തിരുവനന്തപുരം: യുഡിഎഫിനെ തകർക്കാനായി കോണ്‍ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലീഡർ കെ. കരുണാകരന്റെ ജന്മവാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ ശിഥിലമാക്കാമെന്ന് ആരും കരുതേണ്ട. ജനങ്ങളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ് യുഡിഎഫ്. അത് ഏതെങ്കിലും മാധ്യമമോ സിപിഎമ്മോ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഹാമാരിയുടെ ദുരന്തം ഏറ്റുവാങ്ങുന്ന പ്രതിസന്ധിഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളുമായി ചില മാധ്യമങ്ങൾ രംഗത്തു വന്നിട്ടുള്ളതെന്നും ഇതു ശരിയായ മാധ്യമപ്രവർത്തനമാണോയെന്നു സ്വയം ചോദിക്കേണ്ടതായിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പിആർ ഏജൻസികൾ നടത്തുന്ന മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല. ഇത്രയും മോശമായ ഭരണം കേരളം കണ്ടിട്ടില്ല.
വിവാദങ്ങളുടെ തോഴനായിരുന്നു ലീഡർ. തികഞ്ഞ ഈശ്വരവിശ്വാസിയും. അതോടൊപ്പം കറകളഞ്ഞ മതനിരപേക്ഷ വാദിയുമായിരുന്നു.
പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലീഡർ വികാരമായിരുന്നു. പ്രതിസന്ധി ഘട്ടത്തിലാണ് താൻ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം.സുധീരൻ, എം.എം. ഹസൻ, കെപിസിസി ഭാരവാഹികളായ ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണൻ, പാലോട് രവി, സജീവ് ജോസഫ്, എം.എം.നസീർ,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻമന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
ലീഡർ കെ. കരുണാകരന്റെ ജന്മവാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ ശിഥിലമാക്കാമെന്ന് ആരും കരുതേണ്ട. ജനങ്ങളുടെ പിന്തുണയുള്ള പ്രസ്ഥാനമാണ് യുഡിഎഫ്. അത് ഏതെങ്കിലും മാധ്യമമോ സിപിഎമ്മോ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഹാമാരിയുടെ ദുരന്തം ഏറ്റുവാങ്ങുന്ന പ്രതിസന്ധിഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമങ്ങളുമായി ചില മാധ്യമങ്ങൾ രംഗത്തു വന്നിട്ടുള്ളതെന്നും ഇതു ശരിയായ മാധ്യമപ്രവർത്തനമാണോയെന്നു സ്വയം ചോദിക്കേണ്ടതായിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പിആർ ഏജൻസികൾ നടത്തുന്ന മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല. ഇത്രയും മോശമായ ഭരണം കേരളം കണ്ടിട്ടില്ല.
വിവാദങ്ങളുടെ തോഴനായിരുന്നു ലീഡർ. തികഞ്ഞ ഈശ്വരവിശ്വാസിയും. അതോടൊപ്പം കറകളഞ്ഞ മതനിരപേക്ഷ വാദിയുമായിരുന്നു.
പട്ടിക ജാതി- വർഗ വിഭാഗങ്ങൾക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലീഡർ വികാരമായിരുന്നു. പ്രതിസന്ധി ഘട്ടത്തിലാണ് താൻ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി മുൻ പ്രസിഡന്റുമാരായ കെ. മുരളീധരൻ എംപി, വി.എം.സുധീരൻ, എം.എം. ഹസൻ, കെപിസിസി ഭാരവാഹികളായ ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണൻ, പാലോട് രവി, സജീവ് ജോസഫ്, എം.എം.നസീർ,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻമന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.