മൂവാറ്റുപുഴ: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസില്‍ കീഴടങ്ങിയ മൂവാറ്റുപുഴ കമ്പനിപ്പടി ആര്യാങ്കാലായില് ജലാല്‍ മുഹമ്മദിന്റെ (37) വളർച്ച ശരവേഗത്തിൽ. മാതാപിതാക്കളെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട ജലാൽ വളർന്നത് രണ്ടാറിലെ യത്തീംഖാനയിലാണ്. ദരിദ്രമായ ചുറ്റുപാടിലായിരുന്നു കൗമാരകാലം.
പ്രത്യേക ജോലിയൊന്നും ഇല്ലാതിരുന്ന ഇയാൾ അഞ്ചുവർഷം മുന്‍പ് തമിഴ്നാട്ടിൽ കോഴിഫാം തുടങ്ങി. ഇതുവഴി നെറ്റ് വർക്കിലൂടെ പണം സന്പാദിച്ചു. തുടർന്നു മൂവാറ്റുപുഴയിൽ തിരിച്ചെത്തി ദുബായിലേക്കു പോയി. ഇവിടെയെത്തിയശേഷം കണ്ണടച്ചു തുറക്കുംമുന്പു സന്പന്നനാകുകയായിരുന്നു. മൂവാറ്റുപുഴയിൽ അടുത്തിടെ ഇയാൾ സ്ഥലം വാങ്ങിയിരുന്നു.നാലുവര്‍ഷം മുമ്പ് നെടുമ്പാശേരി വിമാനത്താവളംവഴി സ്വര്‍ണം കടത്തിയ പത്തോളം പേരെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിൽ മുഖ്യകണ്ണി ജലാലായിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അന്വേഷണം തങ്ങളിലേക്ക് അടുക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ജലാല്‍ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്.
നെടുമ്പാശേരി സ്വർണക്കടത്തിൽ പിടിയിലായവർ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് അറിയുന്നത്. ജലാലിനെ പിടികൂടിയെന്നറിഞ്ഞതോടെ ഇയാളുമായി ബന്ധമുള്ള ചിലര്‍ ഒളിവിലാണ്. വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നു കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ വിമാനത്താവളങ്ങളിലൂടെ ജലാല്‍ 60 കോടിയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു വിവരം. കടത്തുന്ന സ്വര്‍ണം എവിടെ, ആര്‍ക്ക് കൈമാറണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ളതു നിലവില്‍ റിമാൻഡിലുള്ള പെരിന്തല്‍മണ്ണ സ്വദേശി റമീസിനും ജലാലിനുമാണെന്നു കസ്റ്റംസ് കരുതുന്നു.
പ്രത്യേക ജോലിയൊന്നും ഇല്ലാതിരുന്ന ഇയാൾ അഞ്ചുവർഷം മുന്‍പ് തമിഴ്നാട്ടിൽ കോഴിഫാം തുടങ്ങി. ഇതുവഴി നെറ്റ് വർക്കിലൂടെ പണം സന്പാദിച്ചു. തുടർന്നു മൂവാറ്റുപുഴയിൽ തിരിച്ചെത്തി ദുബായിലേക്കു പോയി. ഇവിടെയെത്തിയശേഷം കണ്ണടച്ചു തുറക്കുംമുന്പു സന്പന്നനാകുകയായിരുന്നു. മൂവാറ്റുപുഴയിൽ അടുത്തിടെ ഇയാൾ സ്ഥലം വാങ്ങിയിരുന്നു.നാലുവര്‍ഷം മുമ്പ് നെടുമ്പാശേരി വിമാനത്താവളംവഴി സ്വര്‍ണം കടത്തിയ പത്തോളം പേരെ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിൽ മുഖ്യകണ്ണി ജലാലായിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അന്വേഷണം തങ്ങളിലേക്ക് അടുക്കുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ജലാല്‍ കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്.
നെടുമ്പാശേരി സ്വർണക്കടത്തിൽ പിടിയിലായവർ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇവരിലേക്കും അന്വേഷണം നീളുമെന്നാണ് അറിയുന്നത്. ജലാലിനെ പിടികൂടിയെന്നറിഞ്ഞതോടെ ഇയാളുമായി ബന്ധമുള്ള ചിലര്‍ ഒളിവിലാണ്. വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നു കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവിധ വിമാനത്താവളങ്ങളിലൂടെ ജലാല്‍ 60 കോടിയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു വിവരം. കടത്തുന്ന സ്വര്‍ണം എവിടെ, ആര്‍ക്ക് കൈമാറണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ളതു നിലവില്‍ റിമാൻഡിലുള്ള പെരിന്തല്‍മണ്ണ സ്വദേശി റമീസിനും ജലാലിനുമാണെന്നു കസ്റ്റംസ് കരുതുന്നു.