തിരുവനന്തപുരം: തന്നെ പദവിയിൽ നിന്ന് മാറ്റാൻ നെറികെട്ട മാർഗങ്ങൾ തേടരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ""ഞാൻ ഈ സ്ഥാനത്ത് ഉണ്ടാകരുതെന്നാണല്ലോ പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അവർ അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതിനു നെറികേട് കാട്ടരുത്. ശരിയായ മാർഗത്തിലൂടെ വേണം അതിനുള്ള ശ്രമങ്ങൾ നടത്താൻ. ഭാവനയിൽ കെട്ടിച്ചമച്ച കഥകൾ പരത്തി പ്രചാരണം നടത്താനാണു ശ്രമിക്കുന്നത്. അതൊന്നും നടക്കാൻ പോകുന്നില്ല''- പിണറായി വിജയൻ പറഞ്ഞു.
സ്വർണക്കടത്ത് നാടിന്റെ സന്പദ് വ്യവസ്ഥയെ തകർക്കുന്ന പ്രവർത്തനമാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന വൻശക്തികളെ കണ്ടെത്തണം. അതിനു സമഗ്രമായ അന്വേഷണമാണു വേണ്ടത്.
അതു കേന്ദ്രസർക്കാരാണു നടത്തേണ്ടത്. അതിന് സംസ്ഥാന സർക്കാരിന്റെ എന്തെങ്കിലും സഹായമോ സഹകരണമോ ആവശ്യമുണ്ടെങ്കിൽ അതു ചെയ്തു കൊടുക്കും. ഏത് അന്വേഷണം വേണമെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്. അവർ അതു ചെയ്യുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഇക്കാര്യത്തിൽ ഒരു തർക്കവുമില്ല.
ഇപ്പോൾ നാടു വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. അതു നിയന്ത്രിക്കുന്നതിലാണ് സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും.- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് നാടിന്റെ സന്പദ് വ്യവസ്ഥയെ തകർക്കുന്ന പ്രവർത്തനമാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന വൻശക്തികളെ കണ്ടെത്തണം. അതിനു സമഗ്രമായ അന്വേഷണമാണു വേണ്ടത്.
അതു കേന്ദ്രസർക്കാരാണു നടത്തേണ്ടത്. അതിന് സംസ്ഥാന സർക്കാരിന്റെ എന്തെങ്കിലും സഹായമോ സഹകരണമോ ആവശ്യമുണ്ടെങ്കിൽ അതു ചെയ്തു കൊടുക്കും. ഏത് അന്വേഷണം വേണമെന്നു തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണ്. അവർ അതു ചെയ്യുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഇക്കാര്യത്തിൽ ഒരു തർക്കവുമില്ല.
ഇപ്പോൾ നാടു വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. അതു നിയന്ത്രിക്കുന്നതിലാണ് സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും.- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.