കോട്ടയം: എസ്എസ്എൽസി ഫലം രണ്ടു മാസം വൈകി വന്നിരിക്കെ ഓണ്‍ലൈൻ പ്ലസ് വണ്‍ പ്രവേശന നടപടികൾ തുടങ്ങാൻ ആഴ്ചകൾ കാത്തിരിക്കേണ്ടിവരുമെന്ന് സൂചന. പുനർനിർണയം, സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കുണ്ടാകുന്ന താമസം പ്ലസ് വണ്‍ പ്രവേശനം കൂടുതൽ അനിശ്ചിതത്വത്തിലാക്കുമെന്നാണ് സൂചന. മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട പ്രവേശനം സുതാര്യമായി നടപ്പാക്കുക പ്രായോഗികമായി എളുപ്പമല്ല.
വിവിധ ഘട്ടങ്ങളിലെ അലോട്ട്മെന്റുകൾ പൂർത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ പ്ലസ് വണ്‍ തുടങ്ങിയാലും ഓണ്‍ലൈൻ ക്ലാസുകൾ എത്രത്തോളം വിജയിക്കുമെന്നതിൽ അനിശ്ചിതത്വമുണ്ട്.
നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബറിൽ മാത്രമേ അഡ്മിഷൻ നടപടികൾ പൂർത്തിയാകൂ. പ്ലസ് വണ്‍ സിലബസിൽ കുറവു വരുത്തിയാൽതന്നെ പ്ലസ് വണ്‍ പരീക്ഷകൾ എത്രത്തോളം പ്രായോഗികമായി നടപ്പാക്കുമെന്നതിലും അനിശ്ചിതത്വമാണ്.
സയൻസ് ബാച്ചുകളുടെ ലാബ്, റിക്കാർഡ് എന്നിവ മാർക്കിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ എത്രത്തോളം ഇത് ഫലപ്രദമാകുമെന്നതിലാണ് അനിശ്ചിതത്വം. സ്കൂളിൽ പോകാതെയും അധ്യാപകരെ നേരിൽ കാണാതെയുമുള്ള അധ്യയനം എളുപ്പമാവില്ല. കഴിഞ്ഞവർഷം ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ജൂണ്‍ മൂന്നിനു തുടങ്ങി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ ചരിത്രം കുറിച്ചിരുന്നു.
വിവിധ ഘട്ടങ്ങളിലെ അലോട്ട്മെന്റുകൾ പൂർത്തിയാക്കി ഓഗസ്റ്റ് പകുതിയോടെ പ്ലസ് വണ്‍ തുടങ്ങിയാലും ഓണ്‍ലൈൻ ക്ലാസുകൾ എത്രത്തോളം വിജയിക്കുമെന്നതിൽ അനിശ്ചിതത്വമുണ്ട്.
നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബറിൽ മാത്രമേ അഡ്മിഷൻ നടപടികൾ പൂർത്തിയാകൂ. പ്ലസ് വണ്‍ സിലബസിൽ കുറവു വരുത്തിയാൽതന്നെ പ്ലസ് വണ്‍ പരീക്ഷകൾ എത്രത്തോളം പ്രായോഗികമായി നടപ്പാക്കുമെന്നതിലും അനിശ്ചിതത്വമാണ്.
സയൻസ് ബാച്ചുകളുടെ ലാബ്, റിക്കാർഡ് എന്നിവ മാർക്കിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ എത്രത്തോളം ഇത് ഫലപ്രദമാകുമെന്നതിലാണ് അനിശ്ചിതത്വം. സ്കൂളിൽ പോകാതെയും അധ്യാപകരെ നേരിൽ കാണാതെയുമുള്ള അധ്യയനം എളുപ്പമാവില്ല. കഴിഞ്ഞവർഷം ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ജൂണ്‍ മൂന്നിനു തുടങ്ങി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ ചരിത്രം കുറിച്ചിരുന്നു.