കൊച്ചി: വാഹനാപകടത്തില്‍ ഭര്‍ത്താവു മരിച്ച സംഭവത്തില്‍ ഭാര്യയ്ക്കു നഷ്ടപരിഹാരത്തിനുള്ള അര്‍ഹത പുനർവിവാഹത്തിലൂടെ നഷ്ടമാവില്ലെന്നു ഹൈക്കോടതി.
മൂവാറ്റുപുഴ സ്വദേശിയായ അനില്‍ ഏബ്രഹാം 2002 ല്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എറണാകുളം -പാലാരിവട്ടം റോഡില്‍ കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനില്‍ കൊല്ലപ്പെട്ടത്. അനിലിന്റെ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005 ല്‍ യുവതി പുനർവിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ഇന്‍ഷ്വറന്‍സ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം.
മൂവാറ്റുപുഴ സ്വദേശിയായ അനില്‍ ഏബ്രഹാം 2002 ല്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എറണാകുളം -പാലാരിവട്ടം റോഡില്‍ കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനില്‍ കൊല്ലപ്പെട്ടത്. അനിലിന്റെ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിലാണ് അപകടമുണ്ടായത്. പിന്നീട് 2005 ല്‍ യുവതി പുനർവിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ഇന്‍ഷ്വറന്‍സ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം.