പത്തനംതിട്ട: കോവിഡ് സ്ഥിരീകരിക്കപ്പെട്ട് വെന്റിലേറ്ററിൽ 54 ദിവസം, 102 ദിവസം ആശുപത്രി വാസം. ഒടുവിൽ കുന്പനാട് കടപ്ര പുളിക്കൽകുഴിയിൽ ചക്കച്ചേരിൽ ബെഞ്ചമിൻ തോമസിനുമുന്നിൽ വൈറസ് മുട്ടുമടക്കി. ഇന്ത്യ പെന്തക്കോസ്ത് സഭയിലെ സീനിയർ പാസ്റ്ററാണ് ബഞ്ചമിൻ തോമസ്.
അന്‍പത്താറുകാരനായ ബെഞ്ചമിൻ തോമസും കുടുംബവും ന്യൂയോർക്കിലാണു താമസം. 21 ദിവസം നീണ്ട പ്രാർഥനായോഗങ്ങളുടെ അവസാന ആഴ്ചയിലാണ് ബെഞ്ചമിന്‍ ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കിടത്തി ചികിത്സിക്കാൻ സ്ഥലമില്ലാത്തതിനാൽ മരുന്നു നൽകി തിരിച്ചയച്ചു. ഇതിനിടെ പനിയും ശ്വാസതടസവുമുണ്ടായി. ആശുപത്രിയിലെത്തി തളർന്നുവീണു. ഉടൻതന്നെ വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് ഒന്നും ഓർമയില്ല-ബെഞ്ചമിൻ പറയുന്നു. സഹോദരഭാര്യ ഷൈനി ജോലി ചെയ്തിരുന്ന ആശുപത്രിയാണ്. അതുകൊണ്ടുതന്നെ ചികിത്സയിൽ കൂടുതൽ കരുതൽ ലഭിച്ചു. ആരോഗ്യനില മോശമായതോടെ ന്യൂയോർക്കിലെ ഏറ്റവും മികച്ച മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചു. മൂന്നു പ്രാവശ്യം ഇതിനായി ആംബുലൻസ് വരുത്തി.അബോധാവസ്ഥയിൽ കിടന്ന തന്നെ വെന്റിലേറ്ററിൽനിന്ന് സ്ട്രെചറിലേക്കു മാറ്റാനാവാതെവന്നപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. രണ്ടാഴ്ച കഴിഞ്ഞ് ബന്ധുക്കളുടെ നിർബന്ധത്തിൽ വളരെ പണിപ്പെട്ട് ന്യൂയോർക്കിലെ സയോണ്‍ ആശുപത്രിയിലേക്കു മാറ്റി. മലയാളിയായ ഡോക്ടർ റോബിൻ വർഗീസ് സഹായിച്ചു. ഏപ്രിൽ 16ന് സ്ഥിതി ഏറെ മോശമായി. ഇനി ചികിത്സയൊന്നും ഇല്ലെന്നും ദൈവഹിതംപോലെ നടക്കട്ടെയെന്നും ഡോക്ടർമാരടക്കമുള്ളവർ പറഞ്ഞു.
എന്നാൽ പെട്ടെന്നുതന്നെ ആരോഗ്യം വീണ്ടെടുത്തു. മരുന്നുകളോടു ശരീരം പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് പിടിച്ചു നടക്കാൻ കഴിഞ്ഞു. കോവിഡ് ഫലം നെഗറ്റീവായി. ആശുപത്രിയിലെത്തിയതിന്റെ 102 -ാം ദിവസം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ശരീരഭാരം 22 കിലോ കുറഞ്ഞു.
ശ്വാസമെടുക്കുന്നതിന് അല്പം തടസമുണ്ടെന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല - ബെഞ്ചമിൻ പറഞ്ഞു. 35 വർഷം മുന്‍പ് സഹോദരിക്കൊപ്പം പഠനത്തിനായാണ് യുഎസിലെത്തിയത്. ഭാര്യ മേഴ്സിയും മകൾ അബിഗേലും ബെഞ്ചമിനൊപ്പമുണ്ട്.
അന്‍പത്താറുകാരനായ ബെഞ്ചമിൻ തോമസും കുടുംബവും ന്യൂയോർക്കിലാണു താമസം. 21 ദിവസം നീണ്ട പ്രാർഥനായോഗങ്ങളുടെ അവസാന ആഴ്ചയിലാണ് ബെഞ്ചമിന്‍ ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കിടത്തി ചികിത്സിക്കാൻ സ്ഥലമില്ലാത്തതിനാൽ മരുന്നു നൽകി തിരിച്ചയച്ചു. ഇതിനിടെ പനിയും ശ്വാസതടസവുമുണ്ടായി. ആശുപത്രിയിലെത്തി തളർന്നുവീണു. ഉടൻതന്നെ വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് ഒന്നും ഓർമയില്ല-ബെഞ്ചമിൻ പറയുന്നു. സഹോദരഭാര്യ ഷൈനി ജോലി ചെയ്തിരുന്ന ആശുപത്രിയാണ്. അതുകൊണ്ടുതന്നെ ചികിത്സയിൽ കൂടുതൽ കരുതൽ ലഭിച്ചു. ആരോഗ്യനില മോശമായതോടെ ന്യൂയോർക്കിലെ ഏറ്റവും മികച്ച മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചു. മൂന്നു പ്രാവശ്യം ഇതിനായി ആംബുലൻസ് വരുത്തി.അബോധാവസ്ഥയിൽ കിടന്ന തന്നെ വെന്റിലേറ്ററിൽനിന്ന് സ്ട്രെചറിലേക്കു മാറ്റാനാവാതെവന്നപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. രണ്ടാഴ്ച കഴിഞ്ഞ് ബന്ധുക്കളുടെ നിർബന്ധത്തിൽ വളരെ പണിപ്പെട്ട് ന്യൂയോർക്കിലെ സയോണ്‍ ആശുപത്രിയിലേക്കു മാറ്റി. മലയാളിയായ ഡോക്ടർ റോബിൻ വർഗീസ് സഹായിച്ചു. ഏപ്രിൽ 16ന് സ്ഥിതി ഏറെ മോശമായി. ഇനി ചികിത്സയൊന്നും ഇല്ലെന്നും ദൈവഹിതംപോലെ നടക്കട്ടെയെന്നും ഡോക്ടർമാരടക്കമുള്ളവർ പറഞ്ഞു.
എന്നാൽ പെട്ടെന്നുതന്നെ ആരോഗ്യം വീണ്ടെടുത്തു. മരുന്നുകളോടു ശരീരം പ്രതികരിച്ചു തുടങ്ങി. രണ്ടാഴ്ചകൊണ്ട് പിടിച്ചു നടക്കാൻ കഴിഞ്ഞു. കോവിഡ് ഫലം നെഗറ്റീവായി. ആശുപത്രിയിലെത്തിയതിന്റെ 102 -ാം ദിവസം പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. ശരീരഭാരം 22 കിലോ കുറഞ്ഞു.
ശ്വാസമെടുക്കുന്നതിന് അല്പം തടസമുണ്ടെന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല - ബെഞ്ചമിൻ പറഞ്ഞു. 35 വർഷം മുന്‍പ് സഹോദരിക്കൊപ്പം പഠനത്തിനായാണ് യുഎസിലെത്തിയത്. ഭാര്യ മേഴ്സിയും മകൾ അബിഗേലും ബെഞ്ചമിനൊപ്പമുണ്ട്.