തിരുവനന്തപുരം: സർക്കാർ പ്രതിരോധമെല്ലാം ലംഘിച്ച് സ്വർണക്കടത്ത് കേസിൽ പ്രക്ഷോഭം ശക്തമാക്കുകയാണു പ്രതിപക്ഷം. കോവിഡ് സന്പർക്കപ്പകർച്ചയിലേക്കു കേരളം നീങ്ങുകയാണെന്ന മുന്നറിയിപ്പുകൾ നിലനിൽക്കുന്പോഴും സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അവർ.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും യുഡിഎഫിന്റെ സമരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടെങ്കിലും താഴേത്തട്ടിൽ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. ബിജെപിയാകട്ടെ, വേണ്ടിവന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുമെന്നുവരെ പ്രസ് താവിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ സംസ്ഥാനത്തു നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി. പലതും പോലീസ് ലാത്തിച്ചാർജിലും ഏറ്റുമുട്ടലിലും കലാശിക്കുകയും ചെയ്തു. ലോക്ക്ഡൗണ് നിലവിലുള്ളതിനാൽ തലസ്ഥാനത്ത് സമരം കനക്കുന്നില്ലെന്നു മാത്രം. ഇവിടെ ലോക്ക്ഡൗണ് ഒരാഴ്ചകൂടി നീട്ടിയതിനാൽ സർക്കാരിന് അത്രയും ആശ്വാസം.
പ്രതിപക്ഷ സമരത്തിനെതിരേ തത്കാലം കടുത്ത നടപടിക്കില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, അതു സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് രൂക്ഷമായി പടരുന്പോഴും ആൾക്കൂട്ടത്തെ അണിനിരത്തി സമരം നടത്തുന്നതിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷത്തെ നേതാക്കളും പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിക്കുകയാണ്. ഇത്തരത്തിലുള്ള സമരം വലിയ തോതിലുള്ള രോഗപ്പകർച്ചയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നുണ്ട്.
എന്നാൽ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോകാനാണ് പ്രതിപക്ഷ തീരുമാനം. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇതിലും നല്ലൊരു ആയുധം കിട്ടാനില്ലെന്ന് അവർക്കറിയാം. കഴിഞ്ഞ നാലുവർഷത്തിനിടയിൽ സർക്കാരിനെ ഇത്രയേറെ പ്രതിരോധത്തിലാക്കിയ മറ്റൊരു വിഷയം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും ഭരണപക്ഷവും എന്തുതന്നെ ന്യായവാദങ്ങൾ നിരത്തിയാലും സ്വർണക്കടത്ത് കേസിൽ അവർ പ്രതിസ്ഥാനത്താണു നിൽക്കുന്നതെന്ന് പ്രതിപക്ഷത്തിന് പറഞ്ഞു പരത്താൻ സാധിക്കും. ഉമ്മൻ ചാണ്ടിയുടെ കാലത്തെ സോളാർ വിവാദത്തേക്കാൾ മാരക പ്രഹരശേഷിയുള്ള ആരോപണമാണിത്. സോളാർ വിവാദം അഴിമതിയും രാഷ്ട്രീയ ധാർമികത ഉയർത്തുന്ന വിഷയവുമായിരുന്നെങ്കിൽ സ്വർണക്കടത്തു കേസിൽ അഴിമതിയും സ്വജനപക്ഷപാതവും രാജ്യസുരക്ഷയും രാഷ്ട്രീയ ധാർമികതയുമെല്ലാം ഉയർന്നു വരുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിന് പത്തു മാസത്തിൽ താഴെ മാത്രം അവശേഷിക്കുകയും ചെയ്യുന്പോൾ ഇങ്ങനെയൊരു അവസരം പാഴാക്കിക്കളയാൻ പ്രതിപക്ഷത്തിരിക്കുന്നവർ ആരായാലും തയാറാകില്ല. നിങ്ങളായിരുന്നു ഞങ്ങളുടെ സ്ഥാനത്തെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത് ഇതുദ്ദേശിച്ചു തന്നെയാണ്.
ലോക്ക്ഡൗണും അനുബന്ധ സാഹചര്യങ്ങളും മൂലം മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇപ്പോൾ കാര്യമായി പുറത്തിറങ്ങുന്നില്ല. അതുകൊണ്ടുതന്നെ മന്ത്രിമാരെ തടയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുമില്ല. എന്നാൽ അത്തരമൊരു ഘട്ടം വന്നാൽ തെരുവുയുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സ്വർണക്കടത്ത് കേസിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. എൻഐഎ അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, എൻഐഎ അന്വേഷണത്തെ യുഡിഎഫ് നേതാക്കൾ ഭയപ്പെടുന്നു എന്ന ആക്ഷേപവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ചും അന്വേഷിക്കുന്പോൾ നെഞ്ചിടിപ്പുണ്ടാകുന്നത് അവർക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവച്ചത്.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നടപടികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുയാണ്. വിവാദസ്ത്രീക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
ഏതായാലും സ്വർണക്കടത്തുകേസിൽ പ്രതിപക്ഷം പിന്നോട്ടു പോകില്ലെന്നു വ്യക്തം. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പിനുള്ള ഒരു സാധ്യതയുമില്ല. സമരം ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് അവരുടെ ഉദ്ദേശ്യം. ഇതിനിടെ നിയമനടപടികളിലേക്കുകൂടി കടന്നാൽ ഭരണപക്ഷത്തിന് അത് അലോസരമുണ്ടാക്കാം.
കോവിഡ് കാലത്തെ സമരങ്ങളിൽ പ്രതിപക്ഷത്തിനും റിസ്കുണ്ട്. സമരം മൂലം രോഗപ്പകർച്ച ഉണ്ടായാൽ അതവർക്കു വലിയ തിരിച്ചടിയാകാം. കൊല്ലത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവിന് കോവിഡ് ബാധിച്ചത് ഏറെ ചർച്ചയായിരുന്നു. എന്തുതന്നെയായാലും മാർച്ച് ഒടുവിലോടെ നിലച്ചു പോയ രാഷ്ട്രീയ കോലാഹലങ്ങൾ വീണ്ടും തിരിച്ചു വരികയാണ്. സോളാർ കാലത്തിന്റെ ആവർത്തനത്തിലേക്കായിരിക്കാം കേരളം നീങ്ങുന്നത്.
സാബു ജോണ്
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും യുഡിഎഫിന്റെ സമരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടെങ്കിലും താഴേത്തട്ടിൽ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല. ബിജെപിയാകട്ടെ, വേണ്ടിവന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുമെന്നുവരെ പ്രസ് താവിക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ സംസ്ഥാനത്തു നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി. പലതും പോലീസ് ലാത്തിച്ചാർജിലും ഏറ്റുമുട്ടലിലും കലാശിക്കുകയും ചെയ്തു. ലോക്ക്ഡൗണ് നിലവിലുള്ളതിനാൽ തലസ്ഥാനത്ത് സമരം കനക്കുന്നില്ലെന്നു മാത്രം. ഇവിടെ ലോക്ക്ഡൗണ് ഒരാഴ്ചകൂടി നീട്ടിയതിനാൽ സർക്കാരിന് അത്രയും ആശ്വാസം.
പ്രതിപക്ഷ സമരത്തിനെതിരേ തത്കാലം കടുത്ത നടപടിക്കില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, അതു സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് രൂക്ഷമായി പടരുന്പോഴും ആൾക്കൂട്ടത്തെ അണിനിരത്തി സമരം നടത്തുന്നതിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപക്ഷത്തെ നേതാക്കളും പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിക്കുകയാണ്. ഇത്തരത്തിലുള്ള സമരം വലിയ തോതിലുള്ള രോഗപ്പകർച്ചയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നുണ്ട്.
എന്നാൽ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോകാനാണ് പ്രതിപക്ഷ തീരുമാനം. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഇതിലും നല്ലൊരു ആയുധം കിട്ടാനില്ലെന്ന് അവർക്കറിയാം. കഴിഞ്ഞ നാലുവർഷത്തിനിടയിൽ സർക്കാരിനെ ഇത്രയേറെ പ്രതിരോധത്തിലാക്കിയ മറ്റൊരു വിഷയം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും ഭരണപക്ഷവും എന്തുതന്നെ ന്യായവാദങ്ങൾ നിരത്തിയാലും സ്വർണക്കടത്ത് കേസിൽ അവർ പ്രതിസ്ഥാനത്താണു നിൽക്കുന്നതെന്ന് പ്രതിപക്ഷത്തിന് പറഞ്ഞു പരത്താൻ സാധിക്കും. ഉമ്മൻ ചാണ്ടിയുടെ കാലത്തെ സോളാർ വിവാദത്തേക്കാൾ മാരക പ്രഹരശേഷിയുള്ള ആരോപണമാണിത്. സോളാർ വിവാദം അഴിമതിയും രാഷ്ട്രീയ ധാർമികത ഉയർത്തുന്ന വിഷയവുമായിരുന്നെങ്കിൽ സ്വർണക്കടത്തു കേസിൽ അഴിമതിയും സ്വജനപക്ഷപാതവും രാജ്യസുരക്ഷയും രാഷ്ട്രീയ ധാർമികതയുമെല്ലാം ഉയർന്നു വരുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിന് പത്തു മാസത്തിൽ താഴെ മാത്രം അവശേഷിക്കുകയും ചെയ്യുന്പോൾ ഇങ്ങനെയൊരു അവസരം പാഴാക്കിക്കളയാൻ പ്രതിപക്ഷത്തിരിക്കുന്നവർ ആരായാലും തയാറാകില്ല. നിങ്ങളായിരുന്നു ഞങ്ങളുടെ സ്ഥാനത്തെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത് ഇതുദ്ദേശിച്ചു തന്നെയാണ്.
ലോക്ക്ഡൗണും അനുബന്ധ സാഹചര്യങ്ങളും മൂലം മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇപ്പോൾ കാര്യമായി പുറത്തിറങ്ങുന്നില്ല. അതുകൊണ്ടുതന്നെ മന്ത്രിമാരെ തടയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുമില്ല. എന്നാൽ അത്തരമൊരു ഘട്ടം വന്നാൽ തെരുവുയുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
സ്വർണക്കടത്ത് കേസിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. എൻഐഎ അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, എൻഐഎ അന്വേഷണത്തെ യുഡിഎഫ് നേതാക്കൾ ഭയപ്പെടുന്നു എന്ന ആക്ഷേപവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ചും അന്വേഷിക്കുന്പോൾ നെഞ്ചിടിപ്പുണ്ടാകുന്നത് അവർക്കാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവച്ചത്.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നടപടികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുയാണ്. വിവാദസ്ത്രീക്കു മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
ഏതായാലും സ്വർണക്കടത്തുകേസിൽ പ്രതിപക്ഷം പിന്നോട്ടു പോകില്ലെന്നു വ്യക്തം. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പിനുള്ള ഒരു സാധ്യതയുമില്ല. സമരം ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് അവരുടെ ഉദ്ദേശ്യം. ഇതിനിടെ നിയമനടപടികളിലേക്കുകൂടി കടന്നാൽ ഭരണപക്ഷത്തിന് അത് അലോസരമുണ്ടാക്കാം.
കോവിഡ് കാലത്തെ സമരങ്ങളിൽ പ്രതിപക്ഷത്തിനും റിസ്കുണ്ട്. സമരം മൂലം രോഗപ്പകർച്ച ഉണ്ടായാൽ അതവർക്കു വലിയ തിരിച്ചടിയാകാം. കൊല്ലത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവിന് കോവിഡ് ബാധിച്ചത് ഏറെ ചർച്ചയായിരുന്നു. എന്തുതന്നെയായാലും മാർച്ച് ഒടുവിലോടെ നിലച്ചു പോയ രാഷ്ട്രീയ കോലാഹലങ്ങൾ വീണ്ടും തിരിച്ചു വരികയാണ്. സോളാർ കാലത്തിന്റെ ആവർത്തനത്തിലേക്കായിരിക്കാം കേരളം നീങ്ങുന്നത്.
സാബു ജോണ്