കൊണ്ടോട്ടി: സ്വർണക്കടത്തിൽ കൂടുതൽ വനിതകൾ പിടിയിലാകുന്നത് കസ്റ്റംസിന് തലവേദനയാകുന്നു. വനിത കസ്റ്റംസ് ജീവനക്കാരുടെ കുറവാണ് വകുപ്പു നേരിടുന്ന പ്രതിസന്ധി. എണ്ണത്തിൽ കുറവായ വനിത ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് കരിപ്പൂരിൽ. കരിപ്പൂർ എയർകസ്റ്റംസിൽ 46 ഉദ്യോഗസ്ഥരിൽ അഞ്ച് പേർ മാത്രമാണ് വനിതകളുളളത്. ഇവരിൽ മൂന്നു പേർ മാത്രമാണ് യാത്രക്കാരെ പരിശോധിക്കുന്ന ജോലിയിലുളളത്. യുഎഇ കോണ്സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിന്റെ അന്വേഷണത്തിനിടെ കരിപ്പൂരിൽ കഴി്ഞ്ഞ ദിവസവും സ്ത്രീയെ ഉപയോഗിച്ച് കളളക്കടത്ത് കണ്ടെത്തി.
റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീനമോളിൽ നിന്നാണ് 1.8 കിലോ സ്വർണം പിടികൂടിയത്. ഒരു കിലോക്ക് മുകളിൽ സ്വർണവുമായെത്തിയ ഇവർ സ്വർണ കാരിയറാണെന്ന് കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് നടത്തിയതടക്കം പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 20 ശതമാനവും കണ്ടെത്തിയത് സ്ത്രീകളിൽ നിന്നായിരുന്നു. ഒരു വർഷത്തിനിടെ സ്ത്രീകൾ കാരിയർമാരായ 33 കേസുകളിലായി 10.35 കിലോ സ്വർണമാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്. കസ്റ്റംസ് പിടിച്ചതിന്റെ പതിന്മടങ്ങ് സ്വർണം സ്ത്രീകൾ പുറത്ത് കടത്തിയുണ്ടാവുമെന്ന് സൂചന. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിന് പിന്നിൽ.
റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീനമോളിൽ നിന്നാണ് 1.8 കിലോ സ്വർണം പിടികൂടിയത്. ഒരു കിലോക്ക് മുകളിൽ സ്വർണവുമായെത്തിയ ഇവർ സ്വർണ കാരിയറാണെന്ന് കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് നടത്തിയതടക്കം പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 20 ശതമാനവും കണ്ടെത്തിയത് സ്ത്രീകളിൽ നിന്നായിരുന്നു. ഒരു വർഷത്തിനിടെ സ്ത്രീകൾ കാരിയർമാരായ 33 കേസുകളിലായി 10.35 കിലോ സ്വർണമാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്. കസ്റ്റംസ് പിടിച്ചതിന്റെ പതിന്മടങ്ങ് സ്വർണം സ്ത്രീകൾ പുറത്ത് കടത്തിയുണ്ടാവുമെന്ന് സൂചന. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിന് പിന്നിൽ.