തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ മൊഴി അന്വേഷണ സംഘങ്ങൾ ശേഖരിക്കും. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയ കസ്റ്റംസും സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധികൃതരും ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തും.
സെക്രട്ടേറിയറ്റിനു സമീപത്തു ശിവശങ്കർ വാടകയ്ക്ക് എടുത്ത ഫ്ളാറ്റിൽ കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോൾ, ചില നിർണായക തെളിവുകൾ ലഭിച്ചിരുന്നതായാണു വ്യക്തമായത്. ഇവിടുത്തെ സന്ദർശക രജിസ്റ്റർ അടക്കമുള്ള രേഖകൾ പരിശോധിച്ചപ്പോൾ ശിവശങ്കറിന്റെ ഫ്ളാറ്റിൽ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷും പി.ആർ. സരിത്തും സന്ദീപ് നായരും എത്തുമായിരുന്നുവെന്ന വിവരം ലഭിച്ചു. തുടർന്നു കെയർടേക്കറേയും സുരക്ഷാ ജീവനക്കാരെയും വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോൾ, ജൂണ്‍ 30ന് ഇവർ ഫ്ളാറ്റിൽ ഒത്തുകൂടിയതായി വിവരം ലഭിച്ചു. ജൂണ്‍ 30നാണു നയതന്ത്ര ബാഗേജ് യുഎഇ കോണ്‍സുലേറ്റിൽ എത്തിയത്. ഈ ബാഗേജ് വിട്ടു കിട്ടാൻ എവിടെ ഗൂഢാലോചന നടത്തിയെന്ന കാര്യം അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചു വരുന്നു.
ഫ്ളാറ്റിൽ ഇവർ എന്തിന് എത്തിയെന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായാണു ശിവശങ്കറിന്റെ മൊഴിയെടുക്കുക. സ്വപ്നയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ അടക്കം ശിവശങ്കർ മുഴുവൻ സമയവും പങ്കെടുത്തതായ മൊഴികളും ലഭിച്ചിരുന്നു. കൂടാതെ സ്വപ്ന എൻഐഎയ്ക്കു നൽകിയ മൊഴിയിലും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തിയതായി വിവരമുണ്ട്. എന്നാൽ, ഏതു തരത്തിലുള്ള ബന്ധമാണെന്ന കാര്യത്തിൽ വ്യക്തമല്ല. ശിവശങ്കറിന്റെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ നാലാംപ്രതി സന്ദീപ് നായരുടെ നെടുമങ്ങാടിനു സമീപമുള്ള വീട്ടിലും പരിശോധന നടത്തിയിരുന്നു.
ശിവശങ്കറിന്റെ വീടിനു പോലീസ് സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുടവൻമുഗളിനു സമീപത്തെ വീടിനു പോലീസ് സുരക്ഷ ഒരുക്കി. എന്നാൽ, കഴിഞ്ഞ ദിവസം വരെ വീട്ടിലുണ്ടായിരുന്ന ശിവശങ്കർ, ഇന്നലെ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് വിവരം.
സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധം ആരോപിക്കുന്ന ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിൽ യുവമോർച്ചക്കാർ കഴിഞ്ഞ ദിവസം കരിഓയിൽ ഒഴിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിനു സമീപത്തു ശിവശങ്കർ വാടകയ്ക്ക് എടുത്ത ഫ്ളാറ്റിൽ കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോൾ, ചില നിർണായക തെളിവുകൾ ലഭിച്ചിരുന്നതായാണു വ്യക്തമായത്. ഇവിടുത്തെ സന്ദർശക രജിസ്റ്റർ അടക്കമുള്ള രേഖകൾ പരിശോധിച്ചപ്പോൾ ശിവശങ്കറിന്റെ ഫ്ളാറ്റിൽ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷും പി.ആർ. സരിത്തും സന്ദീപ് നായരും എത്തുമായിരുന്നുവെന്ന വിവരം ലഭിച്ചു. തുടർന്നു കെയർടേക്കറേയും സുരക്ഷാ ജീവനക്കാരെയും വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോൾ, ജൂണ്‍ 30ന് ഇവർ ഫ്ളാറ്റിൽ ഒത്തുകൂടിയതായി വിവരം ലഭിച്ചു. ജൂണ്‍ 30നാണു നയതന്ത്ര ബാഗേജ് യുഎഇ കോണ്‍സുലേറ്റിൽ എത്തിയത്. ഈ ബാഗേജ് വിട്ടു കിട്ടാൻ എവിടെ ഗൂഢാലോചന നടത്തിയെന്ന കാര്യം അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചു വരുന്നു.
ഫ്ളാറ്റിൽ ഇവർ എന്തിന് എത്തിയെന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായാണു ശിവശങ്കറിന്റെ മൊഴിയെടുക്കുക. സ്വപ്നയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ അടക്കം ശിവശങ്കർ മുഴുവൻ സമയവും പങ്കെടുത്തതായ മൊഴികളും ലഭിച്ചിരുന്നു. കൂടാതെ സ്വപ്ന എൻഐഎയ്ക്കു നൽകിയ മൊഴിയിലും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തിയതായി വിവരമുണ്ട്. എന്നാൽ, ഏതു തരത്തിലുള്ള ബന്ധമാണെന്ന കാര്യത്തിൽ വ്യക്തമല്ല. ശിവശങ്കറിന്റെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ നാലാംപ്രതി സന്ദീപ് നായരുടെ നെടുമങ്ങാടിനു സമീപമുള്ള വീട്ടിലും പരിശോധന നടത്തിയിരുന്നു.
ശിവശങ്കറിന്റെ വീടിനു പോലീസ് സുരക്ഷ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുടവൻമുഗളിനു സമീപത്തെ വീടിനു പോലീസ് സുരക്ഷ ഒരുക്കി. എന്നാൽ, കഴിഞ്ഞ ദിവസം വരെ വീട്ടിലുണ്ടായിരുന്ന ശിവശങ്കർ, ഇന്നലെ വീട്ടിൽ ഇല്ലായിരുന്നു എന്നാണ് വിവരം.
സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധം ആരോപിക്കുന്ന ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിൽ യുവമോർച്ചക്കാർ കഴിഞ്ഞ ദിവസം കരിഓയിൽ ഒഴിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.