ചാവക്കാട്: രണ്ടിടങ്ങളിലായി യുവാവും ആറു വയസുകാരനും മുങ്ങിമരിച്ചു. ഒരമനയൂർ മുത്തമാവിൽ സിപിഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് തഫ്സീർ (ആറ്), പുന്നയൂർ അവിയൂർ വീട്ടിൽ മോഹൻദാസിന്റെ മകൻ മിഥുൻദാസ്(23) എന്നിവരാണു വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. വീടിനടുത്തുള്ള കുളത്തിൽ വീണാണു മുഹമ്മദ് തഫ്സീർ മരിച്ചത്.
ഇവരുടെ വീടിന്റെ പിൻവശത്തെ സ്ലാബ് മതിലിന്റെ ഒരു ഭാഗം വീണു കിടക്കുകയാണ്. ഈ ഭാഗത്തു കളിച്ചു കൊണ്ടിരുന്ന കുട്ടി, മതിലിന്റെ വീണു കിടക്കുന്ന ഭാഗത്തുകൂടി കടക്കുന്പോഴാണ് അപകടത്തിൽപെട്ടതെന്നു പോലീസ് പറഞ്ഞു. മതിലിന്റെ ആറ് മീറ്റർ അകലെയാണു കുളം. കുട്ടിയെ കാണാതെ തെരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ വീണനിലയിൽ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ. അമ്മ: അൻഷീന. സഹോദരങ്ങൾ: മുഹമ്മദ് തമീസ്, മുഹമ്മദ് തൻസീർ.
കൂട്ടുകാരോടൊപ്പം കുട്ടാടൻ പാടത്തെ വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ ചെളിയിൽ തല അകപ്പെട്ടാണു മിഥുൻദാസ്(23) മരിച്ചത്. അവിയൂർ സ്കൂളിനു സമീപം കാനായിക്കൽ പാലത്തിനു മുകളിൽനിന്ന് പാടത്തെ വെള്ളക്കെട്ടിലേക്കു ചാടുകയായിരുന്നു. കുട്ടാടൻ നവീകരണ പദ്ധതിക്കായി ഇൗ ഭാഗത്തു മണ്ണ് നിക്ഷേപിച്ചിരുന്നു. കൂട്ടുകാരും പിന്നീട് ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് ചെളിയിൽ പൂഴ്ന്നനിലയിൽ കണ്ടെത്തിയത്. അമ്മ: മിനി. സഹോദരി: മൃദുല.
ഇവരുടെ വീടിന്റെ പിൻവശത്തെ സ്ലാബ് മതിലിന്റെ ഒരു ഭാഗം വീണു കിടക്കുകയാണ്. ഈ ഭാഗത്തു കളിച്ചു കൊണ്ടിരുന്ന കുട്ടി, മതിലിന്റെ വീണു കിടക്കുന്ന ഭാഗത്തുകൂടി കടക്കുന്പോഴാണ് അപകടത്തിൽപെട്ടതെന്നു പോലീസ് പറഞ്ഞു. മതിലിന്റെ ആറ് മീറ്റർ അകലെയാണു കുളം. കുട്ടിയെ കാണാതെ തെരച്ചിൽ നടത്തിയപ്പോഴാണ് കുളത്തിൽ വീണനിലയിൽ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണു സംഭവം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ. അമ്മ: അൻഷീന. സഹോദരങ്ങൾ: മുഹമ്മദ് തമീസ്, മുഹമ്മദ് തൻസീർ.
കൂട്ടുകാരോടൊപ്പം കുട്ടാടൻ പാടത്തെ വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ ചെളിയിൽ തല അകപ്പെട്ടാണു മിഥുൻദാസ്(23) മരിച്ചത്. അവിയൂർ സ്കൂളിനു സമീപം കാനായിക്കൽ പാലത്തിനു മുകളിൽനിന്ന് പാടത്തെ വെള്ളക്കെട്ടിലേക്കു ചാടുകയായിരുന്നു. കുട്ടാടൻ നവീകരണ പദ്ധതിക്കായി ഇൗ ഭാഗത്തു മണ്ണ് നിക്ഷേപിച്ചിരുന്നു. കൂട്ടുകാരും പിന്നീട് ഫയർഫോഴ്സും ചേർന്നു നടത്തിയ തെരച്ചിലിലാണ് ചെളിയിൽ പൂഴ്ന്നനിലയിൽ കണ്ടെത്തിയത്. അമ്മ: മിനി. സഹോദരി: മൃദുല.