കോതമംഗലം: പൂയംകുട്ടിയില്‍ വ്യാപകമായി കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം. പൂയംകുട്ടി തണ്ട് ഭാഗത്ത് ചെമ്പില്‍ സജിയുടെ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷികളാണ് കഴിഞ്ഞ ദിവസം കാട്ടാനകൾ നശിപ്പിച്ചത്. മൂന്നു വര്‍ഷം പ്രായമുള്ള ഇരുപതോളം കശുമാവിന്‍തൈകളും ചവിട്ടിമെതിച്ചാണ് ആനക്കൂട്ടം സജിയുടെ കൃഷിയിടത്തിൽനിന്നു മടങ്ങിയത്. നേരം ഇരുട്ടിയാൽ വെളുക്കുവോളം കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി തിന്നും ചവിട്ടിമെതിച്ചും നാശം വരുത്തുന്നത് നിത്യസംഭവമാണ്.
പുരയിടത്തിന്റെ പല ഭാഗത്തായി കൈയാലയും തകര്‍ത്തിട്ടുണ്ട്. തൊട്ടടുത്തുള്ള കുളത്തിനാല്‍ തോമസിന്റെ 22 തെങ്ങുകളും പുതുശേരി ജോബിയുടെ നാല് തെങ്ങും നശിപ്പിച്ചു. മണ്ണാറത്ത് മനോജ് പാട്ടത്തിനെടുത്ത നാലേക്കറില്‍ കൃഷി ചെയ്ത പൈനാപ്പിള്‍ കൃഷിക്കും നാശം വരുത്തി. 250 ഓളം പൈനാപ്പിള്‍ ചെടികളാണ് ആനക്കൂട്ടം ചവിട്ടിയരച്ചത്. തണ്ട് ഭാഗത്ത് ജോണിന്റെ പുരയിട ഭാഗത്തെ കൈയാല പലയിടത്തായി ഇടിച്ച് നിരപ്പാക്കിയിരിക്കുകയാണ്. തെങ്ങും കൊക്കോയുമടക്കം നിരവധി കാര്‍ഷികവിളകളും നശിപ്പിച്ചു.
പുരയിടത്തിന്റെ പല ഭാഗത്തായി കൈയാലയും തകര്‍ത്തിട്ടുണ്ട്. തൊട്ടടുത്തുള്ള കുളത്തിനാല്‍ തോമസിന്റെ 22 തെങ്ങുകളും പുതുശേരി ജോബിയുടെ നാല് തെങ്ങും നശിപ്പിച്ചു. മണ്ണാറത്ത് മനോജ് പാട്ടത്തിനെടുത്ത നാലേക്കറില്‍ കൃഷി ചെയ്ത പൈനാപ്പിള്‍ കൃഷിക്കും നാശം വരുത്തി. 250 ഓളം പൈനാപ്പിള്‍ ചെടികളാണ് ആനക്കൂട്ടം ചവിട്ടിയരച്ചത്. തണ്ട് ഭാഗത്ത് ജോണിന്റെ പുരയിട ഭാഗത്തെ കൈയാല പലയിടത്തായി ഇടിച്ച് നിരപ്പാക്കിയിരിക്കുകയാണ്. തെങ്ങും കൊക്കോയുമടക്കം നിരവധി കാര്‍ഷികവിളകളും നശിപ്പിച്ചു.