തിരുവനന്തപുരം: വർഗീയ പാർട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ദീർഘകാലമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനം സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരിൽ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ സംഘടനയെന്ന് സിപിഎം മുദ്രകുത്തിയ പാർട്ടിയുമായി ചേർന്നാണ്. ഡസന് കണക്കിന് തദ്ദേശസ്ഥാപനങ്ങളാണു വർഗീയ കക്ഷികളുമായി ചേർന്ന് സിപിഎം ഭരിക്കുന്നത്. ഇതേക്കുറിച്ചു തുറന്ന ചർച്ചയ്ക്ക് സിപിഎം തയാറുണ്ടോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായും ജനപക്ഷം നേതാവ് രാമൻപിള്ളയുമായും സിപിഎം നേതാക്കൾ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല.ആ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ മുഖ്യകാരണം ഈ കൂട്ടുകെട്ടാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് മറക്കരുത്. ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഇത്തരം കൂട്ടുകെട്ടുകളുണ്ട്.
സമുദായ പാർട്ടിയെന്ന് ഇടതു നേതാക്കൾ പരസ്യമായി അധിക്ഷേപിച്ച ഐഎൻഎൽ ഇപ്പോൾ എൽഡിഎഫിന്റെ ഘടകകക്ഷിയാണ്. കേരള കോണ്ഗ്രസ് പാർട്ടികളെ തരാതരം പോലെ സമുദായ കക്ഷിയെന്ന് സിപിഎം ചാപ്പകുത്തിയിട്ടുണ്ട്. സിപിഎമ്മിന് വഴങ്ങാത്തവരെ വർഗീയവാദികളാക്കുകയും സിപിഎമ്മിനോട് ചേർന്നാൽ അവർ മതേതരവാദികളുമാകുന്ന അത്ഭുത സിദ്ധി അവരുടെ കൈയിലുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായും ജനപക്ഷം നേതാവ് രാമൻപിള്ളയുമായും സിപിഎം നേതാക്കൾ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല.ആ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ മുഖ്യകാരണം ഈ കൂട്ടുകെട്ടാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണ്ടെത്തിയത് മറക്കരുത്. ഓരോ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് ഇത്തരം കൂട്ടുകെട്ടുകളുണ്ട്.
സമുദായ പാർട്ടിയെന്ന് ഇടതു നേതാക്കൾ പരസ്യമായി അധിക്ഷേപിച്ച ഐഎൻഎൽ ഇപ്പോൾ എൽഡിഎഫിന്റെ ഘടകകക്ഷിയാണ്. കേരള കോണ്ഗ്രസ് പാർട്ടികളെ തരാതരം പോലെ സമുദായ കക്ഷിയെന്ന് സിപിഎം ചാപ്പകുത്തിയിട്ടുണ്ട്. സിപിഎമ്മിന് വഴങ്ങാത്തവരെ വർഗീയവാദികളാക്കുകയും സിപിഎമ്മിനോട് ചേർന്നാൽ അവർ മതേതരവാദികളുമാകുന്ന അത്ഭുത സിദ്ധി അവരുടെ കൈയിലുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.