തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതി ചരിത്രനേട്ടത്തിൽ. പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോദ്പാദനം ഒരു ലക്ഷം മില്യണ്‍ യൂണിറ്റിലേക്ക് എത്തുന്നു. ഇന്നലെവരെ 99,970.891 മില്യണ്‍ (ദശലക്ഷം) യൂണിറ്റാണ് ഇവിടുത്തെ ഉത്പാദനം. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുത നിലയത്തിൽനിന്നും ഇത്രയും ഉത്പാദനം നടക്കുന്നത്.
പദ്ധതി ചരിത്രനേട്ടത്തിൽ എത്തുന്നതിന്റെ ഭാഗമായി കെഎസിഇബിയും സംസ്ഥാനസർക്കാരും ചേർന്ന് അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
1976 ഫെബ്രുവരി 12നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ പ്രതിദിനം 130 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പാക്കുന്ന മൂന്നു ജനറേറ്ററുകളും പിന്നീട് 1985ലും 86ലുമായി മറ്റു മൂന്നു ജനറേറ്ററുകളും കൂടി സ്ഥാപിച്ചു. കാനഡയിലെ ജനറൽ ഇലക്ട്രിക്കൽസ് കന്പനിയിൽനിന്നു ഇറക്കുമതി ചെയ്തതാണ് ജനറേറ്ററുകൾ.
കുളമാവ് അണക്കെട്ടിൽനിന്നു നാടുകാണി മല തുരന്ന് പ്രബലിത ഉരുക്കുനിർമിത പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം എത്തിച്ചാണ് മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നടത്തുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ മുഖ്യപങ്കും ഇടുക്കി പദ്ധതി വഴിയാണ് നിർവഹിക്കുന്നത്.
ആഘോഷത്തോടനുബന്ധിച്ച് നിലയത്തെ ആദരിച്ചുള്ള ശിലാഫലകം മന്ത്രി എം.എം. മണി ഇന്നു രാവിലെ 10നു വീഡിയോ കോണ്‍ഫറൻസ് വഴി അനാച്ഛാദനം ചെയ്യും. ഉൗർജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ പുരസ്കാര ഫലകം സമർപ്പിക്കും. മൂലമറ്റത്തു നടക്കുന്ന ചടങ്ങിൽ കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള അധ്യക്ഷത വഹിക്കും. ഡയറക്ടർമാരായ പി. കുമാരൻ, ബിപിൻ ജോസഫ്, ആർ. സുകു, പി. രാജൻ, മിനി ജോർജ്, ചീഫ് എൻജിനിയർ സിജി ജോസ് തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം, വാർഷിക അറ്റകുറ്റപ്പണിയിലായിരുന്ന ഒന്നാം നന്പർ ജനറേറ്ററും കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങി. രണ്ടാം നന്പർ ജനറേറ്റർ മാത്രമാണ് ഇനി പ്രവർത്തന സജ്ജമാകാനുള്ളത്.
പദ്ധതി ചരിത്രനേട്ടത്തിൽ എത്തുന്നതിന്റെ ഭാഗമായി കെഎസിഇബിയും സംസ്ഥാനസർക്കാരും ചേർന്ന് അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
1976 ഫെബ്രുവരി 12നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ പ്രതിദിനം 130 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പാക്കുന്ന മൂന്നു ജനറേറ്ററുകളും പിന്നീട് 1985ലും 86ലുമായി മറ്റു മൂന്നു ജനറേറ്ററുകളും കൂടി സ്ഥാപിച്ചു. കാനഡയിലെ ജനറൽ ഇലക്ട്രിക്കൽസ് കന്പനിയിൽനിന്നു ഇറക്കുമതി ചെയ്തതാണ് ജനറേറ്ററുകൾ.
കുളമാവ് അണക്കെട്ടിൽനിന്നു നാടുകാണി മല തുരന്ന് പ്രബലിത ഉരുക്കുനിർമിത പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം എത്തിച്ചാണ് മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നടത്തുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ മുഖ്യപങ്കും ഇടുക്കി പദ്ധതി വഴിയാണ് നിർവഹിക്കുന്നത്.
ആഘോഷത്തോടനുബന്ധിച്ച് നിലയത്തെ ആദരിച്ചുള്ള ശിലാഫലകം മന്ത്രി എം.എം. മണി ഇന്നു രാവിലെ 10നു വീഡിയോ കോണ്‍ഫറൻസ് വഴി അനാച്ഛാദനം ചെയ്യും. ഉൗർജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ പുരസ്കാര ഫലകം സമർപ്പിക്കും. മൂലമറ്റത്തു നടക്കുന്ന ചടങ്ങിൽ കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള അധ്യക്ഷത വഹിക്കും. ഡയറക്ടർമാരായ പി. കുമാരൻ, ബിപിൻ ജോസഫ്, ആർ. സുകു, പി. രാജൻ, മിനി ജോർജ്, ചീഫ് എൻജിനിയർ സിജി ജോസ് തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം, വാർഷിക അറ്റകുറ്റപ്പണിയിലായിരുന്ന ഒന്നാം നന്പർ ജനറേറ്ററും കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങി. രണ്ടാം നന്പർ ജനറേറ്റർ മാത്രമാണ് ഇനി പ്രവർത്തന സജ്ജമാകാനുള്ളത്.