തിരുവനന്തപുരം: പലപ്പോഴും മന്ത്രിമാർക്കു മീതേ നയതീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുന്പോൾ അതു മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കറിന്റേതാകുമെന്നു മന്ത്രിമാർ അടക്കം പറയുമായിരുന്നു. അതു മഹാപ്രളയത്തിൽ എല്ലാം നഷ്ടമായവരുടെ കണക്കെടുക്കാൻ റവന്യു, തദ്ദേശ വകുപ്പുകളെ മറികടന്നു സൃഷ്ടിച്ച സ്റ്റാർട്ടപ്പ് സംരംഭകരുടെ മൊബൈൽ ആപ്ലിക്കേഷൻ ആയാലും അടുത്തിടെ വിവാദമായ ഇ- ബസ് കണ്സൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ആയാലും. മുഖ്യമന്ത്രിയെ ഭയന്നു ഘടകകക്ഷി മന്ത്രിമാരടക്കം എതിർപ്പ് ഉള്ളിലൊതുക്കുന്നതായിരുന്നു പതിവ്. അത്രമേൽ സ്വാധീനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമേൽ ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനുണ്ടായിരുന്നത്.
പിണറായി സർക്കാർ അധികാരമേറ്റു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം. ശിവശങ്കറെത്തി. അതും കഴിഞ്ഞ യുഡിഎഫ് സർക്കാരുമായി അടുത്ത ബന്ധം പുലർത്തിയ ഉദ്യോഗസ്ഥൻ. ഇദ്ദേഹം വൈദ്യുതി ബോർഡ് ചെയർമാനായിരിക്കേ മുന്നോട്ടുപോയ സോളാർ പദ്ധതിയാണ് യുഡിഎഫിന്റെ പതനത്തിനു വഴിവച്ചത്. വിവരസാങ്കേതിക വിദ്യയിൽ ഏറെ താൽപര്യമുണ്ടായിരുന്ന ശിവശങ്കർ ഐടി വകുപ്പു സെക്രട്ടറിയുമായി.
സാധാരണക്കാർക്കു മാത്രമല്ല, പാർട്ടി പ്രവർത്തകർക്കു പോലും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രാപ്യമല്ലെന്ന സാഹചര്യം വന്നതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം എൽഎ എം.വി. ജയരാജൻ എത്തിയത്. ജയരാജൻ ഉള്ളപ്പോഴും ഓഫീസർ ഓണ് ഡ്യൂട്ടിയിലും പിന്നീടു ജയരാജൻ മടങ്ങിയശേഷം സെക്രട്ടറിയായും ശിവശങ്കർ തുടർന്നു.
സെക്രട്ടറിയെ പൂർണ വിശ്വാസത്തിലെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിരുന്നുവെന്ന് എൽഡിഎഫിലെ ഉന്നത നേതാക്കൾ പോലും സമ്മതിക്കുന്നു. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിൽ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിട്ടും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പോലും ഇതിന്റെ സൂചനയാണെന്നും നേതൃത്വം പറയുന്നു.
പ്രളയകാലത്ത്
മഹാപ്രളയത്തിൽ സർവവും നഷ്ടമായവരുടെ കണക്കെടുക്കാൻ ഐടി വകുപ്പ് സ്റ്റാർട്ട് അപ് സംരംഭകരുടെ മൊബൈൽ ആപ് വികസിപ്പിച്ചതായിരുന്നു മന്ത്രിമാരെ മറികടന്നുള്ള ആദ്യ തീരുമാനം. റവന്യൂ തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയായിരുന്നു ഇത്. പ്രളയദുരന്തത്തിന് ഇരയായവർക്ക് ഇപ്പോഴും സർക്കാർ സഹായം ലഭിച്ചില്ലെന്ന പരാതി ബാക്കിയായി.
പ്രളയത്തിനുശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്സൾട്ടന്റായി കെപിഎംജിയെ കൊണ്ടുവരാൻ നടന്ന നീക്കത്തിലും ഏറെ വിവാദമുയർന്നു. വിവാദത്തിനൊടുവിൽ കെപിഎംജിയെ സർക്കാർ മാറ്റിനിർത്തിയെങ്കിലും മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ എതിർപ്പ് അവഗണിച്ച് ഒടുവിൽ കെപിഎംജി സർക്കാരിന്റെ ഭാഗമായപ്പോൾ അതു ശിവശങ്കറിന്റെ വിജയമായി.
സ്വപ്നയുടെ തസ്തിക സ്ഥിരമാക്കാനും നീക്കം
സംസ്ഥാന സാങ്കേതിക സർവകലാശാലയും കുസാറ്റും ഉണ്ടായിരിക്കെ, ടെക്നോപാർക്കിൽ ഐഐഐടിഎംകെയെ വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാലയാക്കാനും ഇവിടെ നിരവധി തസ്തികകളനുവദിക്കാനുള്ള ഫയൽ മന്ത്രിസഭയിൽ എത്തിക്കാൻ മുൻകൈയെടുത്തതും ഐടി സെക്രട്ടറിയായിരുന്നു. കാര്യവട്ടത്തെ ചെറുകിട സോഫ്റ്റ്വെയർ വികസന കേന്ദ്രത്തെ ഈ രംഗത്തെ ഗവേഷണകേന്ദ്രമാക്കി മാറ്റി നിരവധി തസ്തികകൾ അനുവദിക്കാനും ചുക്കാൻ പിടിച്ചത് ഇദ്ദേഹം. ഈ രണ്ട് തീരുമാനങ്ങളും ഏറെ വിമർശനങ്ങൾക്കിടയാക്കിയപ്പോഴും തന്റെ സ്വപ്ന പദ്ധതിയാണെന്ന നിലപാടിലായിരുന്നു ശിവശങ്കർ.
കോവിഡ് കാലത്തെ സ്പ്രിങ്ക്ളർ
കോവിഡ് പ്രതിരോധത്തിൽ തുടക്കത്തിൽ സർക്കാരും മുഖ്യമന്ത്രിയും മുന്നേറുന്നതിനിടയിലാണ് സ്പ്രിങ്ക്ളർ വിവാദമെത്തുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരശേഖരണ വിഷയത്തിൽ ഇടതുപക്ഷ നയത്തിൽ നിന്നു വ്യതിചലിച്ചു പിണറായി സർക്കാർ തീരുമാനം ദേശീയതലത്തിലടക്കം ഏറെ ചർച്ചയായി. സ്പ്രിങ്ക്ളർ കന്പനിക്ക് കരാർ ഏൽപ്പിക്കാൻ നടപടിക്രമങ്ങളും പാലിച്ചില്ല. ഒടുവിൽ ഇടപാടിൽ നിന്നു തലയൂരാൻ വിവരശേഖരണമെല്ലാം സർക്കാർ പൊതുമേഖലാ സ്ഥാപനമായ സി -ഡിറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയെന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിങ്ക്ളർ വൻ വിവാദമായപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പാർട്ടി ഓഫീസിൽ ചെ ന്ന് കണ്ട് വിശദീകരിക്കാൻ ശിവശങ്കർ എത്തി. എന്നിട്ടും ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ല.
ബെവ്ക്യൂ ആപ്പ്
കോവിഡ് കാലത്തെ ബിവറേജസ് മദ്യവിൽപനയ്ക്കുള്ള ബെവ്ക്യു ആപ്പും ശിവശങ്കറിന്റെ സംഭാവനയായിരുന്നു. മദ്യം ബുക്ക് ചെയ്താൽ ഇപ്പോഴും ബാറുകളിലേക്കാണു പോകുന്നത്. വ്യാജമദ്യ വ്യാപനത്തിനും ഇതിടയാക്കിയതായി ആക്ഷേപമുയർന്നു.
ഇ-ബസ് പദ്ധതിയിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ
ഇ-ബസ് പദ്ധതിയുടെ കണ്സൾട്ടൻസിയാക്കാൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ എത്തിച്ചതും സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാനുമുള്ള തീരുമാനങ്ങൾ ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് സ്വർണക്കടത്തു പ്രതിയുമായുള്ള ശിവശങ്കറിന്റെ ബന്ധം പുറത്തുവന്നത്. ഇതോടെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതും ഒരു വർഷത്തെ ദീർഘ അവധിയെടുക്കാൻ നിർദേശിച്ചതും.
കെ. ഇന്ദ്രജിത്ത്
പിണറായി സർക്കാർ അധികാരമേറ്റു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം. ശിവശങ്കറെത്തി. അതും കഴിഞ്ഞ യുഡിഎഫ് സർക്കാരുമായി അടുത്ത ബന്ധം പുലർത്തിയ ഉദ്യോഗസ്ഥൻ. ഇദ്ദേഹം വൈദ്യുതി ബോർഡ് ചെയർമാനായിരിക്കേ മുന്നോട്ടുപോയ സോളാർ പദ്ധതിയാണ് യുഡിഎഫിന്റെ പതനത്തിനു വഴിവച്ചത്. വിവരസാങ്കേതിക വിദ്യയിൽ ഏറെ താൽപര്യമുണ്ടായിരുന്ന ശിവശങ്കർ ഐടി വകുപ്പു സെക്രട്ടറിയുമായി.
സാധാരണക്കാർക്കു മാത്രമല്ല, പാർട്ടി പ്രവർത്തകർക്കു പോലും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രാപ്യമല്ലെന്ന സാഹചര്യം വന്നതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം എൽഎ എം.വി. ജയരാജൻ എത്തിയത്. ജയരാജൻ ഉള്ളപ്പോഴും ഓഫീസർ ഓണ് ഡ്യൂട്ടിയിലും പിന്നീടു ജയരാജൻ മടങ്ങിയശേഷം സെക്രട്ടറിയായും ശിവശങ്കർ തുടർന്നു.
സെക്രട്ടറിയെ പൂർണ വിശ്വാസത്തിലെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിരുന്നുവെന്ന് എൽഡിഎഫിലെ ഉന്നത നേതാക്കൾ പോലും സമ്മതിക്കുന്നു. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിൽ സുപ്രധാന തസ്തികയിൽ നിയമനം നൽകിയിട്ടും അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പോലും ഇതിന്റെ സൂചനയാണെന്നും നേതൃത്വം പറയുന്നു.
പ്രളയകാലത്ത്
മഹാപ്രളയത്തിൽ സർവവും നഷ്ടമായവരുടെ കണക്കെടുക്കാൻ ഐടി വകുപ്പ് സ്റ്റാർട്ട് അപ് സംരംഭകരുടെ മൊബൈൽ ആപ് വികസിപ്പിച്ചതായിരുന്നു മന്ത്രിമാരെ മറികടന്നുള്ള ആദ്യ തീരുമാനം. റവന്യൂ തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയായിരുന്നു ഇത്. പ്രളയദുരന്തത്തിന് ഇരയായവർക്ക് ഇപ്പോഴും സർക്കാർ സഹായം ലഭിച്ചില്ലെന്ന പരാതി ബാക്കിയായി.
പ്രളയത്തിനുശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്സൾട്ടന്റായി കെപിഎംജിയെ കൊണ്ടുവരാൻ നടന്ന നീക്കത്തിലും ഏറെ വിവാദമുയർന്നു. വിവാദത്തിനൊടുവിൽ കെപിഎംജിയെ സർക്കാർ മാറ്റിനിർത്തിയെങ്കിലും മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ എതിർപ്പ് അവഗണിച്ച് ഒടുവിൽ കെപിഎംജി സർക്കാരിന്റെ ഭാഗമായപ്പോൾ അതു ശിവശങ്കറിന്റെ വിജയമായി.
സ്വപ്നയുടെ തസ്തിക സ്ഥിരമാക്കാനും നീക്കം
സംസ്ഥാന സാങ്കേതിക സർവകലാശാലയും കുസാറ്റും ഉണ്ടായിരിക്കെ, ടെക്നോപാർക്കിൽ ഐഐഐടിഎംകെയെ വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാലയാക്കാനും ഇവിടെ നിരവധി തസ്തികകളനുവദിക്കാനുള്ള ഫയൽ മന്ത്രിസഭയിൽ എത്തിക്കാൻ മുൻകൈയെടുത്തതും ഐടി സെക്രട്ടറിയായിരുന്നു. കാര്യവട്ടത്തെ ചെറുകിട സോഫ്റ്റ്വെയർ വികസന കേന്ദ്രത്തെ ഈ രംഗത്തെ ഗവേഷണകേന്ദ്രമാക്കി മാറ്റി നിരവധി തസ്തികകൾ അനുവദിക്കാനും ചുക്കാൻ പിടിച്ചത് ഇദ്ദേഹം. ഈ രണ്ട് തീരുമാനങ്ങളും ഏറെ വിമർശനങ്ങൾക്കിടയാക്കിയപ്പോഴും തന്റെ സ്വപ്ന പദ്ധതിയാണെന്ന നിലപാടിലായിരുന്നു ശിവശങ്കർ.
കോവിഡ് കാലത്തെ സ്പ്രിങ്ക്ളർ
കോവിഡ് പ്രതിരോധത്തിൽ തുടക്കത്തിൽ സർക്കാരും മുഖ്യമന്ത്രിയും മുന്നേറുന്നതിനിടയിലാണ് സ്പ്രിങ്ക്ളർ വിവാദമെത്തുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരശേഖരണ വിഷയത്തിൽ ഇടതുപക്ഷ നയത്തിൽ നിന്നു വ്യതിചലിച്ചു പിണറായി സർക്കാർ തീരുമാനം ദേശീയതലത്തിലടക്കം ഏറെ ചർച്ചയായി. സ്പ്രിങ്ക്ളർ കന്പനിക്ക് കരാർ ഏൽപ്പിക്കാൻ നടപടിക്രമങ്ങളും പാലിച്ചില്ല. ഒടുവിൽ ഇടപാടിൽ നിന്നു തലയൂരാൻ വിവരശേഖരണമെല്ലാം സർക്കാർ പൊതുമേഖലാ സ്ഥാപനമായ സി -ഡിറ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയെന്ന് ഹൈക്കോടതിയെ അറിയിച്ചു. സ്പ്രിങ്ക്ളർ വൻ വിവാദമായപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പാർട്ടി ഓഫീസിൽ ചെ ന്ന് കണ്ട് വിശദീകരിക്കാൻ ശിവശങ്കർ എത്തി. എന്നിട്ടും ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ല.
ബെവ്ക്യൂ ആപ്പ്
കോവിഡ് കാലത്തെ ബിവറേജസ് മദ്യവിൽപനയ്ക്കുള്ള ബെവ്ക്യു ആപ്പും ശിവശങ്കറിന്റെ സംഭാവനയായിരുന്നു. മദ്യം ബുക്ക് ചെയ്താൽ ഇപ്പോഴും ബാറുകളിലേക്കാണു പോകുന്നത്. വ്യാജമദ്യ വ്യാപനത്തിനും ഇതിടയാക്കിയതായി ആക്ഷേപമുയർന്നു.
ഇ-ബസ് പദ്ധതിയിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ
ഇ-ബസ് പദ്ധതിയുടെ കണ്സൾട്ടൻസിയാക്കാൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ എത്തിച്ചതും സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാനുമുള്ള തീരുമാനങ്ങൾ ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് സ്വർണക്കടത്തു പ്രതിയുമായുള്ള ശിവശങ്കറിന്റെ ബന്ധം പുറത്തുവന്നത്. ഇതോടെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതും ഒരു വർഷത്തെ ദീർഘ അവധിയെടുക്കാൻ നിർദേശിച്ചതും.
കെ. ഇന്ദ്രജിത്ത്