തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ ഉന്നത തസ്തികയിൽ നിയമിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേയും വകുപ്പുതല അന്വേഷണം വേണ്ടെന്നാണു സർക്കാർ നിലപാട്.
സ്വർണക്കടത്ത് കേസിലെ പ്രതിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിൽ മാത്രമാണ് സ്ഥാനത്തുനിന്നു നീക്കിയത്. ശിവശങ്കറിനെതിരേ മുഖ്യമന്ത്രിക്കോ ചീഫ്സെക്രട്ടറിക്കോ ഇതുവരെ ഒരുതരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നാണ് ഉന്നത അധികൃതർ നൽകുന്ന വിവരം.
സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ നിയമിക്കുന്നതിനു മുൻപേ ഇവർക്കെതിരേയുള്ള ക്രൈംബ്രാഞ്ച് കേസിന്റെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയായ യുവതിക്ക് സംസ്ഥാന ഐടി വകുപ്പിനു കീഴിലെ പ്രോജക്ടിൽ എങ്ങനെ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസി വഴി ജോലി ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം ആകാമെങ്കിലും അതിനും സർക്കാർ തയാറല്ല.
ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്ക് എന്ന പ്രോജക്ടിലാണ് ഇവർക്കു ജോലി ലഭിച്ചത്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന പ്രോജക്ടിൽ ഇവരെ നിയമിക്കുന്നതിന് ഉന്നത ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് ആരോപണം.
സ്വർണക്കടത്ത് കേസിലെ പ്രതിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിൽ മാത്രമാണ് സ്ഥാനത്തുനിന്നു നീക്കിയത്. ശിവശങ്കറിനെതിരേ മുഖ്യമന്ത്രിക്കോ ചീഫ്സെക്രട്ടറിക്കോ ഇതുവരെ ഒരുതരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ അന്വേഷണം പ്രഖ്യാപിക്കാത്തതെന്നാണ് ഉന്നത അധികൃതർ നൽകുന്ന വിവരം.
സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ നിയമിക്കുന്നതിനു മുൻപേ ഇവർക്കെതിരേയുള്ള ക്രൈംബ്രാഞ്ച് കേസിന്റെ വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയായ യുവതിക്ക് സംസ്ഥാന ഐടി വകുപ്പിനു കീഴിലെ പ്രോജക്ടിൽ എങ്ങനെ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസി വഴി ജോലി ലഭിച്ചുവെന്നതിനെക്കുറിച്ച് അന്വേഷണം ആകാമെങ്കിലും അതിനും സർക്കാർ തയാറല്ല.
ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്ക് എന്ന പ്രോജക്ടിലാണ് ഇവർക്കു ജോലി ലഭിച്ചത്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന പ്രോജക്ടിൽ ഇവരെ നിയമിക്കുന്നതിന് ഉന്നത ബന്ധങ്ങളുണ്ടായിരുന്നുവെന്നാണ് ആരോപണം.