തിരുവനന്തപുരം: ഇ ബസ് പദ്ധതിയിൽ മുഖ്യമന്ത്രിക്കും ഐടി സെക്രട്ടറിക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി ആർഎസ്പി നേതൃത്വം. സ്വിസ് കന്പനിക്ക് ഇ -ബസ് കരാർ നൽകാൻ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഫയൽ തുടങ്ങിയതെന്ന് ആർഎസ്പി നേതാക്കാൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാരും മുഖ്യമന്ത്രിയും നവലിബറൽ നയങ്ങളുടെ പ്രയോക്താക്കളായി മാറി. സിപിഎം കേന്ദ്ര നേതൃത്വം എതിർപ്പ് ഉന്നയിച്ച ബഹുരാഷ്ട്ര കുത്തക കന്പനികളോടുള്ള വിധേയത്വത്തിന്റെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണമാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുളള ഹെസ് കന്പനിയുമായുള്ള ഇ- ബസ് ഇടപാടും പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കന്പനിയുടെ കണ്സൾട്ടൻസി നിയമനവും.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്പ്രിംഗ്ളർ ഡേറ്റാ കച്ചവടത്തിനു സമാനമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഐടി സെക്രട്ടറിയാണ് ഹെസ് കന്പനിയുടെ ഫയലിലും താത്പര്യം എടുത്തിട്ടുള്ളത്. പദ്ധതിയോടു വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തിൽ മുഖ്യമന്ത്രി അമിത താത്പര്യമെടുത്തുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഐടി വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഹെസിന്റെ വാണിജ്യ താത്പര്യം ഉറപ്പിച്ച് നയരൂപീകരണം നടത്താൻ നടപടികൾ സ്വീകരിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ശതകോടികൾ ലഭിക്കുന്ന തേവരയിലെ കെഎസ്ആർടിസി വക 10 ഏക്കർ ഭൂമി യാതൊരുവിധ ടെൻഡർ നടപടിയും കൂടാതെ നൽകി. കരാറിൽ പ്രധാന പങ്ക് വഹിക്കേണ്ട കെഎസ്ആർടിസിയെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികൾ നിയന്ത്രിച്ചത്.
പൊന്നുകൊണ്ടു പുളിശേരി വച്ചു കൊടുത്താലും പിണറായി വിജയൻ സർക്കാരിനു തുടർ ഭരണം ഉണ്ടാകില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
യുഡിഎഫ് വികസനങ്ങൾക്ക് എതിരല്ലെന്നും ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെയും അനധികൃത ഇടപാടുകളെയും മാത്രമാണ് എതിർക്കുന്നതെന്നും ഷിബു ബേബി ജോണ് പറഞ്ഞു.
സർക്കാരും മുഖ്യമന്ത്രിയും നവലിബറൽ നയങ്ങളുടെ പ്രയോക്താക്കളായി മാറി. സിപിഎം കേന്ദ്ര നേതൃത്വം എതിർപ്പ് ഉന്നയിച്ച ബഹുരാഷ്ട്ര കുത്തക കന്പനികളോടുള്ള വിധേയത്വത്തിന്റെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണമാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുളള ഹെസ് കന്പനിയുമായുള്ള ഇ- ബസ് ഇടപാടും പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കന്പനിയുടെ കണ്സൾട്ടൻസി നിയമനവും.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. അഴിമതിയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്പ്രിംഗ്ളർ ഡേറ്റാ കച്ചവടത്തിനു സമാനമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഐടി സെക്രട്ടറിയാണ് ഹെസ് കന്പനിയുടെ ഫയലിലും താത്പര്യം എടുത്തിട്ടുള്ളത്. പദ്ധതിയോടു വിയോജിച്ച ധന, ഗതാഗത മന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിച്ചുവെന്നും വിഷയത്തിൽ മുഖ്യമന്ത്രി അമിത താത്പര്യമെടുത്തുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ഐടി വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഹെസിന്റെ വാണിജ്യ താത്പര്യം ഉറപ്പിച്ച് നയരൂപീകരണം നടത്താൻ നടപടികൾ സ്വീകരിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ശതകോടികൾ ലഭിക്കുന്ന തേവരയിലെ കെഎസ്ആർടിസി വക 10 ഏക്കർ ഭൂമി യാതൊരുവിധ ടെൻഡർ നടപടിയും കൂടാതെ നൽകി. കരാറിൽ പ്രധാന പങ്ക് വഹിക്കേണ്ട കെഎസ്ആർടിസിയെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികൾ നിയന്ത്രിച്ചത്.
പൊന്നുകൊണ്ടു പുളിശേരി വച്ചു കൊടുത്താലും പിണറായി വിജയൻ സർക്കാരിനു തുടർ ഭരണം ഉണ്ടാകില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.
യുഡിഎഫ് വികസനങ്ങൾക്ക് എതിരല്ലെന്നും ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെയും അനധികൃത ഇടപാടുകളെയും മാത്രമാണ് എതിർക്കുന്നതെന്നും ഷിബു ബേബി ജോണ് പറഞ്ഞു.