പത്തനംതിട്ട: ക്വാറന്റൈൻ ലംഘിച്ചു നിരത്തിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവാസിയെ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പിടികൂടി ആശുപത്രിയിലാക്കി. ഹോം ക്വാറന്റൈൻ ലംഘിച്ചു പുറത്തിറങ്ങിയ 47 കാരനാണ് അരമണിക്കൂറോളം നഗരത്തിൽ ഭീതി വിതച്ചത്. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
ചെന്നീർക്കരയിൽനിന്നു മാസ്ക് ഇല്ലാതെ ഇരുചക്ര വാഹനത്തിൽ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയ ഇയാളെ പോലീസ് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. മൂന്നു ദിവസം മുന്പ് റിയാദിൽ നിന്നെത്തിയതാണ് താനെന്നു പറഞ്ഞപ്പോൾ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച പോലീസിനോട് ഇയാൾ തട്ടിക്കയറി. ബഹളം കേട്ട് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ട ശേഷം പോലീസ് ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസുമായി എത്തിയ ആരോഗ്യപ്രവർത്തകർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പിപിഇ കിറ്റില്ലാതെയാണ് ആരോഗ്യപ്രവർത്തകരെത്തിയത്. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് കിറ്റ് എത്തിച്ചു. ഇവയൊക്കെ ധരിച്ചതിനു ശേഷം പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി. പിന്നാലെ ആരോഗ്യ പ്രവർത്തകരും പോലീസും പാഞ്ഞു. റോഡിനെതിർവശത്തെത്തിയപ്പോൾ ഇയാൾ തെന്നിവീണു. കൈയും കാലും കെട്ടി സ്ട്രെക്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഭവസ്ഥലം അണുവിമുക്തമാക്കി. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു.
ചെന്നീർക്കരയിൽനിന്നു മാസ്ക് ഇല്ലാതെ ഇരുചക്ര വാഹനത്തിൽ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയ ഇയാളെ പോലീസ് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. മൂന്നു ദിവസം മുന്പ് റിയാദിൽ നിന്നെത്തിയതാണ് താനെന്നു പറഞ്ഞപ്പോൾ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച പോലീസിനോട് ഇയാൾ തട്ടിക്കയറി. ബഹളം കേട്ട് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ട ശേഷം പോലീസ് ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസുമായി എത്തിയ ആരോഗ്യപ്രവർത്തകർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പിപിഇ കിറ്റില്ലാതെയാണ് ആരോഗ്യപ്രവർത്തകരെത്തിയത്. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്ന് കിറ്റ് എത്തിച്ചു. ഇവയൊക്കെ ധരിച്ചതിനു ശേഷം പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി. പിന്നാലെ ആരോഗ്യ പ്രവർത്തകരും പോലീസും പാഞ്ഞു. റോഡിനെതിർവശത്തെത്തിയപ്പോൾ ഇയാൾ തെന്നിവീണു. കൈയും കാലും കെട്ടി സ്ട്രെക്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഫയർഫോഴ്സ് സംഭവസ്ഥലം അണുവിമുക്തമാക്കി. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും വീട്ടിൽനിന്ന് വഴക്കിട്ടിറങ്ങിയതാണെന്നും പോലീസ് പറഞ്ഞു.