തിരുവനന്തപുരം: പൊതുജന സുരക്ഷയെക്കരുതി ട്രിപ്പിൾ ലോക്ക് ഡൗണ്‍ മേഖലകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും ബാങ്ക് ശാഖകൾ പൂർണമായി അടച്ചിടണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ ആവശ്യപ്പെട്ടു.
രോഗവ്യാപന സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ ബാങ്ക് പ്രവൃത്തിസമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാക്കുക ,ശനിയാഴ്ചകളിൽ ബാങ്കുകൾ അണുനശീകരണം നടത്തുക, ബാങ്കിലെത്തുന്നവരുടെ താപനില പരിശോധിക്കുക, ബാങ്ക് ജീവനക്കാരെ കോവിഡ് റാൻഡം പരിശോധനയ്ക്കു വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയോടും ആരോഗ്യവകുപ്പിനോടും സംഘടന ആവശ്യപ്പെട്ടു.
എല്ലാമേഖലയിലും എടിഎം ഉണ്ടെങ്കിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിൽ ബാങ്ക് തുറന്നിട്ടിരിക്കുന്നു. അവിടേക്ക് ജനങ്ങൾ സാമൂഹ്യ അകലം പാലിക്കാതെ തള്ളിക്കയറുന്നു.
തിങ്ങിനിറഞ്ഞു കയറി നിൽക്കുന്നവരെ നിയന്ത്രിക്കാനുള്ള സംവിധാനം ബാങ്കുകൾക്കില്ല. ആയതിൽ സാമൂഹ്യ വ്യാപനം തടയുന്നതിനായി രോഗപ്പകർച്ചയുള്ളതായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടവും പോലീസും ഇടപെടണമെന്നും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ ആവശ്യപ്പെട്ടു.
രോഗവ്യാപന സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ ബാങ്ക് പ്രവൃത്തിസമയം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാക്കുക ,ശനിയാഴ്ചകളിൽ ബാങ്കുകൾ അണുനശീകരണം നടത്തുക, ബാങ്കിലെത്തുന്നവരുടെ താപനില പരിശോധിക്കുക, ബാങ്ക് ജീവനക്കാരെ കോവിഡ് റാൻഡം പരിശോധനയ്ക്കു വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതിയോടും ആരോഗ്യവകുപ്പിനോടും സംഘടന ആവശ്യപ്പെട്ടു.
എല്ലാമേഖലയിലും എടിഎം ഉണ്ടെങ്കിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിൽ ബാങ്ക് തുറന്നിട്ടിരിക്കുന്നു. അവിടേക്ക് ജനങ്ങൾ സാമൂഹ്യ അകലം പാലിക്കാതെ തള്ളിക്കയറുന്നു.
തിങ്ങിനിറഞ്ഞു കയറി നിൽക്കുന്നവരെ നിയന്ത്രിക്കാനുള്ള സംവിധാനം ബാങ്കുകൾക്കില്ല. ആയതിൽ സാമൂഹ്യ വ്യാപനം തടയുന്നതിനായി രോഗപ്പകർച്ചയുള്ളതായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടവും പോലീസും ഇടപെടണമെന്നും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ ആവശ്യപ്പെട്ടു.