തിരുവനന്തപുരം: തലസ്ഥാനത്തു ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിൽ മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം. കാര്യമായ കൂടിയാലോചനയില്ലാതെ ഏതാനും ചിലർ മാത്രം ചേർന്ന് ലോക്ക്ഡൗണിനു തീരുമാനിക്കുകയായിരുന്നുവത്രേ.
സെക്രട്ടേറിയറ്റ് വരെ അടച്ചുപൂട്ടിക്കൊണ്ടുള്ള ലോക്ക്ഡൗണ്‍ ഭരണസ്തംഭനത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിങ്ങനെ അപൂർവം സെക്രട്ടറിമാരുടെ ഓഫീസുകളിൽ വളരെ ചുരുക്കം ജീവനക്കാർ മാത്രമാണെത്തിയത്. ഇങ്ങനെ തുടർന്നാൽ അത്യാവശ്യ ഭരണനടപടികൾ പോലും കൈക്കൊള്ളാൻ സാധിക്കാതെ പോകുമെന്ന ആക്ഷേപം പലയിടത്തുനിന്നും ഉയർന്നിട്ടുണ്ട്.
റവന്യു വകുപ്പ്, ദുരന്ത പ്രതികരണ വകുപ്പ് തുടങ്ങിയവയുമായി കൂടിയാലോചിച്ചായിരുന്നില്ല ട്രിപ്പിൾ ലോക്ക് ഡൗണ്‍ തീരുമാനം. മന്ത്രിമാർ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാത്രിയാണ് ലോക്ക് ഡൗണ്‍ തീരുമാനം കൈക്കൊള്ളുന്നത്. അപ്പോഴേക്കും കടകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം അടച്ചിരുന്നു. അത്യാവശ്യ സാധനങ്ങൾപോലും വാങ്ങാനാവാതെ ജനം വലഞ്ഞു. ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലെന്നും അവശ്യ സാധനങ്ങൾ പോലീസ് വീടുകളിൽ എത്തിക്കുമെന്നുമായിരുന്നു ഞായറാഴ്ച രാത്രി അധികൃതർ അറിയിച്ചത്. എന്നാൽ വീടുകളിൽ സാധനങ്ങൾ എത്തിക്കുന്ന ഉത്തരവാദിത്തമേറ്റെടുക്കാൻ പോലീസ് വിസമ്മതിച്ചു.
തലസ്ഥാന നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്കു വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുക പ്രായോഗികമല്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. തുടർന്ന് ജനങ്ങൾക്ക് അടുത്തുള്ള കടകളിൽ പോയി സാധനങ്ങൾ വാങ്ങാമെന്നായി അധികൃതർ. രാവിലെ ഏഴു മുതൽ 11 വരെയാണ് ഇതിനു നിശ്ചയിച്ചിരുന്നത്. എന്നാൽ തീരുമാനം വന്നപ്പോൾ 11 കഴിഞ്ഞിരുന്നു. ഈയാഴ്ച മന്ത്രിസഭാ യോഗവുമില്ല.
സെക്രട്ടേറിയറ്റ് വരെ അടച്ചുപൂട്ടിക്കൊണ്ടുള്ള ലോക്ക്ഡൗണ്‍ ഭരണസ്തംഭനത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിങ്ങനെ അപൂർവം സെക്രട്ടറിമാരുടെ ഓഫീസുകളിൽ വളരെ ചുരുക്കം ജീവനക്കാർ മാത്രമാണെത്തിയത്. ഇങ്ങനെ തുടർന്നാൽ അത്യാവശ്യ ഭരണനടപടികൾ പോലും കൈക്കൊള്ളാൻ സാധിക്കാതെ പോകുമെന്ന ആക്ഷേപം പലയിടത്തുനിന്നും ഉയർന്നിട്ടുണ്ട്.
റവന്യു വകുപ്പ്, ദുരന്ത പ്രതികരണ വകുപ്പ് തുടങ്ങിയവയുമായി കൂടിയാലോചിച്ചായിരുന്നില്ല ട്രിപ്പിൾ ലോക്ക് ഡൗണ്‍ തീരുമാനം. മന്ത്രിമാർ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാത്രിയാണ് ലോക്ക് ഡൗണ്‍ തീരുമാനം കൈക്കൊള്ളുന്നത്. അപ്പോഴേക്കും കടകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം അടച്ചിരുന്നു. അത്യാവശ്യ സാധനങ്ങൾപോലും വാങ്ങാനാവാതെ ജനം വലഞ്ഞു. ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലെന്നും അവശ്യ സാധനങ്ങൾ പോലീസ് വീടുകളിൽ എത്തിക്കുമെന്നുമായിരുന്നു ഞായറാഴ്ച രാത്രി അധികൃതർ അറിയിച്ചത്. എന്നാൽ വീടുകളിൽ സാധനങ്ങൾ എത്തിക്കുന്ന ഉത്തരവാദിത്തമേറ്റെടുക്കാൻ പോലീസ് വിസമ്മതിച്ചു.
തലസ്ഥാന നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്കു വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുക പ്രായോഗികമല്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. തുടർന്ന് ജനങ്ങൾക്ക് അടുത്തുള്ള കടകളിൽ പോയി സാധനങ്ങൾ വാങ്ങാമെന്നായി അധികൃതർ. രാവിലെ ഏഴു മുതൽ 11 വരെയാണ് ഇതിനു നിശ്ചയിച്ചിരുന്നത്. എന്നാൽ തീരുമാനം വന്നപ്പോൾ 11 കഴിഞ്ഞിരുന്നു. ഈയാഴ്ച മന്ത്രിസഭാ യോഗവുമില്ല.