ചേർത്തല: എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുനടക്കുന്ന അന്യേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തെ ചുമതല ഏൽപ്പിക്കണമെന്നും മഹേശന്റെ കുടുംബം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നൽകും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. ആരോപണ വിധേയർ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരും രാഷ്ട്രീയസ്വാധീനമുള്ളവരും ആയതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മഹേശന്റെ ഭാര്യ ഉഷാദേവിയും അനന്തരവൻ അനിൽ കുമാറും പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ തുടങ്ങിയവരുടേതുൾപ്പെടെ മൊഴിയെടുത്തിരുന്നു.
മൊഴികൾ തമ്മിലുള്ള പൊരുത്തം ഉൾപ്പെടെയുള്ള സൂഷ്മ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. സംശയം വന്നാൽ മൊഴിയെടുത്തവരെ വീണ്ടും പോലീസ് കാണും.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരാതി നൽകും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. ആരോപണ വിധേയർ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരും രാഷ്ട്രീയസ്വാധീനമുള്ളവരും ആയതിനാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മഹേശന്റെ ഭാര്യ ഉഷാദേവിയും അനന്തരവൻ അനിൽ കുമാറും പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ തുടങ്ങിയവരുടേതുൾപ്പെടെ മൊഴിയെടുത്തിരുന്നു.
മൊഴികൾ തമ്മിലുള്ള പൊരുത്തം ഉൾപ്പെടെയുള്ള സൂഷ്മ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. സംശയം വന്നാൽ മൊഴിയെടുത്തവരെ വീണ്ടും പോലീസ് കാണും.