അടൂർ: പാന്പുകടിയേറ്റു മരിച്ച ഉത്രയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഭർത്താവ് സൂരജിന്റെ കുറ്റസമ്മതം. ഇന്നലെ അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനായി വനംവകുപ്പ് കൊണ്ടുവന്നപ്പോഴാണ് സൂരജവെളിപ്പെടുത്തൽ. മാധ്യമങ്ങൾക്കു മുന്പിൽ കരഞ്ഞുകൊണ്ടാണ് സൂരജ് ഇക്കാര്യം തുറന്നു പറഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോഴാണ് സൂരജ് പ്രതികരിച്ചത്. ഞാനാണ് ചെയ്തതെന്നു പറഞ്ഞാണ് സൂരജ് തുടങ്ങിയത്. എന്താണ് കാരണമെന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തുവെന്ന് പ്രതികരിച്ചു. ആരുടെയെങ്കിലും പ്രേരണയിലാണോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്ന മറുപടിയാണ് നൽകിയത്. മൂന്ന് വാക്കുകളിലൊതുക്കിയായിരുന്നു പരസ്യമായ കുറ്റസമ്മതം.
അഞ്ചലിലെ വീട്ടിൽ മേയ് ഏഴിനു രാത്രിയാണ് ഉത്രയ്ക്കു പാന്പു കടിയേൽക്കുന്നത്. ഇതിനു മുന്പ് അടൂർ പറക്കോട്ടെ വീട്ടിൽവച്ച് മാർച്ച് രണ്ടിന് ഉത്രയ്ക്കു പാന്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കുശേഷം ഏപ്രിൽ 22ന് വീട്ടിലെത്തിയ ഉത്രയ്ക്ക് രാത്രിയിൽ കിടന്നുറങ്ങുന്പോഴാണ് വീണ്ടും പാന്പു കടിയേറ്റത്. ഉത്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൂരജ് വാങ്ങി വീട്ടിലെത്തിച്ച മൂർഖൻപാന്പാണ് കടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാവിലെ കിടപ്പുമുറിയിലെത്തിയ ഉത്രയുടെ അമ്മയാണ് മകളെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അപ്പോൾ സൂരജ് വീട്ടിലുണ്ടായിരുന്നില്ല.
നേരത്തെ അടൂരിൽ സൂരജിന്റെ വീട്ടിൽ രണ്ടുതവണ പരാജയപ്പെട്ട ഉദ്യമമാണ് അഞ്ചലിലെ വീട്ടിൽ സൂരജ് പൂർത്തീകരിച്ചത്. ഫെബ്രുവരി 29നായിരുന്നു ആദ്യശ്രമം . അന്ന് സൂരജിന്റെ വീട്ടിൽ സ്റ്റെയർകെയ്സിൽ പാന്പിനെ കണ്ട് ഉത്ര ബഹളംവച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് എത്തി പാന്പിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. എന്നാൽ, മാർച്ച് രണ്ടിനു രാത്രി ഉത്രയെ പാന്പ് കടിച്ചു. അണലിയാണ് അന്നു കടിച്ചത്. ഈ പാന്പിനെയും സൂരജ് വില കൊടുത്തു വാങ്ങി വീട്ടിൽക്കൊണ്ടുവന്നതായിരുന്നെന്ന് പോലീസും വനംവകുപ്പും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പാന്പുകടിയേറ്റ ഉത്രയെ ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരാനായി. ഇതിന്റെ തുടർചികിത്സയ് ക്കായി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കുന്നതിനിടെയാണ് മേയ് ഏഴിനു വീണ്ടും പാന്പുകടിയേറ്റത്.
മൂന്നു മാസത്തിനിടെ രണ്ടുതവണ പാന്പു കടിച്ചതും രണ്ടുതവണയും ഭർത്താവ് സമീപമുണ്ടായിരുന്നതും ദുരൂഹത വർധിപ്പിച്ചു. ഉത്രയുടെ മാതാപിതാക്കൽ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടന്നത്. ഉത്രയുടെ സ്വത്ത് ലക്ഷ്യമിട്ട് സൂരജ് നടത്തിയ ചില നീക്കങ്ങളും സംശയം ജനിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, സൂരജിന്റെ സഹായി പാന്പു പിടിത്തക്കാരനായ സുരേഷ് എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോഴാണ് സൂരജ് പ്രതികരിച്ചത്. ഞാനാണ് ചെയ്തതെന്നു പറഞ്ഞാണ് സൂരജ് തുടങ്ങിയത്. എന്താണ് കാരണമെന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തുവെന്ന് പ്രതികരിച്ചു. ആരുടെയെങ്കിലും പ്രേരണയിലാണോയെന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്ന മറുപടിയാണ് നൽകിയത്. മൂന്ന് വാക്കുകളിലൊതുക്കിയായിരുന്നു പരസ്യമായ കുറ്റസമ്മതം.
അഞ്ചലിലെ വീട്ടിൽ മേയ് ഏഴിനു രാത്രിയാണ് ഉത്രയ്ക്കു പാന്പു കടിയേൽക്കുന്നത്. ഇതിനു മുന്പ് അടൂർ പറക്കോട്ടെ വീട്ടിൽവച്ച് മാർച്ച് രണ്ടിന് ഉത്രയ്ക്കു പാന്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കുശേഷം ഏപ്രിൽ 22ന് വീട്ടിലെത്തിയ ഉത്രയ്ക്ക് രാത്രിയിൽ കിടന്നുറങ്ങുന്പോഴാണ് വീണ്ടും പാന്പു കടിയേറ്റത്. ഉത്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സൂരജ് വാങ്ങി വീട്ടിലെത്തിച്ച മൂർഖൻപാന്പാണ് കടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാവിലെ കിടപ്പുമുറിയിലെത്തിയ ഉത്രയുടെ അമ്മയാണ് മകളെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അപ്പോൾ സൂരജ് വീട്ടിലുണ്ടായിരുന്നില്ല.
നേരത്തെ അടൂരിൽ സൂരജിന്റെ വീട്ടിൽ രണ്ടുതവണ പരാജയപ്പെട്ട ഉദ്യമമാണ് അഞ്ചലിലെ വീട്ടിൽ സൂരജ് പൂർത്തീകരിച്ചത്. ഫെബ്രുവരി 29നായിരുന്നു ആദ്യശ്രമം . അന്ന് സൂരജിന്റെ വീട്ടിൽ സ്റ്റെയർകെയ്സിൽ പാന്പിനെ കണ്ട് ഉത്ര ബഹളംവച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് എത്തി പാന്പിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. എന്നാൽ, മാർച്ച് രണ്ടിനു രാത്രി ഉത്രയെ പാന്പ് കടിച്ചു. അണലിയാണ് അന്നു കടിച്ചത്. ഈ പാന്പിനെയും സൂരജ് വില കൊടുത്തു വാങ്ങി വീട്ടിൽക്കൊണ്ടുവന്നതായിരുന്നെന്ന് പോലീസും വനംവകുപ്പും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പാന്പുകടിയേറ്റ ഉത്രയെ ഏറെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരാനായി. ഇതിന്റെ തുടർചികിത്സയ് ക്കായി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കുന്നതിനിടെയാണ് മേയ് ഏഴിനു വീണ്ടും പാന്പുകടിയേറ്റത്.
മൂന്നു മാസത്തിനിടെ രണ്ടുതവണ പാന്പു കടിച്ചതും രണ്ടുതവണയും ഭർത്താവ് സമീപമുണ്ടായിരുന്നതും ദുരൂഹത വർധിപ്പിച്ചു. ഉത്രയുടെ മാതാപിതാക്കൽ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടന്നത്. ഉത്രയുടെ സ്വത്ത് ലക്ഷ്യമിട്ട് സൂരജ് നടത്തിയ ചില നീക്കങ്ങളും സംശയം ജനിപ്പിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, സൂരജിന്റെ സഹായി പാന്പു പിടിത്തക്കാരനായ സുരേഷ് എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.