കോട്ടയം: വിദേശത്തുനിന്നു 30 കിലോ സ്വർണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്താൻ ശ്രമിച്ച കേസിൽ കേരള മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതു കേരളത്തിന് അപമാനമുണ്ടാക്കുന്ന കാര്യമാണെന്നു കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്.
സ്വർണം കടത്താൻ ശ്രമിച്ച ആളെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇന്നലെത്തന്നെ സമ്മർദമുണ്ടായി. ഡിപ്ലോമാറ്റിക് ചാനൽ വിഐപി മാർക്ക് മാത്രമുള്ളതാണ്.
ഏതു വിഐപിയുടെ പേരാണു സ്വർണവുമായി യാത്ര ചെയ്തയാൾ ഉപയോഗിച്ചതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണം കടത്താൻ ശ്രമിച്ച ആളെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇന്നലെത്തന്നെ സമ്മർദമുണ്ടായി. ഡിപ്ലോമാറ്റിക് ചാനൽ വിഐപി മാർക്ക് മാത്രമുള്ളതാണ്.
ഏതു വിഐപിയുടെ പേരാണു സ്വർണവുമായി യാത്ര ചെയ്തയാൾ ഉപയോഗിച്ചതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.