പാലക്കാട്: വാളയാറിൽ പെട്ടിഓട്ടോയിൽ കടത്തിയ 45 ലക്ഷം രൂപ പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. കോയന്പത്തൂർ ഈച്ചനാറി ഗംഗാനഗർ മാച്ചകൗണ്ടപ്പാളയം സന്പത്ത് കുമാർ (46), ചീരത്തോട്ടം ചെമ്മട്ടികോളനി ബാലമുരുക ഗുരുസാമി (40) എന്നിവരാണ് അറസ്റ്റിലായത്.
കോയന്പത്തൂരിൽനിന്നു തൃശൂരിലേക്കാണ് പണം കൊണ്ടുപോയതെന്നു പ്രതികൾ മൊഴിനല്‍കി. ഇവർ പണം കൊണ്ടുപോകുന്ന ഏജന്റുമാരാണ്.
അഞ്ഞൂറിന്റെ 62 കെട്ടും രണ്ടായിരത്തിന്റെ ഏഴുകെട്ടുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഒന്നേമുക്കാൽ കോടി രൂപ കഞ്ചിക്കോട് ടോളിൽനിന്നും പിടിച്ചിരുന്നു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.
കോയന്പത്തൂരിൽനിന്നു തൃശൂരിലേക്കാണ് പണം കൊണ്ടുപോയതെന്നു പ്രതികൾ മൊഴിനല്‍കി. ഇവർ പണം കൊണ്ടുപോകുന്ന ഏജന്റുമാരാണ്.
അഞ്ഞൂറിന്റെ 62 കെട്ടും രണ്ടായിരത്തിന്റെ ഏഴുകെട്ടുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം ഒന്നേമുക്കാൽ കോടി രൂപ കഞ്ചിക്കോട് ടോളിൽനിന്നും പിടിച്ചിരുന്നു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.