കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം തടയാനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും കോടതി ഉത്തരവുകളും പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ കര്‍ശനമായി തടയണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ സമരവും ധര്‍ണയും നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണു ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംഘടനകള്‍ക്കും പൗരന്മാര്ക്കും ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു. ഇതിനു വിരുദ്ധമായ സമരങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. കോവിഡ് നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച് പ്രതിഷേധ സമരങ്ങളും ധര്‍ണകളും നടത്തിയവര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമം, 2020 ലെ കേരള പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം സ്വീകരിച്ച നടപടികള്‍ അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനസാധ്യത വര്‍ധിച്ചുവരുന്നതിനാല്‍ രാജ്യത്ത് അനുമതിയില്ലാതെ കൂടിച്ചേരല്‍, ധര്‍ണ, പ്രതിഷേധസമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ പാടില്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളിലും സുപ്രീംകോടതിയുടെ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പത്തു പേരില്‍ കൂടുതല്‍ സമരങ്ങളില്‍ പാടില്ലെന്നും പങ്കെടുക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എല്ലാ സംഘടനകള്‍ക്കും പൗരന്മാര്ക്കും വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ അവകാശത്തെ ഹനിച്ചുകൊണ്ട് സ്വന്തം അവകാശം സംരക്ഷിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. നിയമലംഘകര്‍ക്കുള്ള ശിക്ഷ ദുരന്തനിവാരണ നിയമത്തിലും ഓര്‍ഡിനന്‍സിലും പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണു മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്നറിയിക്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
നിയമവിരുദ്ധമായി സമരം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്നും ഇത്തരം സംഘടനകളുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. എറണാകുളം സ്വദേശികളായ അഡ്വ. ജോണ്‍ നമ്പേലി ജൂനിയര്‍, പ്രവീണ്‍ ജി. പൈ, സജി വി. നായര്‍ തുടങ്ങിയവരുള്‍പ്പെടെ നല്കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംഘടനകള്‍ക്കും പൗരന്മാര്ക്കും ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു. ഇതിനു വിരുദ്ധമായ സമരങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. കോവിഡ് നിയന്ത്രണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച് പ്രതിഷേധ സമരങ്ങളും ധര്‍ണകളും നടത്തിയവര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമം, 2020 ലെ കേരള പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം സ്വീകരിച്ച നടപടികള്‍ അറിയിക്കാനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനസാധ്യത വര്‍ധിച്ചുവരുന്നതിനാല്‍ രാജ്യത്ത് അനുമതിയില്ലാതെ കൂടിച്ചേരല്‍, ധര്‍ണ, പ്രതിഷേധസമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ പാടില്ലെന്നു കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളിലും സുപ്രീംകോടതിയുടെ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പത്തു പേരില്‍ കൂടുതല്‍ സമരങ്ങളില്‍ പാടില്ലെന്നും പങ്കെടുക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എല്ലാ സംഘടനകള്‍ക്കും പൗരന്മാര്ക്കും വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ അവകാശത്തെ ഹനിച്ചുകൊണ്ട് സ്വന്തം അവകാശം സംരക്ഷിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. നിയമലംഘകര്‍ക്കുള്ള ശിക്ഷ ദുരന്തനിവാരണ നിയമത്തിലും ഓര്‍ഡിനന്‍സിലും പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണു മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരേ എന്തു നടപടിയെടുത്തെന്നറിയിക്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
നിയമവിരുദ്ധമായി സമരം നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്നും ഇത്തരം സംഘടനകളുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. എറണാകുളം സ്വദേശികളായ അഡ്വ. ജോണ്‍ നമ്പേലി ജൂനിയര്‍, പ്രവീണ്‍ ജി. പൈ, സജി വി. നായര്‍ തുടങ്ങിയവരുള്‍പ്പെടെ നല്കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്.