തൃശൂർ: എൻഐഎ കോടതി റിമാൻഡ് ചെയ്ത സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് 19 നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.
റിമാൻഡ് തടവുകാരെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ താമസിപ്പിക്കുന്ന മിഷൻ ക്വാർട്ടേഴ്സ് റോഡിലെ അന്പിളിക്കല ഹോസ്റ്റലിലേക്കാണ് ഇന്നലെ വൈകുന്നേരത്തോടെ സ്വപ്നയെ എത്തിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ സ്വപ്നയെ ഇന്നലെതന്നെ കൊച്ചിയിലേക്കു തിരികെ കൊണ്ടുപോയി.
സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് രാത്രിയിലും ഏതു തരത്തിലുമുള്ള പ്രതിഷേധങ്ങൾ നേരിടാനുള്ള സന്നാഹം പോലീസ് ഒരുക്കിയിരുന്നു. ഹോസ്റ്റലിന്റെ മുന്നിലെ റോഡ് ആർക്കും കടന്നുപോകാനാവാത്ത വിധം അടച്ചു.
റിമാൻഡിലാവുന്ന തടവുകാരെ കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ പാർപ്പിക്കുന്നത് അന്പിളിക്കല ഹോസ്റ്റലിലെ കോവിഡ് കെയർ സെന്ററിലാണ്. മൂന്നു നിലകളിലായി 33 മുറികളാണ് ഇവിടെയുള്ളത്. ഇരുപത്തിയഞ്ചോളം റിമാൻഡ് തടവുകാർ ഇവിടെയുണ്ട്.
റിമാൻഡ് തടവുകാരെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ താമസിപ്പിക്കുന്ന മിഷൻ ക്വാർട്ടേഴ്സ് റോഡിലെ അന്പിളിക്കല ഹോസ്റ്റലിലേക്കാണ് ഇന്നലെ വൈകുന്നേരത്തോടെ സ്വപ്നയെ എത്തിച്ചത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ സ്വപ്നയെ ഇന്നലെതന്നെ കൊച്ചിയിലേക്കു തിരികെ കൊണ്ടുപോയി.
സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് രാത്രിയിലും ഏതു തരത്തിലുമുള്ള പ്രതിഷേധങ്ങൾ നേരിടാനുള്ള സന്നാഹം പോലീസ് ഒരുക്കിയിരുന്നു. ഹോസ്റ്റലിന്റെ മുന്നിലെ റോഡ് ആർക്കും കടന്നുപോകാനാവാത്ത വിധം അടച്ചു.
റിമാൻഡിലാവുന്ന തടവുകാരെ കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ പാർപ്പിക്കുന്നത് അന്പിളിക്കല ഹോസ്റ്റലിലെ കോവിഡ് കെയർ സെന്ററിലാണ്. മൂന്നു നിലകളിലായി 33 മുറികളാണ് ഇവിടെയുള്ളത്. ഇരുപത്തിയഞ്ചോളം റിമാൻഡ് തടവുകാർ ഇവിടെയുണ്ട്.