തിരുവനന്തപുരം: ലോക്ക്ഡൗണിനുശേഷം പുറത്തുനിന്നു കേരളത്തിലേക്ക് അഞ്ചു ലക്ഷത്തോളം പേർ എത്തിയപ്പോൾ അവരിൽ 2384 പേർക്കു കോവിഡ് ബാധിച്ചു. വിദേശത്തുനിന്നെത്തിയ 1,85,435 പേരിൽ 1489 പേർക്കു രോഗം ബാധിച്ചപ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 3,14,094 പേരിൽ 895 പേർക്കാണു രോഗബാധ ഉണ്ടായത്.
പുറത്തുനിന്ന് ഏറ്റവും കൂടുതൽ പേർ എത്തിയത് മലപ്പുറത്താണ്- 51,707 പേർ. കണ്ണൂരിൽ 49,653 പേരും എറണാകുളത്ത് 47,990 പേരും എത്തി. സംസ്ഥാന ങ്ങളുടെ കണക്കിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്- 97570. കർണാടകത്തിൽനിന്ന് 88,031 പേരും മഹാരാഷ്ട്രയിൽനിന്ന് 47,970 പേരും എത്തി.
വിദേശ രാജ്യങ്ങളിൽനിന്നു വന്നവരിൽ 48.39 ശതമാനവും യുഎഇയിൽനിന്നാണ് - 89,749 പേർ. സൗദി അറേബ്യയിൽനിന്ന് 25,132 പേരും ഖത്തറിൽനിന്ന് 20,285 പേരും കേരളത്തിലേക്ക് എത്തി.
പുറത്തുനിന്ന് ഏറ്റവും കൂടുതൽ പേർ എത്തിയത് മലപ്പുറത്താണ്- 51,707 പേർ. കണ്ണൂരിൽ 49,653 പേരും എറണാകുളത്ത് 47,990 പേരും എത്തി. സംസ്ഥാന ങ്ങളുടെ കണക്കിൽ ഏറ്റവും കൂടുതൽ പേർ എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്- 97570. കർണാടകത്തിൽനിന്ന് 88,031 പേരും മഹാരാഷ്ട്രയിൽനിന്ന് 47,970 പേരും എത്തി.
വിദേശ രാജ്യങ്ങളിൽനിന്നു വന്നവരിൽ 48.39 ശതമാനവും യുഎഇയിൽനിന്നാണ് - 89,749 പേർ. സൗദി അറേബ്യയിൽനിന്ന് 25,132 പേരും ഖത്തറിൽനിന്ന് 20,285 പേരും കേരളത്തിലേക്ക് എത്തി.