തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ അവധിയിലുള്ള ജീവനക്കാരെ തിരിച്ചു വിളിച്ച് ആരോഗ്യവകുപ്പ്.
ദീർഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കാരണങ്ങളാലുള്ള അവധി, പഠനാവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവർ ജോലിക്കെത്തണം. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ജോലിക്കു ഹാജരാകണമെന്നാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈൻ ചെയ്യും. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. റിവേഴ്സ് ക്വാറന്റൈൻ കൂടുതൽ കർശനമാക്കും. ഇവർ പുറത്തിറങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പോലീസിന് നിർദേശം നൽകി. കൂടുതൽ രോഗികളുള്ള കണ്ടെയ്ൻമെന്റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പ്രതിരോധ നടപടികൾ സ്വീകരിക്കുക.
സംസ്ഥാനത്ത് ആന്റിജൻ, ആന്റിബോഡി പരിശോധനകൾ കൂട്ടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നടത്തും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. അതിർത്തിക്കപ്പുറത്തു നിന്നു വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങാനും തീരുമാനിച്ചു.
ദീർഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കാരണങ്ങളാലുള്ള അവധി, പഠനാവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവർ ജോലിക്കെത്തണം. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ജോലിക്കു ഹാജരാകണമെന്നാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈൻ ചെയ്യും. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. റിവേഴ്സ് ക്വാറന്റൈൻ കൂടുതൽ കർശനമാക്കും. ഇവർ പുറത്തിറങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ പോലീസിന് നിർദേശം നൽകി. കൂടുതൽ രോഗികളുള്ള കണ്ടെയ്ൻമെന്റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പ്രതിരോധ നടപടികൾ സ്വീകരിക്കുക.
സംസ്ഥാനത്ത് ആന്റിജൻ, ആന്റിബോഡി പരിശോധനകൾ കൂട്ടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ സർക്കാർ, സ്വകാര്യ മേഖലകളിൽ നടത്തും. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു. അതിർത്തിക്കപ്പുറത്തു നിന്നു വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങാനും തീരുമാനിച്ചു.