കോട്ടയം: തെരെഞ്ഞെടുപ്പു കമ്മീഷന്റെ വിധി നാളെ വരുമെന്നും അപ്പോൾ കാണാമെന്നുമുള്ള പി.ജെ. ജോസഫിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
അകലക്കുന്നം പഞ്ചായത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം കൊടുത്ത പരാതിയാണ് നാളെ സംസ്ഥാന തെരെഞ്ഞെടുപ്പു കമ്മീഷൻ അവധിക്കു വച്ചിട്ടുള്ളത്. ഈ പരാതി നൽകിയശേഷം കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ ചിഹ്നം മരവിപ്പിച്ച്് ജനുവരി 13ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ആയതിനാൽ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനു മുന്പാകെയുള്ള പരാതിക്ക് പ്രസക്തിയില്ലെന്നു മനസിലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ് നാളെ എന്തോ സംഭവിക്കുമെന്നുള്ള ജോസഫിന്റെ പ്രസ്താവനയെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
അകലക്കുന്നം പഞ്ചായത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം കൊടുത്ത പരാതിയാണ് നാളെ സംസ്ഥാന തെരെഞ്ഞെടുപ്പു കമ്മീഷൻ അവധിക്കു വച്ചിട്ടുള്ളത്. ഈ പരാതി നൽകിയശേഷം കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ ചിഹ്നം മരവിപ്പിച്ച്് ജനുവരി 13ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ആയതിനാൽ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനു മുന്പാകെയുള്ള പരാതിക്ക് പ്രസക്തിയില്ലെന്നു മനസിലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടിയാണ് നാളെ എന്തോ സംഭവിക്കുമെന്നുള്ള ജോസഫിന്റെ പ്രസ്താവനയെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.