തിരുവനന്തപുരം: മരണ നിരക്കും രോഗവ്യാപന നിരക്കും പരിശോധിച്ചാൽ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്നു വ്യക്തമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് കോവിഡ് മരണനിരക്ക് 4.38 ശതമാനമാണ്. ഇന്ത്യയിലെ ശരാശരി 2.67 ശതമാനം. കർണാടകയിൽ 1.77 ശതമാനവും തമിഴ്നാട്ടിൽ 1.42 ശതമാനവും മഹാരാഷ്ട്രയിലേത് 4.16 ശതമാനവും ആണ്. കേരളത്തിന്റെ മരണനിരക്ക് 0.39 ശതമാനം മാത്രമാണ്.
ഒരു ദിവസത്തിൽ എത്ര മരണങ്ങൾ ഉണ്ടായി എന്നതു പരിശോധിച്ചാലും കേരളം ഭേദപ്പെട്ട നിലയിലാണ്. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്നാട്ടിൽ 68 പേർ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തിൽ ആ ദിവസം ഉണ്ടായത് രണ്ടു മരണങ്ങളാണ്.
പത്തുലക്ഷത്തിൽ എത്ര പേർ മരിച്ചു എന്ന മാനദണ്ഡമെടുത്താൽ കേരളത്തിൽ അത് 0.9 ആണ്. ഇന്ത്യയിൽ 17.1 ആണ്. കർണാടകയിൽ 11.3ഉം, തമിഴ്നാട്ടിൽ 27.2, മഹാരാഷ്ട്രയിൽ 94.2 ആണ്. വളരെ മികച്ച രീതിയിൽ കോവിഡ് മരണങ്ങളെ തടയാനായി എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ-മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദിവസത്തിൽ എത്ര മരണങ്ങൾ ഉണ്ടായി എന്നതു പരിശോധിച്ചാലും കേരളം ഭേദപ്പെട്ട നിലയിലാണ്. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ മരണമടഞ്ഞത് 71 ആളുകളാണ്. തമിഴ്നാട്ടിൽ 68 പേർ അതേ ദിവസം മരണപ്പെട്ടു. മഹാരാഷ്ട്രയിൽ 173 പേരുടെ ജീവനാണ് നഷ്ടമായത്. കേരളത്തിൽ ആ ദിവസം ഉണ്ടായത് രണ്ടു മരണങ്ങളാണ്.
പത്തുലക്ഷത്തിൽ എത്ര പേർ മരിച്ചു എന്ന മാനദണ്ഡമെടുത്താൽ കേരളത്തിൽ അത് 0.9 ആണ്. ഇന്ത്യയിൽ 17.1 ആണ്. കർണാടകയിൽ 11.3ഉം, തമിഴ്നാട്ടിൽ 27.2, മഹാരാഷ്ട്രയിൽ 94.2 ആണ്. വളരെ മികച്ച രീതിയിൽ കോവിഡ് മരണങ്ങളെ തടയാനായി എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ-മുഖ്യമന്ത്രി പറഞ്ഞു.