തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ധാരാവിയിൽ പരീക്ഷിച്ച പ്രതിരോധ തന്ത്രം നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരദേശ പ്രദേശങ്ങളിൽ നിലവിലുള്ള പ്രതിരോധ നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്താനാണു തീരുമാനം.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങൾ ധാരാവിയുമായി ഏറെ സാമ്യമുള്ളതിനാലാണു പരീക്ഷണത്തിനു സർക്കാർ മുതിരുന്നത്. ഒന്പത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 590 കിലോമീറ്റർ തീരപ്രദേശത്താണു കോവിഡ് പ്രതിരോധത്തിനായി ധാരാവി മോഡൽ പരീക്ഷണത്തിനു ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.
തീരദേശ മേഖലകളിൽ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെയും മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചായിരിക്കും കോവിഡ് പ്രതിരോധമൊരുക്കുക. ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രതിരോധമാണു ധാരാവി മോഡൽ. ജനങ്ങൾ തിങ്ങി പാർക്കുന്ന വലിയ ചേരിപ്രദേശമായ ധാരാവിയിൽ രോഗവ്യാപനം തടയാൻ സാധിച്ചതിൽ ലോകാരോഗ്യ സംഘടന പ്രശംസിച്ചിരുന്നു. തീരപ്രദേശങ്ങളിൽ കൂടുതൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കും.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങൾ ധാരാവിയുമായി ഏറെ സാമ്യമുള്ളതിനാലാണു പരീക്ഷണത്തിനു സർക്കാർ മുതിരുന്നത്. ഒന്പത് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 590 കിലോമീറ്റർ തീരപ്രദേശത്താണു കോവിഡ് പ്രതിരോധത്തിനായി ധാരാവി മോഡൽ പരീക്ഷണത്തിനു ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.
തീരദേശ മേഖലകളിൽ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെയും മത്സ്യത്തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തെ നിയോഗിച്ചായിരിക്കും കോവിഡ് പ്രതിരോധമൊരുക്കുക. ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രതിരോധമാണു ധാരാവി മോഡൽ. ജനങ്ങൾ തിങ്ങി പാർക്കുന്ന വലിയ ചേരിപ്രദേശമായ ധാരാവിയിൽ രോഗവ്യാപനം തടയാൻ സാധിച്ചതിൽ ലോകാരോഗ്യ സംഘടന പ്രശംസിച്ചിരുന്നു. തീരപ്രദേശങ്ങളിൽ കൂടുതൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കും.