വടക്കഞ്ചേരി: സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ്നായരെയും ബംഗളൂരിൽനിന്നു കൊണ്ടുവന്നിരുന്ന സ്കോർപ്പിയോ കാറിന്റെ ടയർ വടക്കഞ്ചേരി തേനിടുക്കിൽവച്ച് പഞ്ചറായി റോഡിൽനിന്നു. ഉടൻ ഇവരെ സ്കോർപ്പിയോയിൽനിന്ന് ഇറക്കി സന്ദീപ് നായരെ കയറ്റിയ വാഹനത്തിൽ കയറ്റി യാത്ര തുടർന്നു. വിവരമറിഞ്ഞ് ആളുകൾ തിങ്ങിക്കൂടും മുന്പേ സ്വപ്നയും സന്ദീപുമായി വാഹനം പന്നിയങ്കര ടോൾ പ്ലാസ കടന്ന് കൊച്ചിയിലേക്കു കുതിച്ചു.
ദേശീയപാതയിലെ പാതാളക്കുഴികളാണു വില്ലനായത്. ടയർ പഞ്ചറായ വാഹനം ടയർ മാറ്റി മിനിറ്റുകൾക്കുള്ളിൽ പോലീസ് സംഘം കൊണ്ടുപോയി. ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം.
സ്വപ്നയേയും സന്ദീപിനേയും ദേശീയപാത വഴി കൊണ്ടുപോകുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പാതയോരങ്ങളിൽ ആളുകൾ കൂടിയിരുന്നു. ഓരോ സ്റ്റേഷൻ പരിധിയിലും അതാത് സ്റ്റേഷനുകളിലെ പോലീസുകാരെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരുന്നത്. പ്രതികൾ യാത്ര ചെയ്തിരുന്ന വാഹനങ്ങൾക്കു മുന്നിലും പിറകിലും എൻഐഎയുടെ സുരക്ഷയും ഉറപ്പാക്കിയിരുന്നു.
പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ യാത്രയ്ക്കിടെ പ്രതികളെ വടക്കഞ്ചേരി സ്റ്റേഷനിൽ കൊണ്ടുവരുന്നുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ പരിസരത്തും ആളുകൾ കൂടിയിരുന്നു.
ദേശീയപാതയിലെ പാതാളക്കുഴികളാണു വില്ലനായത്. ടയർ പഞ്ചറായ വാഹനം ടയർ മാറ്റി മിനിറ്റുകൾക്കുള്ളിൽ പോലീസ് സംഘം കൊണ്ടുപോയി. ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം.
സ്വപ്നയേയും സന്ദീപിനേയും ദേശീയപാത വഴി കൊണ്ടുപോകുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പാതയോരങ്ങളിൽ ആളുകൾ കൂടിയിരുന്നു. ഓരോ സ്റ്റേഷൻ പരിധിയിലും അതാത് സ്റ്റേഷനുകളിലെ പോലീസുകാരെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരുന്നത്. പ്രതികൾ യാത്ര ചെയ്തിരുന്ന വാഹനങ്ങൾക്കു മുന്നിലും പിറകിലും എൻഐഎയുടെ സുരക്ഷയും ഉറപ്പാക്കിയിരുന്നു.
പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ യാത്രയ്ക്കിടെ പ്രതികളെ വടക്കഞ്ചേരി സ്റ്റേഷനിൽ കൊണ്ടുവരുന്നുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ പരിസരത്തും ആളുകൾ കൂടിയിരുന്നു.