കൊച്ചി: സംവിധായിക വിധു വിൻസെന്റിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി പാർവതി രംഗത്ത്. വുമൺസ് സിനിമ ഇൻ കളക്ടീവിനെതിരേയും തനിക്കെതിരേയും വിധു ഉന്നയിച്ച ആരോപണങ്ങൾക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍വതിയുടെ മറുപടി.
പാർവതിയുടെ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ- വിധുവിന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി എന്ന സിനിമയില്‍ താന്‍ അഭിനയിക്കണമെന്നായിരുന്ന് അവർ ആഗ്രഹിച്ചത്. ഇക്കാര്യം വാട്സാപ്പുവഴി തന്നെ അറിയിച്ചു. എന്നാല്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മെസേജ് ശ്രദ്ധയില്‍പ്പെട്ടില്ല. ഇക്കാര്യം ഡബ്ല്യുസിസിയുടെ മീറ്റിംഗിൽ വിധു പരാമാര്‍ശിച്ചു. അപ്പോൾ തന്നെ വിധുവിനെ വിളിക്കുകയും മെസേജ് ചെയ്യുകയും മുമ്പ് അയച്ച മെസേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തു. വീണ്ടും മെസേജ് അയച്ചപ്പോൾ വിധു ചെയ്യുന്ന സിനിമയുടെ രത്നച്ചുരുക്കവും ഒപ്പം അയച്ചു. ആ റോളിനായി എന്നെ അപ്പോഴും പരിഗണിക്കുന്നുണ്ടോയെന്ന് മെസേജിലൂടെ ചോദിച്ചിരുന്നു. വിധു തന്റെ താല്പര്യം അറിയിക്കുകയും ഉയരെയുടെ സെറ്റില്‍വച്ച് കാണാമെന്ന് തീരുമാനിക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ വിധു തിരക്കഥാകൃത്തിനെയും കൂട്ടി ഉയരെയുടെ സെറ്റില്‍ വന്ന് സ്ക്രിപ്റ്റ് കേള്‍പ്പിച്ചു. ഇത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാല്‍ സമയ പരിമിതി ഒരു പ്രധാന പ്രശ്നമായിരുന്നുവെന്നും അറിയിച്ചു. സൗഹാര്‍ദപരമായാണ് ഈ വിഷയത്തിലുള്ള തുടര്‍ സംഭാഷണം അവസാനിച്ചതെന്നും പാർവതി പറഞ്ഞു.
പാർവതിയുടെ മറുപടിയുടെ പ്രസക്ത ഭാഗങ്ങൾ- വിധുവിന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി എന്ന സിനിമയില്‍ താന്‍ അഭിനയിക്കണമെന്നായിരുന്ന് അവർ ആഗ്രഹിച്ചത്. ഇക്കാര്യം വാട്സാപ്പുവഴി തന്നെ അറിയിച്ചു. എന്നാല്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ മെസേജ് ശ്രദ്ധയില്‍പ്പെട്ടില്ല. ഇക്കാര്യം ഡബ്ല്യുസിസിയുടെ മീറ്റിംഗിൽ വിധു പരാമാര്‍ശിച്ചു. അപ്പോൾ തന്നെ വിധുവിനെ വിളിക്കുകയും മെസേജ് ചെയ്യുകയും മുമ്പ് അയച്ച മെസേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തു. വീണ്ടും മെസേജ് അയച്ചപ്പോൾ വിധു ചെയ്യുന്ന സിനിമയുടെ രത്നച്ചുരുക്കവും ഒപ്പം അയച്ചു. ആ റോളിനായി എന്നെ അപ്പോഴും പരിഗണിക്കുന്നുണ്ടോയെന്ന് മെസേജിലൂടെ ചോദിച്ചിരുന്നു. വിധു തന്റെ താല്പര്യം അറിയിക്കുകയും ഉയരെയുടെ സെറ്റില്‍വച്ച് കാണാമെന്ന് തീരുമാനിക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ വിധു തിരക്കഥാകൃത്തിനെയും കൂട്ടി ഉയരെയുടെ സെറ്റില്‍ വന്ന് സ്ക്രിപ്റ്റ് കേള്‍പ്പിച്ചു. ഇത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാല്‍ സമയ പരിമിതി ഒരു പ്രധാന പ്രശ്നമായിരുന്നുവെന്നും അറിയിച്ചു. സൗഹാര്‍ദപരമായാണ് ഈ വിഷയത്തിലുള്ള തുടര്‍ സംഭാഷണം അവസാനിച്ചതെന്നും പാർവതി പറഞ്ഞു.