തിരുവനന്തപുരം: പ്രവർത്തിക്കാത്ത കോണ്‍ഗ്രസ് ഭാരവാഹികൾ ജാഗ്രതൈ. ഒന്നും ചെയ്യാതെ ജംബോ പട്ടികയുടെ ഭാഗമായിരുന്നാൽ പാർട്ടി സ്ഥാനം തെറിക്കും. കെപിസിസി വൈസ് പ്രസിഡന്റുമാർ മുതൽ ബൂത്ത് ഭാരവാഹികൾ വരെയുള്ളവരുടെ പ്രവർത്തനമികവ് വിലയിരുത്തുന്നതിനുള്ള പെർഫോർമൻസ് അസസ്മെന്റ് സന്പ്രദായം നിലവിൽ വന്നു.
ഡിസിസികളിൽ രൂപീകരിച്ച ജംബോ പട്ടികയിൽ ഒരു വിഭാഗം ഭാരവാഹികൾ നിർജീവമാണെന്നാണു പരാതി. ഇവർ പാർട്ടി പരിപാടികൾക്കൊപ്പം പൊതുരംഗത്തും സജീവമായില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ സ്ഥാനം തെറിക്കും. ഭാരവാഹികളെല്ലാം ഓരോ മാസവും നിശ്ചിത പെർഫോർമയിൽ ഓണ്‍ലൈനായി പ്രവർത്തന പുരോഗതി റിപ്പോർട്ട് നൽകണം.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണു പാർട്ടി സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികൾ തുടങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനാണ് പിഎഎസിന്റെ ഏകോപന ചുമതല.
നാലു ഘട്ടമായാണു പ്രവർത്തനപുരോഗതി വിലയിരുത്തൽ. ആദ്യഘട്ടത്തിൽ കെപിസിസി വൈസ് പ്രസിഡന്റുമാർ മുതൽ താഴേക്കുള്ള ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പ്രവർത്തന പുരോഗതി വിലയിരുത്തും. രണ്ടാമത് ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും വിലയിരുത്തലാണ്. അടുത്ത മാസത്തോടെ ഇതു നടക്കും. മൂന്നാംഘട്ടത്തിൽ മണ്ഡലം പ്രസിഡന്റുമാരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും നാലാം ഘട്ടത്തിൽ ബൂത്ത് പ്രസിഡന്റുമാരുടെയും പ്രവർത്തന പുരോഗതി വിലയിരുത്തും. തുടർന്നു ബൂത്ത്, വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഡിസിസികളിൽ രൂപീകരിച്ച ജംബോ പട്ടികയിൽ ഒരു വിഭാഗം ഭാരവാഹികൾ നിർജീവമാണെന്നാണു പരാതി. ഇവർ പാർട്ടി പരിപാടികൾക്കൊപ്പം പൊതുരംഗത്തും സജീവമായില്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ സ്ഥാനം തെറിക്കും. ഭാരവാഹികളെല്ലാം ഓരോ മാസവും നിശ്ചിത പെർഫോർമയിൽ ഓണ്‍ലൈനായി പ്രവർത്തന പുരോഗതി റിപ്പോർട്ട് നൽകണം.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണു പാർട്ടി സംഘടനാ സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികൾ തുടങ്ങിയത്. കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനാണ് പിഎഎസിന്റെ ഏകോപന ചുമതല.
നാലു ഘട്ടമായാണു പ്രവർത്തനപുരോഗതി വിലയിരുത്തൽ. ആദ്യഘട്ടത്തിൽ കെപിസിസി വൈസ് പ്രസിഡന്റുമാർ മുതൽ താഴേക്കുള്ള ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പ്രവർത്തന പുരോഗതി വിലയിരുത്തും. രണ്ടാമത് ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും വിലയിരുത്തലാണ്. അടുത്ത മാസത്തോടെ ഇതു നടക്കും. മൂന്നാംഘട്ടത്തിൽ മണ്ഡലം പ്രസിഡന്റുമാരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും നാലാം ഘട്ടത്തിൽ ബൂത്ത് പ്രസിഡന്റുമാരുടെയും പ്രവർത്തന പുരോഗതി വിലയിരുത്തും. തുടർന്നു ബൂത്ത്, വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും.