കോട്ടയം: ദൈവസ്നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്പോൾ സമൂഹത്തിൽ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്.
ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോഖ്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്.
ശതാബ്ദി വർഷ ലോഗോയുടെ പ്രകാശനകർമവും ആർച്ച് ബിഷപ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. കൂട്ടായ്മയിലുള്ള വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തിൽ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
കോട്ടയം അതിരൂപതയുടെ മലങ്കര റീജണ്‍ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർഥന നടത്തി. അതിരൂപതയിലെ അൽമായ സംഘടനകളുടെയും സമർപ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററൽ കൗണ്‍സിൽ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു.
ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയിൽ അന്ത്യോഖ്യൻ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വർഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്.
ശതാബ്ദി വർഷ ലോഗോയുടെ പ്രകാശനകർമവും ആർച്ച് ബിഷപ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. കൂട്ടായ്മയിലുള്ള വളർച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തിൽ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
കോട്ടയം അതിരൂപതയുടെ മലങ്കര റീജണ്‍ വികാരി ജനറാൾ ഫാ. ജോർജ് കുരിശുംമൂട്ടിൽ, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തിൽ ധൂപപ്രാർഥന നടത്തി. അതിരൂപതയിലെ അൽമായ സംഘടനകളുടെയും സമർപ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററൽ കൗണ്‍സിൽ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളിൽ പങ്കെടുത്തു.