്രറ്റികളെയും സ്വർണക്കടത്തിനായി നിയോഗിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. വിസിറ്റിംഗ് വിസ നൽകി ഇവരെ വിദേശത്തേക്ക് അയയ്ക്കുകയും ഇവരുടെ ബാഗേജിലും അടിവസ്ത്രത്തിലും സ്വർണം മെഴുകുരൂപത്തിലാക്കി കടത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ബന്ധങ്ങൾ മനസിലാകുന്പോൾ ഇതൊക്കെ സാധ്യമാകുമെന്നുറപ്പാണ്.
സ്വപ്നയുമായി പ്രമുഖരുടെ ബന്ധം
സ്വർണക്കടത്ത് കേസിലെ പ്രതികളും സംസ്ഥാന സർക്കാരിലെ പ്രമുഖരും തമ്മിലുള്ള അടുത്തബന്ധം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് അതിൽ പ്രമുഖൻ. നാലുവർഷമായി ഇദ്ദേഹം നടത്തിപ്പോന്ന ഇടപാടുകൾ സംസ്ഥാനത്തിനും രാജ്യതാൽപര്യത്തിനും വിരുദ്ധമാണെന്നു ഭരണക്കാർതന്നെ വിലയിരുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള പ്രമുഖരുടെ അവിഹിത ഇടപാടുകൾ ഏതറ്റംവരെ പോയെന്നു കാണാനിരിക്കുന്നതേയുള്ളൂ.
ക്രൈംബ്രാഞ്ച് കേസുണ്ടായിരുന്ന പ്രതിക്ക് ഒരു യോഗ്യതയുമില്ലാതെ സുപ്രധാന പദവി നൽകിയത് സർക്കാരാണ്. നിയമനങ്ങൾക്കുള്ള വ്യവസ്ഥകളും ചട്ടങ്ങളും സ്വപ്നയുടെ കാര്യത്തിൽ കാറ്റിൽപ്പറന്നു. നിയമസഭാ സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരങ്ങളിലും യഥേഷ്ടം ചുറ്റിക്കറങ്ങാൻ അവർക്ക് സാധിച്ചു. അവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും വ്യക്തമായി. ഐടി വകുപ്പിൽ പുറംജോലി മാത്രമേ നൽകിയിരുന്നുള്ളൂ എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളുമെല്ലാം ആവർത്തിച്ചത്. പുറംജോലിക്കാരിക്ക് ഒന്നര ലക്ഷം രൂപ ശന്പളവും സംസ്ഥാന സർക്കാർ മുദ്രയുള്ള തിരിച്ചറിയൽ കാർഡും! ന്യായീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടും.
ഐടി വകുപ്പിനെതിരേ സംസാരിക്കുന്പോഴെല്ലാം സർക്കാരിനെ താറടിക്കാനുള്ള നീക്കമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഗത്യന്തരമില്ലാതെ ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്നു നീക്കി. അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു. അവസാനം എൻഐഎ രംഗത്തു വന്നതോടെ സർക്കാർതല അന്വേഷണവും പ്രഖ്യാപിച്ചു. അവിശ്വാസ നീക്കവുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ മുഖം രക്ഷിക്കാൻ ഇതൊന്നും പോരെന്ന നിലയിലാണ് കാര്യങ്ങൾ.
ഫൈസൽ പ്രധാന കണ്ണി
സ്വർണക്കടത്തുകേസിലെ പ്രധാനകണ്ണി തൃശൂർ സ്വദേശി ഫൈസൽ ഫരീദാണ്. ബിബിഎ പഠിക്കാൻ സ്റ്റുഡന്റ്സ് വീസയിൽ ദുബായിലേക്കു പോയ ഫൈസലിനെക്കുറിച്ച് അന്വേഷിക്കുന്പോൾ എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ട് പ്രകാരം തീവ്രവാദബന്ധങ്ങൾ പുറത്തു വന്നേക്കാം. വിവിധ വിദേശരാജ്യങ്ങളിൽ ഫൈസലിനു ഡയമണ്ട്, സ്വർണക്കടത്ത് ബിസിനസുണ്ടെന്നാണു പുറത്തു വരുന്ന വിവരം.
യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ ലഭിക്കാൻ ഉടൻ ഇന്റർപോളിന് ബ്ലൂ നോട്ടീസ് അയയ്ക്കാനാണ് എൻഐഎയുടെ നീക്കം. ഇതിനായി കോടതിയിൽനിന്ന് ഓപ്പണ് വാറന്റ് തേടിയിട്ടുണ്ട്. കുറ്റവാളിയെന്നു സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ് നൽകുന്നത്. കേസിലെ മൂന്നാം പ്രതിയാണു ഫൈസൽ. എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞുവെങ്കിലും ഇതു തെറ്റാണെന്നു തെളിഞ്ഞു. ഫൈസൽ താമസിക്കുന്നത് ദുബായ് അൽറാഷിദിയയിലാണെന്നാണു വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയാണെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫൈസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ പിടിയിലാകുന്നതോടെ കേരളത്തിലെ പ്രമുഖ കള്ളക്കടത്തുകാരും തീവ്രവാദസംഘടന നേതാക്കളും അകത്തേക്കു പോകേണ്ടിവരുമെന്നാണു സൂചന.
പിടികിട്ടാപ്പുള്ളിയായിരുന്ന ജലാൽ
ഇന്നലെ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ വർഷങ്ങളായി കേരള പോലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. രാജ്യത്തേക്കു വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണു കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുള്ളത്. കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ മുന തന്നിലേക്കു നീളുന്നത് തിരിച്ചറിഞ്ഞാണ് രണ്ടു പേർക്കൊപ്പം കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥർക്കു മുന്പാകെ കീഴടങ്ങിയത്. നെടുന്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. രണ്ടു വർഷം മുന്പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാൽ അഞ്ചു കിലോ സ്വർണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. പിടിയിലുള്ള കെ.ടി. റമീസുമായി ജലാലിന് അടുത്ത ബന്ധമാണുള്ളത്. കടത്തിക്കൊണ്ടു വരുന്ന സ്വർണം ആർക്ക്, എവിടെ കൈമാറണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ളത് ഇവർക്ക് രണ്ടു പേർക്കുമാണ്. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരുവനന്തപുരം യുഎഇ കോണ്സലേറ്റിന്റെ നയതന്ത്ര ബാഗിലൂടെ നേരത്തെ കടത്തിക്കൊണ്ടുവന്ന 27 കിലോ സ്വർണം റമീസിന് ലഭിച്ചിട്ടില്ലെന്നാണ് മൊഴി. അങ്ങനെയെങ്കിൽ ഈ സ്വർണം എവിടെ പോയെന്നും കണ്ടെത്തേണ്ടതുണ്ട്.
നയതന്ത്ര ചാനലിലൂടെ നടത്തിയ സ്വർണക്കടത്ത് ഇതാദ്യമായാണ് പിടികൂടുന്നത്. മുഖ്യപ്രതി സരിത്ത് നൽകിയ മൊഴിയിലൂടെ പലതവണ ഇതുപോലെ സ്വർണം കടത്തിയതായി വെളിവായിട്ടുണ്ട്. 15 കോടിയോളം രൂപ വിലവരുന്ന സ്വർണം കടത്തുന്പോഴാണു പ്രതികൾ പിടിയിലാകുന്നത്. രാജ്യത്തെതന്നെ സ്വർണക്കടത്തു നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ്. ഇതിനു പിന്നാലെ മൂവാറ്റുപുഴക്കാരൻ ജലാലും നാടകീയമായി കീഴടങ്ങി. കൂടുതൽ അറസ്റ്റുകൾ വരാനിരിക്കുന്നു.
സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപത് കോടിയോളം വിലമതിക്കുന്ന സ്വർണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സ്വർണക്കടത്തിനു നേതൃത്വം നൽകുന്നതായി സംസ്ഥാന പോലീസും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു റിപ്പോർട്ട് എൻഐഎയ്ക്കു പോലീസ് കൈമാറിയതായി അറിയുന്നു.
സിനിമാ നടിമാരെയും സെലിബ്രറ്റികളെയും സ്വർണക്കടത്തിനായി നിയോഗിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്. വിസിറ്റിംഗ് വിസ നൽകി ഇവരെ വിദേശത്തേക്ക് അയയ്ക്കുകയും ഇവരുടെ ബാഗേജിലും അടിവസ്ത്രത്തിലും സ്വർണം മെഴുകുരൂപത്തിലാക്കി കടത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ബന്ധങ്ങൾ മനസിലാകുന്പോൾ ഇതൊക്കെ സാധ്യമാകുമെന്നുറപ്പാണ്.
സ്വപ്നയുമായി പ്രമുഖരുടെ ബന്ധം
സ്വർണക്കടത്ത് കേസിലെ പ്രതികളും സംസ്ഥാന സർക്കാരിലെ പ്രമുഖരും തമ്മിലുള്ള അടുത്തബന്ധം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് അതിൽ പ്രമുഖൻ. നാലുവർഷമായി ഇദ്ദേഹം നടത്തിപ്പോന്ന ഇടപാടുകൾ സംസ്ഥാനത്തിനും രാജ്യതാൽപര്യത്തിനും വിരുദ്ധമാണെന്നു ഭരണക്കാർതന്നെ വിലയിരുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള പ്രമുഖരുടെ അവിഹിത ഇടപാടുകൾ ഏതറ്റംവരെ പോയെന്നു കാണാനിരിക്കുന്നതേയുള്ളൂ.
ക്രൈംബ്രാഞ്ച് കേസുണ്ടായിരുന്ന പ്രതിക്ക് ഒരു യോഗ്യതയുമില്ലാതെ സുപ്രധാന പദവി നൽകിയത് സർക്കാരാണ്. നിയമനങ്ങൾക്കുള്ള വ്യവസ്ഥകളും ചട്ടങ്ങളും സ്വപ്നയുടെ കാര്യത്തിൽ കാറ്റിൽപ്പറന്നു. നിയമസഭാ സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരങ്ങളിലും യഥേഷ്ടം ചുറ്റിക്കറങ്ങാൻ അവർക്ക് സാധിച്ചു. അവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും വ്യക്തമായി. ഐടി വകുപ്പിൽ പുറംജോലി മാത്രമേ നൽകിയിരുന്നുള്ളൂ എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളുമെല്ലാം ആവർത്തിച്ചത്. പുറംജോലിക്കാരിക്ക് ഒന്നര ലക്ഷം രൂപ ശന്പളവും സംസ്ഥാന സർക്കാർ മുദ്രയുള്ള തിരിച്ചറിയൽ കാർഡും! ന്യായീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടും.
ഐടി വകുപ്പിനെതിരേ സംസാരിക്കുന്പോഴെല്ലാം സർക്കാരിനെ താറടിക്കാനുള്ള നീക്കമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഗത്യന്തരമില്ലാതെ ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്നു നീക്കി. അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു. അവസാനം എൻഐഎ രംഗത്തു വന്നതോടെ സർക്കാർതല അന്വേഷണവും പ്രഖ്യാപിച്ചു. അവിശ്വാസ നീക്കവുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ മുഖം രക്ഷിക്കാൻ ഇതൊന്നും പോരെന്ന നിലയിലാണ് കാര്യങ്ങൾ.
ഫൈസൽ പ്രധാന കണ്ണി
സ്വർണക്കടത്തുകേസിലെ പ്രധാനകണ്ണി തൃശൂർ സ്വദേശി ഫൈസൽ ഫരീദാണ്. ബിബിഎ പഠിക്കാൻ സ്റ്റുഡന്റ്സ് വീസയിൽ ദുബായിലേക്കു പോയ ഫൈസലിനെക്കുറിച്ച് അന്വേഷിക്കുന്പോൾ എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ട് പ്രകാരം തീവ്രവാദബന്ധങ്ങൾ പുറത്തു വന്നേക്കാം. വിവിധ വിദേശരാജ്യങ്ങളിൽ ഫൈസലിനു ഡയമണ്ട്, സ്വർണക്കടത്ത് ബിസിനസുണ്ടെന്നാണു പുറത്തു വരുന്ന വിവരം.
യുഎഇയിൽ താമസിക്കുന്ന ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ ലഭിക്കാൻ ഉടൻ ഇന്റർപോളിന് ബ്ലൂ നോട്ടീസ് അയയ്ക്കാനാണ് എൻഐഎയുടെ നീക്കം. ഇതിനായി കോടതിയിൽനിന്ന് ഓപ്പണ് വാറന്റ് തേടിയിട്ടുണ്ട്. കുറ്റവാളിയെന്നു സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടീസ് നൽകുന്നത്. കേസിലെ മൂന്നാം പ്രതിയാണു ഫൈസൽ. എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദ് താനല്ലെന്നും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞുവെങ്കിലും ഇതു തെറ്റാണെന്നു തെളിഞ്ഞു. ഫൈസൽ താമസിക്കുന്നത് ദുബായ് അൽറാഷിദിയയിലാണെന്നാണു വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയാണെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫൈസലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ പിടിയിലാകുന്നതോടെ കേരളത്തിലെ പ്രമുഖ കള്ളക്കടത്തുകാരും തീവ്രവാദസംഘടന നേതാക്കളും അകത്തേക്കു പോകേണ്ടിവരുമെന്നാണു സൂചന.
പിടികിട്ടാപ്പുള്ളിയായിരുന്ന ജലാൽ
ഇന്നലെ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ വർഷങ്ങളായി കേരള പോലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. രാജ്യത്തേക്കു വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണു കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുള്ളത്. കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ മുന തന്നിലേക്കു നീളുന്നത് തിരിച്ചറിഞ്ഞാണ് രണ്ടു പേർക്കൊപ്പം കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥർക്കു മുന്പാകെ കീഴടങ്ങിയത്. നെടുന്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. രണ്ടു വർഷം മുന്പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാൽ അഞ്ചു കിലോ സ്വർണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാൽ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. പിടിയിലുള്ള കെ.ടി. റമീസുമായി ജലാലിന് അടുത്ത ബന്ധമാണുള്ളത്. കടത്തിക്കൊണ്ടു വരുന്ന സ്വർണം ആർക്ക്, എവിടെ കൈമാറണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ളത് ഇവർക്ക് രണ്ടു പേർക്കുമാണ്. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തിരുവനന്തപുരം യുഎഇ കോണ്സലേറ്റിന്റെ നയതന്ത്ര ബാഗിലൂടെ നേരത്തെ കടത്തിക്കൊണ്ടുവന്ന 27 കിലോ സ്വർണം റമീസിന് ലഭിച്ചിട്ടില്ലെന്നാണ് മൊഴി. അങ്ങനെയെങ്കിൽ ഈ സ്വർണം എവിടെ പോയെന്നും കണ്ടെത്തേണ്ടതുണ്ട്.