പാലാ: സൗദി അറേബ്യയിലെ റിയാദില്‍ വാഹനാപകടത്തില്‍ തിടനാട് സ്വദേശി മരിച്ചു. തിടനാട് ഐക്കര സെബാസ്റ്റ്യന്റെ മകന് ജയിംസ് സെബാസ്റ്റ്യന്‍ (27) ആണ് മരിച്ചത്. റിയാദിലെ യുണൈറ്റഡ് ഫുഡ് ഇന്ഡസ്ട്രിയിലെ (ഡീമാക് കമ്പനി) റീജിയണല്‍ മാനേജരായിരുന്നു.
കഴിഞ്ഞ മൂന്നിന് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന കാർ സിഗ്നലില്‍ കാത്തുകിടക്കുകയായിരുന്ന ജയിംസിന്റെ കാറില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. രണ്ടു വര്‍ഷം മുമ്പാണ് ജയിംസ് സൗദിയിലേക്ക് പോയത്. ഡിസംബറില്‍ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്. അമ്മ അന്നക്കുട്ടി കിണറ്റുകര കുടുംബാംഗം. സഹോദരി: ജിഷ ബിജു പുനക്കാട്ട് (രാമപുരം). കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കാലതാമസം നേരിടും. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ മൂന്നിന് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുവന്ന കാർ സിഗ്നലില്‍ കാത്തുകിടക്കുകയായിരുന്ന ജയിംസിന്റെ കാറില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. രണ്ടു വര്‍ഷം മുമ്പാണ് ജയിംസ് സൗദിയിലേക്ക് പോയത്. ഡിസംബറില്‍ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്. അമ്മ അന്നക്കുട്ടി കിണറ്റുകര കുടുംബാംഗം. സഹോദരി: ജിഷ ബിജു പുനക്കാട്ട് (രാമപുരം). കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു കാലതാമസം നേരിടും. വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.