തിരുവനന്തപുരം: ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പുകൾ ഇ-സ്റ്റാമ്പിംഗിലൂടെ നൽകാൻ സർക്കാർ ആലോചിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ നാലു ജില്ലകളിൽ സബ് രജിസ്ട്രാർ ഓഫീസുകൾക്കായി നിർമിച്ച കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്ക് തടസമില്ലാതെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ബിഎസ്എൻഎലിന്റെ ഒപ്റ്റിക് ഫൈബർ കണക്ഷനുകൾ നൽകും. ഇടുക്കി ജില്ലയിൽ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഓരോ ഓഫീസിനുമുള്ള കെട്ടിടങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാർ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നത്.
മന്ത്രിമാരായ ജി. സുധാകരൻ, എം.എം. മണി, എംഎൽഎമാരായ പുരുഷൻ കടലുണ്ടി, ഗീതാ ഗോപി, ഒ.ആർ. കേളു, ധന അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നിന്ന് പങ്കെടുത്തു.
സംസ്ഥാനത്തെ നാലു ജില്ലകളിൽ സബ് രജിസ്ട്രാർ ഓഫീസുകൾക്കായി നിർമിച്ച കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും രണ്ടു ജില്ലകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്ക് തടസമില്ലാതെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും ബിഎസ്എൻഎലിന്റെ ഒപ്റ്റിക് ഫൈബർ കണക്ഷനുകൾ നൽകും. ഇടുക്കി ജില്ലയിൽ രണ്ടിടത്തും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഓരോ ഓഫീസിനുമുള്ള കെട്ടിടങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. വയനാട്ടിലെ മാനന്തവാടി, തൃശൂരിലെ തൃപ്രയാർ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കുന്നത്.
മന്ത്രിമാരായ ജി. സുധാകരൻ, എം.എം. മണി, എംഎൽഎമാരായ പുരുഷൻ കടലുണ്ടി, ഗീതാ ഗോപി, ഒ.ആർ. കേളു, ധന അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നിന്ന് പങ്കെടുത്തു.