തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണമുയരുന്ന എം. ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിനു സമീപം പ്രതി സ്വപ്ന സുരേഷിനും ഫ്ളാറ്റ്. സ്വപ്നയുടെ ബന്ധുവിന്റെ പേരിലാണു വാടകയ്ക്കു ഫ്ളാറ്റ് എടുത്തിട്ടുള്ളതെന്നു കസ്റ്റംസ് പരിശോധനയിൽ വ്യക്തമായി.
സെക്രട്ടേറിയറ്റിനു സമീപത്തെ സ്വപ്നയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണു സ്വർണക്കടത്തിന്റെ ഗൂഢാലോചന നടന്നിരുന്നതെന്നാണു വ്യക്തമാകുന്നത്. യുഎഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസ് വരുന്നതിനു തൊട്ടു മുൻപു വരെ ഇവർ ഇവിടെ താമസത്തിന് എത്തുമായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ പുന്നൻ റോഡിലെ ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിരുന്നു.
ഈ ഫ്ളാറ്റിൽ സ്വപ്ന സുരേഷിനെ കൂടാതെ സ്വർണക്കടത്തു കേസിൽ പിടിയിലായ സരിത്തും സന്ദീപ് നായരും സന്ദർശകരായി എത്തുമായിരുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. പ്രതിമാസം 17,500 രൂപ വാടക നിരക്കിലാണു ഫ്ളാറ്റ് എടുത്തിരുന്നതെന്നും വ്യക്തമായിരുന്നു.
സ്വപ്നയ്ക്ക് അന്പലമുക്കിലെ ഫ്ളാറ്റ് കൂടാതെയാണ് സെക്രട്ടേറിയറ്റിനു സമീപത്തും ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. നേരത്തെ മുടവൻമുഗളിലെ ഫ്ളാറ്റിൽ താമസിക്കുന്പോൾ ശിവശങ്കർ അടക്കമുള്ള ചില ഉന്നതർ ഇവിടെ പതിവായി വരാറുണ്ടായിരുന്നുവെന്നു അടുത്ത താമസക്കാർ ആരോപിച്ചിരുന്നു.
സെക്രട്ടേറിയറ്റിനു സമീപത്തെ സ്വപ്നയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണു സ്വർണക്കടത്തിന്റെ ഗൂഢാലോചന നടന്നിരുന്നതെന്നാണു വ്യക്തമാകുന്നത്. യുഎഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസ് വരുന്നതിനു തൊട്ടു മുൻപു വരെ ഇവർ ഇവിടെ താമസത്തിന് എത്തുമായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ പുന്നൻ റോഡിലെ ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിരുന്നു.
ഈ ഫ്ളാറ്റിൽ സ്വപ്ന സുരേഷിനെ കൂടാതെ സ്വർണക്കടത്തു കേസിൽ പിടിയിലായ സരിത്തും സന്ദീപ് നായരും സന്ദർശകരായി എത്തുമായിരുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. പ്രതിമാസം 17,500 രൂപ വാടക നിരക്കിലാണു ഫ്ളാറ്റ് എടുത്തിരുന്നതെന്നും വ്യക്തമായിരുന്നു.
സ്വപ്നയ്ക്ക് അന്പലമുക്കിലെ ഫ്ളാറ്റ് കൂടാതെയാണ് സെക്രട്ടേറിയറ്റിനു സമീപത്തും ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. നേരത്തെ മുടവൻമുഗളിലെ ഫ്ളാറ്റിൽ താമസിക്കുന്പോൾ ശിവശങ്കർ അടക്കമുള്ള ചില ഉന്നതർ ഇവിടെ പതിവായി വരാറുണ്ടായിരുന്നുവെന്നു അടുത്ത താമസക്കാർ ആരോപിച്ചിരുന്നു.