കൊച്ചി: ഹെയര്‍സ്റ്റൈൽ മാറ്റി, മുടി ചീകിയൊതുക്കി പര്‍ദയില്‍ മുഖം മറച്ചു സ്വപ്ന സുരേഷ്. മുടി പറ്റെ വെട്ടി മീശയും വടിച്ച് സന്ദീപ് നായര്‍. ഇവര്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ തേടിയെങ്കിലും അന്വേഷണസംഘത്തില്‍ നിന്നു രക്ഷപ്പെടാൻ സാധിച്ചില്ല. പഴുതുകള്‍ അടച്ചുള്ള അന്വേഷണവുമായി രംഗത്തെത്തിയ എന്‍ഐഎ ഒളിത്താവളത്തില്‍ നിന്നു സംഘത്തെ പുറത്തുചാടിക്കുകയായിരുന്നു.
കൊച്ചി വഴി ബംഗളൂരുവിലേക്ക് ?
കൊച്ചിയില്‍ നിന്നുമാണ് ഇരുവരും കാറില്‍ ബംഗളൂരിലേക്കു കടന്നതെന്ന സൂചനയുണ്ട്. അന്വേഷണസംഘത്തിന്റെ കണ്ണുവെട്ടിച്ചു ബംഗളൂരില്‍ നിന്നു വ്യാജ പാസ്പോര്‍ട്ടും സ്വാധീനവുമായി രക്ഷപ്പെടാനായിരുന്നു പദ്ധതി. കോവിഡ് കാലത്തു കേരളത്തില്‍നിന്നു രക്ഷപ്പെട്ടു ബംഗളൂരുവിലെത്തിയ സംഘത്തിനു കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുക സ്വാഭാവികം.
എന്നാല്‍ എന്‍ഐഎ പിന്നാലെയുണ്ടെന്നത് ഇവരെ ഭയപ്പെടുത്തി. പ്രതികളെ സഹായിക്കാൻ സാധ്യത ഉള്ളവരെക്കുറിച്ച് വ്യക്തമായ സൂചന എന്‍ഐഎയ്ക്കു ലഭിച്ചതാണ് ഇവരെ പിടികൂടാൻ സഹായിച്ചത്.
എൻഐഎയുടേത് നിർണായക നീക്കം
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ വലയിലാക്കാന്‍ എന്‍ഐഎ നടത്തിയത് നിര്‍ണായക നീക്കം. പ്രതികളെ അറസ്റ്റു ചെയ്യാൻ ബംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായമുണ്ടായിരുന്നു. ഇരുവരുടെയും താമസ സ്ഥലം കണ്ടെത്തിയ അന്വേഷണ സംഘം ശനിയാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്‍ഐഎ അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്കിയവരെക്കുറിച്ചും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
കൊച്ചി വഴി ബംഗളൂരുവിലേക്ക് ?
കൊച്ചിയില്‍ നിന്നുമാണ് ഇരുവരും കാറില്‍ ബംഗളൂരിലേക്കു കടന്നതെന്ന സൂചനയുണ്ട്. അന്വേഷണസംഘത്തിന്റെ കണ്ണുവെട്ടിച്ചു ബംഗളൂരില്‍ നിന്നു വ്യാജ പാസ്പോര്‍ട്ടും സ്വാധീനവുമായി രക്ഷപ്പെടാനായിരുന്നു പദ്ധതി. കോവിഡ് കാലത്തു കേരളത്തില്‍നിന്നു രക്ഷപ്പെട്ടു ബംഗളൂരുവിലെത്തിയ സംഘത്തിനു കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുക സ്വാഭാവികം.
എന്നാല്‍ എന്‍ഐഎ പിന്നാലെയുണ്ടെന്നത് ഇവരെ ഭയപ്പെടുത്തി. പ്രതികളെ സഹായിക്കാൻ സാധ്യത ഉള്ളവരെക്കുറിച്ച് വ്യക്തമായ സൂചന എന്‍ഐഎയ്ക്കു ലഭിച്ചതാണ് ഇവരെ പിടികൂടാൻ സഹായിച്ചത്.
എൻഐഎയുടേത് നിർണായക നീക്കം
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ വലയിലാക്കാന്‍ എന്‍ഐഎ നടത്തിയത് നിര്‍ണായക നീക്കം. പ്രതികളെ അറസ്റ്റു ചെയ്യാൻ ബംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായമുണ്ടായിരുന്നു. ഇരുവരുടെയും താമസ സ്ഥലം കണ്ടെത്തിയ അന്വേഷണ സംഘം ശനിയാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്‍ഐഎ അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്കിയവരെക്കുറിച്ചും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.