തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്ന സുരേഷിന് തന്റെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്നു കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. എനിക്കു രണ്ടു മക്കളാണുള്ളത്. മകള്‍ ലക്ഷ്മി അക്സഞ്ചര് കമ്പനിയില്‍ സീനിയര്‍ മാനേജറായി ബംഗളൂരുവിലാണ്. മരുമകന് വിവേക് വിപ്രോയിലും. മകന് അനില്‍ രവി തിരുവനന്തപുരത്ത് കെആര്ടിഎലിൽ ജോലി ചെയ്യുന്നു. അനിലിന്റെ ഭാര്യയും എന്റെ മരുമകളുമായ വിദ്യ ടെക്നോപാര്‍ക്കില്‍ അലയിന്‍സ് എന്ന കമ്പനിയിലാണ്. ഇതാണ് വസ്തുത എന്നിരിക്കെയാണ് തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
തെറ്റായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.- തമ്പാനൂര്‍ രവി പറ ഞ്ഞു. സൈബര്‍ ആക്രമണത്തിലൂടെ കീഴ്പെടുത്താമെന്ന് ആരും കരുതണ്ട. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും ഐടി സെക്രട്ടറിയുടെ ഇടപെടലും പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് എനിക്കെതിരായി സൈബര്‍ സഖാക്കളെ മുന്‍നിര്‍ത്തി ആരോപണം ഉന്നിയിക്കുന്നതെന്ന് തമ്പാനൂര്‍ രവി കൂട്ടിച്ചേർത്തു.
തെറ്റായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.- തമ്പാനൂര്‍ രവി പറ ഞ്ഞു. സൈബര്‍ ആക്രമണത്തിലൂടെ കീഴ്പെടുത്താമെന്ന് ആരും കരുതണ്ട. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും ഐടി സെക്രട്ടറിയുടെ ഇടപെടലും പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് എനിക്കെതിരായി സൈബര്‍ സഖാക്കളെ മുന്‍നിര്‍ത്തി ആരോപണം ഉന്നിയിക്കുന്നതെന്ന് തമ്പാനൂര്‍ രവി കൂട്ടിച്ചേർത്തു.