തിരുവനന്തപുരം: യുഎഇ കോണ്സലേറ്റിലേക്കുള്ള പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിന്റെ ആദ്യ സൂചനകൾ ലഭിച്ചത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക്. വിവിധ ഘട്ടങ്ങളിലായി 200 കോടിയോളം രൂപയുടെ സ്വർണം സംസ്ഥാനത്തേയ്ക്കു കടത്തിയിട്ടുണ്ടെന്നാണു ഐബി വിലയിരുത്തുന്നത്.
കോണ്സലേറ്റിലേക്കുള്ള ബാഗേജ് വഴി പത്തു തവണയെങ്കിലും സ്വർണം കടത്തിയിട്ടുണ്ടെന്നാണു വിവരം. ബാഗേജ് അയച്ചവരുടേത് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാണു വിവരം കസ്റ്റംസിനു കൈമാറിയത്. തുടർന്നാണു കഴിഞ്ഞ ജൂണ് 30നെത്തിയ സ്വർണമടങ്ങിയ ബാഗേജ് പരിശോധിക്കുന്നതിനുള്ള നടപടികളുമായി കടുത്ത സമ്മർദത്തിനിടയിലും കസ്റ്റംസ് അധികൃതർ മുന്നോട്ടു പോയത്. ഇതിനു മുൻപു തന്നെ ഇന്റലിജൻസ് ബ്യൂറോ ഉന്നതർ കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു.
എന്നാൽ, കാർഗോയിലെത്തുന്ന നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്നതായി സംസ്ഥാന ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നില്ല. സ്വർണമടങ്ങിയ ബാഗേജ് കസ്റ്റംസ് വിട്ടു കൊടുക്കാതായതോടെയാണ് സംസ്ഥാന ഇന്റലിജൻസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് തുറക്കരുതെന്നു സമ്മർദങ്ങളെ തുടർന്ന് അഞ്ചു ദിവസം നീണ്ട നിരവധി കടന്പകൾക്കു ശേഷം കസ്റ്റംസ് തുറന്നു പരിശോധന നടത്തിയപ്പോഴാണ് 30 കിലോയോളം സ്വർണം കണ്ടെത്തിയത്.
അതേസമയം, സ്വർണക്കടത്തു കേസിൽ ക്രൈംബ്രാഞ്ച് തെരയുന്ന സ്വപ്ന സുരേഷിനു സംസ്ഥാന ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ ഉന്നത തസ്തികയിൽ ജോലി നൽകിയപ്പോൾ, ഇവർക്കെതിരേ നിലവിലുള്ള ക്രൈംബ്രാഞ്ച് കേസ് അടക്കമുള്ള വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് തള്ളിയാണു സ്വപ്നയ്ക്കു നിയമനം നൽകിയത്. എന്നാൽ, പിന്നീട് മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറുമായി, സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന ഇൻലിജൻസ് റിപ്പോർട്ട് നൽകിയിരുന്നില്ലെന്നാണു വിവരം.
കോണ്സലേറ്റിലേക്കുള്ള ബാഗേജ് വഴി പത്തു തവണയെങ്കിലും സ്വർണം കടത്തിയിട്ടുണ്ടെന്നാണു വിവരം. ബാഗേജ് അയച്ചവരുടേത് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച ശേഷമാണു വിവരം കസ്റ്റംസിനു കൈമാറിയത്. തുടർന്നാണു കഴിഞ്ഞ ജൂണ് 30നെത്തിയ സ്വർണമടങ്ങിയ ബാഗേജ് പരിശോധിക്കുന്നതിനുള്ള നടപടികളുമായി കടുത്ത സമ്മർദത്തിനിടയിലും കസ്റ്റംസ് അധികൃതർ മുന്നോട്ടു പോയത്. ഇതിനു മുൻപു തന്നെ ഇന്റലിജൻസ് ബ്യൂറോ ഉന്നതർ കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു.
എന്നാൽ, കാർഗോയിലെത്തുന്ന നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്നതായി സംസ്ഥാന ഇന്റലിജൻസിനു വിവരം ലഭിച്ചിരുന്നില്ല. സ്വർണമടങ്ങിയ ബാഗേജ് കസ്റ്റംസ് വിട്ടു കൊടുക്കാതായതോടെയാണ് സംസ്ഥാന ഇന്റലിജൻസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് തുറക്കരുതെന്നു സമ്മർദങ്ങളെ തുടർന്ന് അഞ്ചു ദിവസം നീണ്ട നിരവധി കടന്പകൾക്കു ശേഷം കസ്റ്റംസ് തുറന്നു പരിശോധന നടത്തിയപ്പോഴാണ് 30 കിലോയോളം സ്വർണം കണ്ടെത്തിയത്.
അതേസമയം, സ്വർണക്കടത്തു കേസിൽ ക്രൈംബ്രാഞ്ച് തെരയുന്ന സ്വപ്ന സുരേഷിനു സംസ്ഥാന ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ ഉന്നത തസ്തികയിൽ ജോലി നൽകിയപ്പോൾ, ഇവർക്കെതിരേ നിലവിലുള്ള ക്രൈംബ്രാഞ്ച് കേസ് അടക്കമുള്ള വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് തള്ളിയാണു സ്വപ്നയ്ക്കു നിയമനം നൽകിയത്. എന്നാൽ, പിന്നീട് മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറുമായി, സ്വപ്നയ്ക്കുണ്ടായിരുന്ന ബന്ധം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന ഇൻലിജൻസ് റിപ്പോർട്ട് നൽകിയിരുന്നില്ലെന്നാണു വിവരം.