കോട്ടയം: കേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാതെവന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. ഇതേത്തുടർന്നു അദ്ദേഹത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചു. കേസ് പരിഗണിച്ച ദിവസങ്ങളിലെല്ലാം ബിഷപ് ഫ്രാങ്കോ ഹാജരാകാതെ വരികയും ഇന്നലെ നിർബന്ധമായി ഹാജരാകണമെന്ന നിർദേശം പാലിക്കാതിരിക്കുകയും ചെയ്തതിനാലാണ് അഡീഷണൽ ജില്ലാ ജഡ്ജി ജി. ഗോപകുമാർ ജാമ്യം റദ്ദാക്കിയത്.
പ്രതിയെ ഹാജരാക്കാത്ത ജാമ്യക്കാർക്കെതിരെ പ്രത്യേക കേസ് എടുത്തു ജാമ്യത്തുക കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് മുൻപു പരിഗണിച്ച ജൂലൈ ഒന്നിന് ബിഷപ് താമസിക്കുന്ന പഞ്ചാബിലെ ജലന്ധർ കോവിഡ് കണ്ടെയ്ൻമെന്റ് സോണായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നു പ്രതിഭാഗം ബോധിപ്പിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ബിഷപ് ഫ്രാങ്കോ താമസിക്കുന്ന ബിഷപ് ഹൗസ് ഉൾപ്പെടുന്ന ജലന്ധർ സിവിൽ ലൈൻ കണ്ടെയിൻമെന്റ് അല്ലെന്നും മനപൂർവം കേസ് നീട്ടാനുള്ള ശ്രമമാണെന്നുമുള്ള സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവിന്റെ വാദം അംഗീകരിച്ചാണു ജാമ്യം റദ്ദാക്കിയത്. കേസ് അടുത്തമാസം 13ലേക്കു മാറ്റി. കോട്ടയം ജില്ലാ പോലീസ് മേധാവി മുഖേനയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബിഷപ് ഫ്രാങ്കോ കേരളത്തിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം നിയമോപദേശം തേടിയ അഭിഭാഷകൻ മനീന്ദർസിംഗ് സച്ചേദേവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഹോം ക്വാറന്റൈനിൽ പോകാൻ നിർബന്ധിതനായതിനാലുമാണ് ഹാജരാകാതെ വന്നതെന്നും പ്രതിഭാഗം ബോധിച്ചിച്ചു.
വാറന്റ് നേരിട്ട് കൈമാറും
കോട്ടയം: ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പുറപ്പെടുവിച്ച വാറന്റ് ജില്ലാ പോലീസ് ചീഫ് പഞ്ചാബ് പോലീസ് മേധാവിക്കോ ജലന്ധർ പോലീസ് കമ്മീഷണർക്കോ നേരിട്ട് കൈമാറും.
പ്രതിയെ ഹാജരാക്കാത്ത ജാമ്യക്കാർക്കെതിരെ പ്രത്യേക കേസ് എടുത്തു ജാമ്യത്തുക കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാനും കോടതി നിർദേശിച്ചു. കേസ് മുൻപു പരിഗണിച്ച ജൂലൈ ഒന്നിന് ബിഷപ് താമസിക്കുന്ന പഞ്ചാബിലെ ജലന്ധർ കോവിഡ് കണ്ടെയ്ൻമെന്റ് സോണായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നു പ്രതിഭാഗം ബോധിപ്പിച്ചിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ബിഷപ് ഫ്രാങ്കോ താമസിക്കുന്ന ബിഷപ് ഹൗസ് ഉൾപ്പെടുന്ന ജലന്ധർ സിവിൽ ലൈൻ കണ്ടെയിൻമെന്റ് അല്ലെന്നും മനപൂർവം കേസ് നീട്ടാനുള്ള ശ്രമമാണെന്നുമുള്ള സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ. ബാബുവിന്റെ വാദം അംഗീകരിച്ചാണു ജാമ്യം റദ്ദാക്കിയത്. കേസ് അടുത്തമാസം 13ലേക്കു മാറ്റി. കോട്ടയം ജില്ലാ പോലീസ് മേധാവി മുഖേനയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബിഷപ് ഫ്രാങ്കോ കേരളത്തിലേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം നിയമോപദേശം തേടിയ അഭിഭാഷകൻ മനീന്ദർസിംഗ് സച്ചേദേവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഹോം ക്വാറന്റൈനിൽ പോകാൻ നിർബന്ധിതനായതിനാലുമാണ് ഹാജരാകാതെ വന്നതെന്നും പ്രതിഭാഗം ബോധിച്ചിച്ചു.
വാറന്റ് നേരിട്ട് കൈമാറും
കോട്ടയം: ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പുറപ്പെടുവിച്ച വാറന്റ് ജില്ലാ പോലീസ് ചീഫ് പഞ്ചാബ് പോലീസ് മേധാവിക്കോ ജലന്ധർ പോലീസ് കമ്മീഷണർക്കോ നേരിട്ട് കൈമാറും.