തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യമായി ഇന്നലെ മുന്നൂറു കടന്നു. ഇന്നലെ 301 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 90 പേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത് സമൂഹവ്യാപനത്തിന്റെ സൂചനയായി കണക്കാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 6195 ആയി. ഇന്നലെ 107 പേർ രോഗമുക്തരായി.
ഇന്നലെ 64 പേർക്കു രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് സ്ഥിതി അത്യന്തം ഗുരുതരമാണ്. ഇവരിൽ 60 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. തലസ്ഥാനത്തിന്റെ തീരദേശങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ സന്പർക്ക രോഗികളുള്ള പൂന്തുറയിൽ ഒരാളിൽ നിന്നു വളരെയേറെ പേർക്കു രോഗം പടർന്ന സൂപ്പർ സ്പ്രെഡ് നടന്നതായി തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ പറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശത്തു നിന്നും 95 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 90 പേർ സന്പർക്കത്തിലൂടെ രോഗബാധിതരായി. ചൊവ്വാഴ്ച 272 പേർ രോഗബാധിതരായപ്പോൾ അതിൽ 68 പേർക്കു രോഗം ബാധിച്ചത് സന്പർക്കത്തിലൂടെയായിരുന്നു. സന്പർക്കത്തിലൂടെ കൂടുതൽ രോഗബാധിതരുണ്ടാകുന്നത് സമൂഹവ്യാപനത്തിന്റെ സൂചനയായാണു കണക്കാക്കുന്നത്.
ദുബായിയിൽ നിന്ന് കേരളത്തിലെത്തി മരണമടഞ്ഞ കൊല്ലം സ്വദേശിയായ മനോജിന്റെ (24) തുടർപരിശോധനാഫലം നെഗറ്റീവ് ആണ്. 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 421 പേരെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാന്പിളുകൾ പരിശോധിച്ചു.
നാലുദിവസം: 5000 ത്തിൽനിന്ന് 6000
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. ഇന്നലെ 301 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവർ 6195 ആയി. വെറും നാലു ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം അയ്യായിരത്തിൽ നിന്ന് ആറായിരത്തിലെത്തിയത്. ഏറ്റവും വേഗത്തിൽ ആയിരം പേർക്കു രോഗം സ്ഥിരീകരിക്കുന്നതും ഇപ്പോഴാണ്.
ജനുവരി 30 ന് ആദ്യ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗികളുടെ എണ്ണം ആയിരത്തിലെത്തിയത് മേയ് 27 നായിരുന്നു. ജൂണ്‍ എട്ടിന് രണ്ടായിരം കടന്നു. ജൂണ്‍ 20 ന് മൂവായിരവും ജൂണ്‍ 27 ന് നാലായിരവും കടന്നു.
ഇതിൽ 90 പേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത് സമൂഹവ്യാപനത്തിന്റെ സൂചനയായി കണക്കാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 6195 ആയി. ഇന്നലെ 107 പേർ രോഗമുക്തരായി.
ഇന്നലെ 64 പേർക്കു രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് സ്ഥിതി അത്യന്തം ഗുരുതരമാണ്. ഇവരിൽ 60 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. തലസ്ഥാനത്തിന്റെ തീരദേശങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ സന്പർക്ക രോഗികളുള്ള പൂന്തുറയിൽ ഒരാളിൽ നിന്നു വളരെയേറെ പേർക്കു രോഗം പടർന്ന സൂപ്പർ സ്പ്രെഡ് നടന്നതായി തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ പറഞ്ഞു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശത്തു നിന്നും 95 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 90 പേർ സന്പർക്കത്തിലൂടെ രോഗബാധിതരായി. ചൊവ്വാഴ്ച 272 പേർ രോഗബാധിതരായപ്പോൾ അതിൽ 68 പേർക്കു രോഗം ബാധിച്ചത് സന്പർക്കത്തിലൂടെയായിരുന്നു. സന്പർക്കത്തിലൂടെ കൂടുതൽ രോഗബാധിതരുണ്ടാകുന്നത് സമൂഹവ്യാപനത്തിന്റെ സൂചനയായാണു കണക്കാക്കുന്നത്.
ദുബായിയിൽ നിന്ന് കേരളത്തിലെത്തി മരണമടഞ്ഞ കൊല്ലം സ്വദേശിയായ മനോജിന്റെ (24) തുടർപരിശോധനാഫലം നെഗറ്റീവ് ആണ്. 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 421 പേരെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാന്പിളുകൾ പരിശോധിച്ചു.
നാലുദിവസം: 5000 ത്തിൽനിന്ന് 6000
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. ഇന്നലെ 301 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവർ 6195 ആയി. വെറും നാലു ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം അയ്യായിരത്തിൽ നിന്ന് ആറായിരത്തിലെത്തിയത്. ഏറ്റവും വേഗത്തിൽ ആയിരം പേർക്കു രോഗം സ്ഥിരീകരിക്കുന്നതും ഇപ്പോഴാണ്.
ജനുവരി 30 ന് ആദ്യ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗികളുടെ എണ്ണം ആയിരത്തിലെത്തിയത് മേയ് 27 നായിരുന്നു. ജൂണ്‍ എട്ടിന് രണ്ടായിരം കടന്നു. ജൂണ്‍ 20 ന് മൂവായിരവും ജൂണ്‍ 27 ന് നാലായിരവും കടന്നു.