കോട്ടയം: നിർദിഷ്ട ശബരി വിമാനത്താവള നിർമാണത്തിനും സർക്കാർ താത്പര്യത്തിനും എതിരല്ലെന്ന് ബിലീവേഴ്സ് ചർച്ച് സഭാ സിനഡ്. എരുമേലിക്കു സമീപം ബിലീവേഴ്സ് ചർച്ചിന്റെ അയന ചാരിറ്റബിൾ ട്രസ്റ്റ് വക ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥതാവകാശവാദം ചോദ്യംചെയ്യാനുള്ള സർക്കാർ നീക്കത്തെ നിയമപരമായി നേരിടാൻ 28 ബിഷപ്പുമാർ ഉൾപ്പെട്ട സിനഡ് തീരുമാനിച്ചു. 2264 ഏക്കർ സ്ഥലം തിരുവല്ല ആസ്ഥാനമായ ബിലീവേഴ്സ് ചർച്ചിന്റേതാണെന്ന് അംഗീകരിച്ചാൽ സർക്കാരുമായി ചർച്ചകൾക്കു തയാറാണ്. ഇതര വാദങ്ങൾ നിരത്തി തോട്ടം പിടിച്ചെടുക്കാൻ നീക്കമുണ്ടായാൽ നിയമപരമായി നീങ്ങും. ഉടമസ്ഥതാവകാശം അംഗീകരിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്കു തയാറാണെന്നു വക്താവ് ഫാ. സിജോ പന്തപ്പള്ളി വ്യക്തമാക്കി.
ബിലീവേഴ്സ് ചർച്ചിന് അവകാശമില്ലെന്നും പാട്ടക്കാലാവധി അവസാനിച്ചതിനാൽ തോട്ടം സർക്കാരിൽ വന്നുചേരേണ്ടതാണെന്നും വ്യക്തമാക്കി കോട്ടയം ജില്ലാ കളക്ടർ പാലാ സബ് കോടതിയിൽ നൽകിയ അന്യായത്തിൽ സഭയുടെ നിലപാട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ കോടതി അവധിയായതോടെ വാദം നടന്നിട്ടില്ല. മുൻ വിധികളുടെ പശ്ചാത്തലത്തിൽ പാലാ കോടതിയുടെ വിധി സഭയ്ക്ക് അനുകൂലമാകുമെന്നു സഭ കരുതുന്നു.
ഉടമസ്ഥതാവകാശം സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ വ്യവഹാരത്തിലൂടെ അതു തെളിയിക്കാനാണ് സിനഡ് നിർദേശം. നഷ്ടപരിഹാരം സംബന്ധിച്ച് ആരുമായും ചർച്ച നടത്തുകയോ മാനദണ്ഡം വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. തോട്ടം ദാനം കൊടുക്കണമോ അതോ വില വാങ്ങി നൽകണമോ എന്നതൊക്കെ സർക്കാർ നിലപാട് അറിഞ്ഞശേഷമേ തീരുമാനിക്കൂ.
എരുമേലി, മണിമല പഞ്ചായത്ത് പരിധിയിലുള്ള തോട്ടം 2005 ൽ ബിലീവേഴ്സ് ചർച്ച് വാങ്ങിയതു മുതൽ കരം അടച്ചുവരുന്നതാണ്. വിമാനത്താവളം പണിയാൻ തോട്ടം ഏറ്റെടുക്കുന്പോൾ അതിനുള്ള തുക കോടതിയിൽ കെട്ടിവയ്ക്കാൻ സർക്കാർ തയാറെന്നു പറയുകവഴി സ്ഥലം സഭയുടേതാണെന്ന് അംഗീകരിക്കുന്നതിനു തുല്യമാണ്. ഉടമ സർക്കാരാണെങ്കിൽ നഷ്ടപരിഹാരം കെട്ടിവയ്ക്കേണ്ടതില്ലെന്നും അവകാശം തെളിയിച്ചുവരാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സർക്കാർ റവന്യു രേഖകൾ പരിശോധിച്ച് ജന്മാവകാശമുണ്ടെന്നു വ്യക്തത വരുത്തിയശേഷമാണ് ബിലീവേഴ്സ് ചർച്ച് തോട്ടം വാങ്ങിയത്. അതു കൈയേറിയതോ പിടിച്ചുപറിച്ചതോ അല്ല. ഇന്നേവരെ കരം അടച്ചതിന്റെ രേഖകളുണ്ട്. ഇടക്കാലത്ത് കാഞ്ഞിരപ്പള്ളി തഹസിൽദാർ തോട്ടത്തിന്റെ പോക്കുവരവ് റദ്ദാക്കിയ സാഹചര്യത്തിൽ സഭ ഹൈക്കോടതിയെ സമീപിക്കുകയും താലൂക്ക് നടപടി റദ്ദാക്കുകയും ചെയ്തിരുന്നതായും സഭാ വക്താവ് പറഞ്ഞു.
റെജി ജോസഫ്
ബിലീവേഴ്സ് ചർച്ചിന് അവകാശമില്ലെന്നും പാട്ടക്കാലാവധി അവസാനിച്ചതിനാൽ തോട്ടം സർക്കാരിൽ വന്നുചേരേണ്ടതാണെന്നും വ്യക്തമാക്കി കോട്ടയം ജില്ലാ കളക്ടർ പാലാ സബ് കോടതിയിൽ നൽകിയ അന്യായത്തിൽ സഭയുടെ നിലപാട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ കോടതി അവധിയായതോടെ വാദം നടന്നിട്ടില്ല. മുൻ വിധികളുടെ പശ്ചാത്തലത്തിൽ പാലാ കോടതിയുടെ വിധി സഭയ്ക്ക് അനുകൂലമാകുമെന്നു സഭ കരുതുന്നു.
ഉടമസ്ഥതാവകാശം സർക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ വ്യവഹാരത്തിലൂടെ അതു തെളിയിക്കാനാണ് സിനഡ് നിർദേശം. നഷ്ടപരിഹാരം സംബന്ധിച്ച് ആരുമായും ചർച്ച നടത്തുകയോ മാനദണ്ഡം വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. തോട്ടം ദാനം കൊടുക്കണമോ അതോ വില വാങ്ങി നൽകണമോ എന്നതൊക്കെ സർക്കാർ നിലപാട് അറിഞ്ഞശേഷമേ തീരുമാനിക്കൂ.
എരുമേലി, മണിമല പഞ്ചായത്ത് പരിധിയിലുള്ള തോട്ടം 2005 ൽ ബിലീവേഴ്സ് ചർച്ച് വാങ്ങിയതു മുതൽ കരം അടച്ചുവരുന്നതാണ്. വിമാനത്താവളം പണിയാൻ തോട്ടം ഏറ്റെടുക്കുന്പോൾ അതിനുള്ള തുക കോടതിയിൽ കെട്ടിവയ്ക്കാൻ സർക്കാർ തയാറെന്നു പറയുകവഴി സ്ഥലം സഭയുടേതാണെന്ന് അംഗീകരിക്കുന്നതിനു തുല്യമാണ്. ഉടമ സർക്കാരാണെങ്കിൽ നഷ്ടപരിഹാരം കെട്ടിവയ്ക്കേണ്ടതില്ലെന്നും അവകാശം തെളിയിച്ചുവരാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സർക്കാർ റവന്യു രേഖകൾ പരിശോധിച്ച് ജന്മാവകാശമുണ്ടെന്നു വ്യക്തത വരുത്തിയശേഷമാണ് ബിലീവേഴ്സ് ചർച്ച് തോട്ടം വാങ്ങിയത്. അതു കൈയേറിയതോ പിടിച്ചുപറിച്ചതോ അല്ല. ഇന്നേവരെ കരം അടച്ചതിന്റെ രേഖകളുണ്ട്. ഇടക്കാലത്ത് കാഞ്ഞിരപ്പള്ളി തഹസിൽദാർ തോട്ടത്തിന്റെ പോക്കുവരവ് റദ്ദാക്കിയ സാഹചര്യത്തിൽ സഭ ഹൈക്കോടതിയെ സമീപിക്കുകയും താലൂക്ക് നടപടി റദ്ദാക്കുകയും ചെയ്തിരുന്നതായും സഭാ വക്താവ് പറഞ്ഞു.
റെജി ജോസഫ്