തിരുവനന്തപുരം: തന്ത്രപ്രധാനമായ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസിലടക്കം ഐടി ജോലികളുടെ പേരിൽ ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചത് മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ എം. ശിവശങ്കർ.
കേന്ദ്രസർക്കാരിന്റെ അടക്കം സുപ്രധാനമായ സന്ദേശങ്ങൾ സംസ്ഥാനത്തിനു കൈമാറുന്നതു ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ്. ഇവിടെയാണ് ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ടു പേരെ കരാർ അടിസ്ഥാനത്തിൽ ശിവശങ്കർ നിയമിച്ചത്.
ഇതു കൂടാതെ, വ്യവസായ, നോർക്ക വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്റെ ഓഫീസിലും ഐടി ജോലികളുടെ പേരിൽ പ്രോജക്ട് അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ശിവശങ്കർ നിയമനം നടത്തിയിരുന്നു. ഐടി പ്രോജക്ടുകളുടെ പേരിലായിരുന്നു കരാർ നിയമനം. സംസ്ഥാന ഭരണസിരാകേന്ദ്രത്തിലെ തന്ത്രപ്രധാന വകുപ്പുകളിലെല്ലാം കരാർ അടിസ്ഥാനത്തിൽ ശിവശങ്കർ നിയമനം നടത്തിയതിൽ ഏറെ ദുരൂഹതകളും നിലനിൽക്കുന്നുണ്ട്.
സംസ്ഥാനവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന്റേത് അടക്കം സുപ്രധാന സന്ദേശങ്ങൾ എത്തുന്ന സുപ്രധാന ഓഫീസുകളിൽ അതീവ ശ്രദ്ധയോടെ പോലീസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ അടക്കം സ്വീകരിച്ചു മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. കാരണം ഇവിടുത്തെ തന്ത്രപ്രധാന ഫയലുകളിലെ വിവരങ്ങൾ ചോരുന്നില്ലെന്നു സംസ്ഥാനം ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം മറികടന്നായിരുന്നു ഐടിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറി നിയമനം നടത്തിയത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരേ പത്ര- ദൃശ്യ മാധ്യങ്ങളിലൂടെ ആരോപണം ഉയർന്നാൽപോലും രഹസ്യാന്വേഷണം നടത്തി വസ്തുത ഉറപ്പാക്കണമെന്നാണ് അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിൽ പറയുന്നത്.
എന്നാൽ, യുഎഇ കോണ്സുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ പോലും സർക്കാർ തയാറാകുന്നില്ല.
കേന്ദ്രസർക്കാരിന്റെ അടക്കം സുപ്രധാനമായ സന്ദേശങ്ങൾ സംസ്ഥാനത്തിനു കൈമാറുന്നതു ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ്. ഇവിടെയാണ് ഐടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ടു പേരെ കരാർ അടിസ്ഥാനത്തിൽ ശിവശങ്കർ നിയമിച്ചത്.
ഇതു കൂടാതെ, വ്യവസായ, നോർക്ക വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്റെ ഓഫീസിലും ഐടി ജോലികളുടെ പേരിൽ പ്രോജക്ട് അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ശിവശങ്കർ നിയമനം നടത്തിയിരുന്നു. ഐടി പ്രോജക്ടുകളുടെ പേരിലായിരുന്നു കരാർ നിയമനം. സംസ്ഥാന ഭരണസിരാകേന്ദ്രത്തിലെ തന്ത്രപ്രധാന വകുപ്പുകളിലെല്ലാം കരാർ അടിസ്ഥാനത്തിൽ ശിവശങ്കർ നിയമനം നടത്തിയതിൽ ഏറെ ദുരൂഹതകളും നിലനിൽക്കുന്നുണ്ട്.
സംസ്ഥാനവുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിന്റേത് അടക്കം സുപ്രധാന സന്ദേശങ്ങൾ എത്തുന്ന സുപ്രധാന ഓഫീസുകളിൽ അതീവ ശ്രദ്ധയോടെ പോലീസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ അടക്കം സ്വീകരിച്ചു മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. കാരണം ഇവിടുത്തെ തന്ത്രപ്രധാന ഫയലുകളിലെ വിവരങ്ങൾ ചോരുന്നില്ലെന്നു സംസ്ഥാനം ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം മറികടന്നായിരുന്നു ഐടിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറി നിയമനം നടത്തിയത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരേ പത്ര- ദൃശ്യ മാധ്യങ്ങളിലൂടെ ആരോപണം ഉയർന്നാൽപോലും രഹസ്യാന്വേഷണം നടത്തി വസ്തുത ഉറപ്പാക്കണമെന്നാണ് അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിൽ പറയുന്നത്.
എന്നാൽ, യുഎഇ കോണ്സുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ പോലും സർക്കാർ തയാറാകുന്നില്ല.