തലശേരി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പാഴ്സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം മാഹിയിലേക്കും. ദുബായില്‍ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ഉന്നതനും അതി സമ്പന്നനുമായ മാഹി സ്വദേശിയിലേക്കാണ് അന്വേഷണം എത്തി നില്‍ക്കുന്നത്. ലോക കേരള സഭയ്ക്ക് വരെ ചുക്കാന്‍ പിടിച്ച പ്രമുഖരില്‍ ഒരാളായ ഇയാൾക്ക് ദുബായ് ദേരയിലുള്ള ഓഫീസില്‍ സ്വപ്ന സുരേഷ് നിത്യ സന്ദര്ശകയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാളും ദുബായിലെ ഇടതു സഹയാത്രികനായ മാധ്യമ പ്രവര്‍ത്തകനും സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ച് ദുബായിലെ പാര്‍ട്ടി അനുഭാവികള്‍ കേരളത്തിലെ ഉന്നതരായ ഇടതു നേതാക്കള്‍ക്ക് വിലപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും അറിയുന്നു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത സമ്പന്നനും ഒപ്പം മാധ്യമപ്രവര്‍ത്തകനും സ്വപ്ന ദുബായില്‍ എത്തിയാല്‍ ജുമൈറയിലെ ആഡംബര റിസോര്‍ട്ടില്‍ ഒത്തുചേരാറുണ്ടെന്നും അതീവ രഹസ്യമായ ഈ കൂടിച്ചേരലുകളില്‍ ദുബായിലെ പ്രമുഖ വ്യവസായികളും പങ്കെടുക്കാറുണ്ടെന്നുമുള്ള വിവരമാണ് ഒടുവില്‍ പുറത്തു വന്നിട്ടുള്ളത്.
സ്വപ്നയുടെ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം ദുബായിലെ സമ്പന്നരായ ചിലരും അങ്കലാപ്പിലായിട്ടുണ്ട്. സ്വപ്ന സുരേഷിനോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തിട്ടുള്ള പ്രമുഖരാണ് ഇപ്പോള്‍ മാനസിക സംഘര്‍ഷത്തില്‍ പെട്ടിട്ടുള്ളത്. ഏത് പ്രശ്നത്തിനും പരിഹാരം കാണാന്‍ പ്രാപ്തിയുള്ള ആളായിട്ടാണ് സ്വപ്ന പല സ്ഥലത്തും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖന് ദുബായി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഹായാത്ത് റീജന്‍സി ഹോട്ടലില്‍ ഈ പ്രമുഖനെ കാണാന്‍ സ്വപ്ന എത്തിയിരുന്നു.
കേരളത്തില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ദുബായിലേക്ക് പോകുമ്പോള്‍ ഇവിടെ ഇരുന്നുകൊണ്ട് അവിടെ ആഡംബര സംവിധാനങ്ങള്‍ ഒരുക്കാന്‍ സ്വപ്നയ്ക്ക് സാധിച്ചിരുന്നു. മരുഭൂമിയില്‍ അതീവ രഹസ്യമായി ഡെസെര്‍ട്ട് സഫാരിയും ബെല്ലി ഡാന്സുമുള്പ്പെടെ ഒരുക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നതായി ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അന്വേഷണം മറ്റു വിമാനത്താവളങ്ങളിലേക്കും
കൊണ്ടോട്ടി: തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ സംഭവത്തിന്റെ അന്വേഷണം സംസ്ഥാനത്തെ ഇതര വിമാനത്താവളങ്ങളിലേക്കും.
തിരുവനന്തപുരത്ത് സ്വർണക്കടത്തിന്റെ ഇടനിലക്കാരി സ്വപ്ന സുരേഷിന് ഇതര വിമാനത്താവളങ്ങളിൽ നടന്ന സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് നെടുന്പാശേരി, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലേക്കുകൂടി കസ്റ്റംസ് അന്വേഷണം വ്യാപിക്കുന്നത്.
തിരുവനന്തപുരത്തേക്കാൾ സ്വർണക്കടത്ത് കൂടുതൽ കരിപ്പൂരിലും നെടുന്പാശേരിയിലുമാണ് ഉണ്ടായത്. ഇതു കൂടി മുൻനിർത്തിയാണ് മറ്റു വിമാനത്താവളങ്ങളിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നത്.
കേരളത്തിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാളും ദുബായിലെ ഇടതു സഹയാത്രികനായ മാധ്യമ പ്രവര്‍ത്തകനും സ്വപ്ന സുരേഷുമായി നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ച് ദുബായിലെ പാര്‍ട്ടി അനുഭാവികള്‍ കേരളത്തിലെ ഉന്നതരായ ഇടതു നേതാക്കള്‍ക്ക് വിലപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയിട്ടുള്ളതായും അറിയുന്നു.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത സമ്പന്നനും ഒപ്പം മാധ്യമപ്രവര്‍ത്തകനും സ്വപ്ന ദുബായില്‍ എത്തിയാല്‍ ജുമൈറയിലെ ആഡംബര റിസോര്‍ട്ടില്‍ ഒത്തുചേരാറുണ്ടെന്നും അതീവ രഹസ്യമായ ഈ കൂടിച്ചേരലുകളില്‍ ദുബായിലെ പ്രമുഖ വ്യവസായികളും പങ്കെടുക്കാറുണ്ടെന്നുമുള്ള വിവരമാണ് ഒടുവില്‍ പുറത്തു വന്നിട്ടുള്ളത്.
സ്വപ്നയുടെ കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം ദുബായിലെ സമ്പന്നരായ ചിലരും അങ്കലാപ്പിലായിട്ടുണ്ട്. സ്വപ്ന സുരേഷിനോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തിട്ടുള്ള പ്രമുഖരാണ് ഇപ്പോള്‍ മാനസിക സംഘര്‍ഷത്തില്‍ പെട്ടിട്ടുള്ളത്. ഏത് പ്രശ്നത്തിനും പരിഹാരം കാണാന്‍ പ്രാപ്തിയുള്ള ആളായിട്ടാണ് സ്വപ്ന പല സ്ഥലത്തും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ പ്രമുഖന് ദുബായി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഹായാത്ത് റീജന്‍സി ഹോട്ടലില്‍ ഈ പ്രമുഖനെ കാണാന്‍ സ്വപ്ന എത്തിയിരുന്നു.
കേരളത്തില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ദുബായിലേക്ക് പോകുമ്പോള്‍ ഇവിടെ ഇരുന്നുകൊണ്ട് അവിടെ ആഡംബര സംവിധാനങ്ങള്‍ ഒരുക്കാന്‍ സ്വപ്നയ്ക്ക് സാധിച്ചിരുന്നു. മരുഭൂമിയില്‍ അതീവ രഹസ്യമായി ഡെസെര്‍ട്ട് സഫാരിയും ബെല്ലി ഡാന്സുമുള്പ്പെടെ ഒരുക്കാനും ഇവര്‍ക്ക് സാധിച്ചിരുന്നതായി ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അന്വേഷണം മറ്റു വിമാനത്താവളങ്ങളിലേക്കും
കൊണ്ടോട്ടി: തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ സംഭവത്തിന്റെ അന്വേഷണം സംസ്ഥാനത്തെ ഇതര വിമാനത്താവളങ്ങളിലേക്കും.
തിരുവനന്തപുരത്ത് സ്വർണക്കടത്തിന്റെ ഇടനിലക്കാരി സ്വപ്ന സുരേഷിന് ഇതര വിമാനത്താവളങ്ങളിൽ നടന്ന സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് നെടുന്പാശേരി, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലേക്കുകൂടി കസ്റ്റംസ് അന്വേഷണം വ്യാപിക്കുന്നത്.
തിരുവനന്തപുരത്തേക്കാൾ സ്വർണക്കടത്ത് കൂടുതൽ കരിപ്പൂരിലും നെടുന്പാശേരിയിലുമാണ് ഉണ്ടായത്. ഇതു കൂടി മുൻനിർത്തിയാണ് മറ്റു വിമാനത്താവളങ്ങളിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നത്.