കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ മൂന്നുവര്‍ഷമായി മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്.
സ്വപ്നയെ 2017 മുതല്‍ മുഖ്യമന്ത്രിക്ക് പരിചയമുണ്ട്. 2017 സെപ്റ്റംബര്‍ 24 ന് ഷാര്‍ജയിലെ ഷേക്കിനു നല്കിയ സ്വീകരണവും കേരള സര്‍വകലാശാലയുടെ ബിരുദ ദാനവുമടക്കം അഞ്ച് ദിവസത്തെ പരിപാടികളില്‍ സ്വപ്ന സജീവ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രി ഷേക്കിനൊരുക്കിയ വിരുന്നിലും സ്വപ്ന പങ്കെടുത്തു.
ലോക കേരളസഭയുടെ ആതിഥേയ സംഘത്തില്‍ സ്വപ്നയുണ്ടായിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ഉപയോഗിച്ചാണ് ലോക കേരളസഭയുടെ ഭാഗമായത്. സഭയില്‍ പങ്കെടുക്കുന്നതിനായി പ്രവാസികളെ തെരഞ്ഞെടുത്തതിലും അവരെ സ്വീകരിക്കുന്നതിലുമെല്ലാം സ്വപ്ന പ്രധാന പങ്കുവഹിച്ചു.
തിരുവനന്തപുരത്തെ സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്പീക്കറാണ്. രാഷ്ട്രീയ ഇടനാഴികളില്‍ സ്വാധീനമുള്ള സ്വപ്നയ്ക്ക് സിപിഎം ഉന്നതരുമായി സൗഹൃദങ്ങളുണ്ട്. എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ല. മകളുടെ ബിസിനസ് വിവരങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതാണ് ഐടി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കാരണം. സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണക്കടത്ത് കേസ്.
സരിതയെ പരിചയമില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. ഇതേ വാദമാണിപ്പോള്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിക്കുന്നത്- സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വപ്നയെ 2017 മുതല്‍ മുഖ്യമന്ത്രിക്ക് പരിചയമുണ്ട്. 2017 സെപ്റ്റംബര്‍ 24 ന് ഷാര്‍ജയിലെ ഷേക്കിനു നല്കിയ സ്വീകരണവും കേരള സര്‍വകലാശാലയുടെ ബിരുദ ദാനവുമടക്കം അഞ്ച് ദിവസത്തെ പരിപാടികളില്‍ സ്വപ്ന സജീവ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രി ഷേക്കിനൊരുക്കിയ വിരുന്നിലും സ്വപ്ന പങ്കെടുത്തു.
ലോക കേരളസഭയുടെ ആതിഥേയ സംഘത്തില്‍ സ്വപ്നയുണ്ടായിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ഉപയോഗിച്ചാണ് ലോക കേരളസഭയുടെ ഭാഗമായത്. സഭയില്‍ പങ്കെടുക്കുന്നതിനായി പ്രവാസികളെ തെരഞ്ഞെടുത്തതിലും അവരെ സ്വീകരിക്കുന്നതിലുമെല്ലാം സ്വപ്ന പ്രധാന പങ്കുവഹിച്ചു.
തിരുവനന്തപുരത്തെ സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സ്പീക്കറാണ്. രാഷ്ട്രീയ ഇടനാഴികളില്‍ സ്വാധീനമുള്ള സ്വപ്നയ്ക്ക് സിപിഎം ഉന്നതരുമായി സൗഹൃദങ്ങളുണ്ട്. എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ല. മകളുടെ ബിസിനസ് വിവരങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതാണ് ഐടി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കാരണം. സോളാര്‍ കേസിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണക്കടത്ത് കേസ്.
സരിതയെ പരിചയമില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. ഇതേ വാദമാണിപ്പോള്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിക്കുന്നത്- സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.